ഓരോ ദിവസവും ഞെ ട്ടിക്കുന്ന വാർത്തകളാണ് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. പവിത്രമായി കണ്ടിരുന്ന സ്നേഹം പോലും ഒരു പകപോക്കൽ ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിയുന്ന അമ്മമാരും, കാമുകിയോടൊപ്പം പോകുന്നതിനായി ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും കൊ ല പ്പെ ടു ത്തു ന്ന കേട്ടാലറക്കുന്ന കഥകൾ ആണ് നമുക്ക് ചുറ്റിലും നടക്കുന്നത്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.
തമിഴ്നാട് തേനി ജില്ലയിൽ നടന്ന സംഭവം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരുപാട് സ്വപ്നം കണ്ട ജോലി ഭർത്താവ് കാരണം ഇല്ലാതാകും എന്ന് ഭയന്ന് ഭർത്താവിനെ വകവരുത്താൻ ഭാര്യ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും ഒരു മാസം പിന്നിട്ടപ്പോൾ 21 വയസ്സുള്ള ഭുവനേശ്വരീ ഭർത്താവായ 24കാരൻ ഗൗതമിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. നവംബർ പത്തിനായിരുന്നു ഇവരുടെ വിവാഹം നടന്നത്.
പോ ലീ സി ൽ ചേരുവാൻ ആയി പരിശീലനം കഴിഞ്ഞ് ഇരിക്കുകയായിരുന്ന ഭുവനേശ്വരി വീട്ടുകാരുടെ നിര്ബന്ധ പ്രകാരം വിവാഹം കഴിക്കുകയായിരുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു കണ്ട സ്വപ്നം സാക്ഷാത്കരിക്കാതെ ആകുമോ എന്ന ഭയത്തിലാണ് ഇങ്ങനെ ഒരു കടുംകൈ ഭുവനേശ്വരി ചെയ്തത്. ഒരിക്കലും ജോലിക്ക് പോകാൻ പറ്റില്ല എന്ന ചിന്തയാണ് ഭർത്താവിനെ ഇല്ലാതാക്കാൻ ഭുവനേശ്വരിയെ പ്രേരിപ്പിച്ചത്.
ഭർത്താവിനെ വകവരുത്താൻ ഭാര്യ സമീപിച്ചത് 20 വയസ്സുള്ള ആന്റണി എന്ന് വിളിക്കുന്ന നിരഞ്ജൻ എന്ന യുവാവിനെയാണ്. ഈ കു റ്റ കൃ ത്യം ചെയ്യുവാനായി നിരഞ്ജന്റെ സഹായം ലഭിക്കാൻ മൂന്നു പവന്റെ സ്വർണമാല പണയം വെക്കാൻ തീരുമാനിക്കുകയായിരുന്നു. മാല പണയം വെച്ച് കിട്ടിയ 75,000 രൂപ നിരഞ്ജന് നൽകുകയായിരുന്നു ഭുവനേശ്വരി. തേക്കടിയിലേക്കുള്ള മധുവിധു യാത്രയിൽ ഗൗതമിനെ വകവരുത്താൻ ആയിരുന്നു തീരുമാനം.
അവധി ആഘോഷിക്കാൻ ബൈക്കിൽ തേക്കടിയിലേക്ക് ഇവർ പുറപ്പെട്ടു. ഇടയ്ക്ക് വെച്ച് ഒന്ന് വിശ്രമിക്കണം എന്ന് പറഞ്ഞ് ബൈക്ക് നിർത്തിപ്പിക്കുകയായിരുന്നു ഭുവനേശ്വരി. ഇതിനിടയിൽ ഭർത്താവിനോടൊപ്പം കുറച്ചു ദൂരം നടക്കുകയും പിന്നീട് ബൈക്കിന്റെ അടുത്തേക്ക് തിരികെയെത്തിയപ്പോൾ ടയർ പഞ്ചർ ആയിരിക്കുന്നത് ആണ് കണ്ടത്. ഇതെല്ലാം ഭുവനേശ്വരിയും ആന്റണിയും നടത്തിയ പ്ലാനിന്റെ ഭാഗമായിരുന്നു.
അങ്ങനെ പഞ്ചറായ ബൈക്ക് ഗൗതം ഒറ്റയ്ക്ക് തള്ളി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്ത് ഭുവനേശ്വരി ഏർപ്പാടാക്കിയ സംഘം സഞ്ചരിച്ച കാർ ഗൗതമിനെ വന്നു ഇടിക്കുകയായിരുന്നു. എന്നാൽ ആ കാറിന്റെ വേഗത കുറവായതിനാൽ ഗൗതമിനെ വകവരുത്താൻ സാധിച്ചില്ല. കാറിൽ നിന്നും പുറത്തേക്കിറങ്ങി സംഘം ഗൗതമിനെ മർദ്ദിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആ വഴി മറ്റു വാഹനങ്ങൾ വന്നതോടെ പിന്മാറി.
ജീവൻ തിരിച്ചുകിട്ടിയ ഗൗതം ഭാര്യയെയും കൂട്ടി കമ്പം പോ ലീ സ് സ്റ്റേ ഷ നി ലെ ത്തി പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോ ലീ സ് നടത്തിയ അന്വേഷണത്തിൽ ഗൗതമിനെ ഇല്ലാതാക്കാൻ ശ്രമിച്ചതിന് നിരഞ്ജൻ, പ്രദീപ്, മനോജ് കുമാർ, ആൽബർട്ട്, ജയസന്ധ്യ എന്നിവരെ പോ ലീ സ് ക സ്റ്റ ഡി യി ലെടുത്തു. ഈ അന്വേഷണം തന്നിലേക്ക് എത്തും എന്ന് മനസ്സിലാക്കിയ ഭാര്യ ഭുവനേശ്വരി ജീ വ നൊ ടു ക്കു ക യായിരുന്നു.