ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ അനന്യ അലക്സിന്റെ കാമുകനും ജീവിതം അവസാനിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കാമുകൻ ജിജു ജീവൻ അവസാനിപ്പിച്ച വിവരം പുറത്ത് വന്നത്. സുഹൃത്തിന്റെ വീട്ടിൽവെച്ചായിരുന്നു ജിജു ജീവൻ വെടിഞ്ഞത് ചെയ്തത്. അനന്യയുടെ മരണത്തിൽ മനംനൊന്ത് ആണ് ജിജു ജീവനൊടുക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമായിരുന്നു അന്യ കുമാരി അലക്സ് കൊച്ചിയിലെ ഫ്ളാറ്റിൽ ജീവനൊടുക്കിയത്. അനന്യ മരിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാമുകൻ ജിജുവും ജീവനൊടുക്കിയതിന്റെ അമ്പരപ്പിലാണ് കേരളക്കര. വൈറ്റിലക്ക് സമീപമുള്ള വാടകവീട്ടിലാണ് ജിജുവിനെ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചുകാലമായി ഇവർ ലിവിങ് ടുഗദർ റിലേഷനിൽ ആയിരുന്നു. ഇവർ വിവാഹം കഴിക്കുവാൻ തീരുമാനിച്ചിരുന്നു. ബ്യൂട്ടി പാർലറും സലൂൺ അടങ്ങുന്ന ഒരു സംരംഭം ആരംഭിക്കുവാനും ഇവർ തീരുമാനിച്ചിരുന്നു. ഇതിനിടെ ആയിരുന്നു അനന്യയുടെ അപ്രതീക്ഷിത വിയോഗം. കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ വെച്ചു നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയം ആയതിനെ തുടർന്ന് അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ കാരണം ആയിരുന്നു അനന്യ ജീവൻ വെടിഞ്ഞത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി ആയിരുന്നു അനന്യ. അനന്യയുടെ ജീവനൊടുക്കിയതിൽ പോലീസ് അന്വേഷണം വേണമെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരാജയത്തിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധികൾ കാരണമാണ് അനന്യ ഇങ്ങനെ ചെയ്തത് എന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
അനന്യയും അനന്യയുടെ കാമുകനും ജീവനൊടുക്കിയതായി കാണപ്പെട്ടത് ഒരു കൊലപാതകമാണോ എന്ന സംശയവും അവർ പ്രകടിപ്പിച്ചു. അവസാനം വരെ ആശുപത്രി അധികൃതരുമായി പോരാടും എന്ന് പറഞ്ഞ വ്യക്തി ആയിരുന്നു അനന്യ. എല്ലാ ഇടങ്ങളിലും തുറന്നു സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അനന്യ. ഒരു കോർപ്പറേറ്റുമായി ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു അനന്യ നടത്തിയത്. അതുകൊണ്ടുതന്നെ ഇത് ജീവൻ ഒടുക്കലാണോ എന്ന് സമഗ്രമായ അന്വേഷണം വേണമെന്ന് സുഹൃത്തുക്കൾ പറയുന്നു. അനന്യയുടെ മരണത്തിൽ ട്രാൻസ്ജെൻഡറുകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം തന്നെ ആശുപത്രിക്ക് മുന്നിൽ ഉണ്ടായിരുന്നു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ഭക്ഷണം കഴിക്കുവാൻ പുറത്ത് വിട്ടതിനുശേഷമായിരുന്നു ജിജോ ജീവനൊടുക്കിയത്.