ചുംബന സമരത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരം ആണ് രശ്മി ആർ നായർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചുംബന സമരത്തിനു ശേഷം പല പ്രശ്നങ്ങളിലും രശ്മിയുടെയും ഭർത്താവിന്റെയും പേരുകൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഏതൊരു പ്രശ്നപോലെയും ഇവരുടെ കെട്ടടങ്ങുകയായിരുന്നു.
വിലയേറിയ കാർ ബ്രാൻഡ് ആയ ബിഎംഡബ്ല്യൂ കാർ രശ്മി സ്വന്തമാക്കിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു . എല്ലാ വിശേഷങ്ങളും സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള രശ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബിഎംഡബ്ലിയു കാർ സ്വന്തമാക്കിയതോടെ നിരവധി ആളുകളാണ് രശ്മിയെ അഭിനന്ദിച്ച് കമന്റ് ഇട്ടത്. രശ്മിയുടെ നേട്ടത്തിൽ അസൂയ ഉള്ളവരുടെ വിമർശനങ്ങളും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ പതിവ് പോലെ വിമർശനങ്ങൾ ഒന്നും രശ്മി വക വെക്കാറില്ല.
കൊച്ചിയിൽ മറൈൻ ഡ്രൈവിൽ നടന്നിരുന്ന ചുംബന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആർ നായർ ആയിരുന്നു. ഇതു കൂടാതെ ഫേസ്ബുക്കിലൂടെ ഹിമാലയൻ ട്രിപ്പിന് പദ്ധതിയിട്ട് ശ്രദ്ധേയമായിരുന്നു താരം.
ഹിമാലയൻ ട്രിപ്പിന് താല്പര്യമുള്ളവർ തന്നെ സമീപിക്കുക എന്നായിരുന്നു താരം ഫേസ്ബുക്കിൽ കുറിച്ചത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ രശ്മി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് നടത്താറുള്ളത്.
അതീവ ഗ്ലാമറസ് ആയുള്ള ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് രശ്മി പങ്കു വെക്കാറുള്ളത്. വിവാഹ വേഷത്തിൽ ഏവരെയും അമ്പരിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് ആയിരുന്നു രശ്മി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.
സാരിയിൽ ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവ് ചൂടിയും സുന്ദരിയായി എത്തുന്ന കല്യാണ പെണ്ണിനെ കണ്ടിട്ടുള്ള മലയാളികൾക്ക് മുന്നിൽ വേറിട്ട അനുഭവം തീർക്കുകയായിരുന്നു രശ്മി. കല്യാണ സാരിയുടെ ബ്ലൗസും ജീൻസും ഷോർട്സും അണിഞ്ഞു ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയമായി രശ്മി നായർ.
അതീവ ഗ്ലാമറസായിട്ടാണ് രശ്മി നായർ ഫോട്ടോഷൂട്ടിൽ എത്താറുള്ളത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനവിസ്മയം മോഹൻലാലിനെ കുറിച്ച് രശ്മി നായർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒന്നിച്ച “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. റിലീസിന് മുമ്പ് തന്നെ മൂന്നു ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ആയിട്ടും വ്യാപകമായ വിമർശനങ്ങൾക്കും ഡീഗ്രേഡിങ്ങിനും ഇടയായിരുന്നു ചിത്രം.
സിനിമയെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള രശ്മിയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് പ്രിയദർശൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിലെ ബിസ്കറ്റ് കമ്പനിയുടെ പേര് ഇന്നത്തെ ന്യൂജനറേഷൻ സിനിമയിൽ പോലും ആർട്ട് പ്രോപ്പർട്ടി ആയി ഉപയോഗിക്കുന്നു. പ്രിയദർശനെ പോലെയുള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട ബായ് തണ്ട് പോലുള്ള രംഗങ്ങൾക്ക് ഒക്കെ പറഞ്ഞതെന്ന് ചോദിക്കുകയാണ് രശ്മി നായർ.
ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് മോഹൻലാൽ. മമ്മൂട്ടി പോലും അ ബ്രാൻഡ് വാല്യൂവിൽ എവിടെയും എത്തില്ല. അങ്ങനെയുള്ള മോഹൻലാൽ എന്തുകൊണ്ടാവും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്ര അധികം ഹൈപ്പ് കൊടുത്ത് സ്വന്തം ബ്രാൻഡ് വാല്യൂ നശിപ്പിക്കാൻ നോക്കിയത് എന്നും രശ്മി നായർ പങ്കു വെച്ചു.
ബോട്ടോക്സ് ഇൻജക്ഷൻ അടിച്ചതിനു ശേഷം മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണുകൾ മാത്രമാണ്. കണ്ണുകൾ വെച്ച് ചെയ്യാവുന്ന ഭാവങ്ങൾക്ക് ഒരു പരിധി ഉണ്ടല്ലോ.
മോഹൻലാൽ ഒഴികെ ബാക്കി എല്ലാവർക്കും ഇത് മനസ്സിലായിട്ടും ഒരുകാലത്ത് കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടിപ്പുകഴ്ത്തിയ ആ മനുഷ്യൻ മാത്രം എന്തുകൊണ്ടാവും മനസ്സിലാകാത്തത്. ഇവർ രണ്ടുപേരും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ ഒരു പാരലൽ ലോകത്തിൽ ആകും ഒന്നുകിൽ ജീവിക്കുന്നത് അല്ലെങ്കിൽ ഒരു ഗുണവുമില്ലാത്ത ഒരു ഉപജാപകവൃന്ദം ആണ് ഇതിനെല്ലാം കാരണം എന്ന് രശ്മി നായർ കുറച്ചു.