കോഴിക്കോട് പറമ്പിൽ ബസാറിൽ യുവനടിയും മോഡലുമായ ഷഹാന വാടകവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുകയാണ്. നടിയുടെ വീട്ടുകാരുടെ മൊഴിയും അവർ ആരോപിക്കുന്ന ചില കാര്യങ്ങളും ആണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. വിവാഹത്തിനു ശേഷം ഭർതൃവീട്ടിൽ നിന്നും ജീവനൊടുക്കുന്ന പെൺകുട്ടികളുടെ നിര ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. പാലക്കാട് അടുത്തിടെ 19കാരിയെ വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശാസ്താംകോട്ടയിലെ വിസ്മയയുടെ വിയോഗം ഇന്നും മലയാളികൾ മറക്കാനിടയില്ല. ഇങ്ങനെ എത്രയെത്ര പെൺകുട്ടികൾ ആണ് വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവനൊടുക്കുന്നത്. ജീവൻ ഒടുക്കുന്നതാണോ അതോ ഗാർഹിക പീഡനവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ എന്ന് തെളിയാത്ത എത്രയോ കേസുകൾ. ഷഹാനയുടെ കാര്യത്തിലും ഇതേ സംശയം ആരോപിക്കുകയാണ് നടിയുടെ ബന്ധുക്കൾ.
ഒന്നര വർഷം മുൻപായിരുന്നു സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ബന്ധുക്കൾ. ഓടിയെത്തിയ നാട്ടുകാർ കാണുന്നത് സജാദിന്റെ കൈകളിൽ കിടക്കുന്ന ഷഹാനയുടെ മൃതദേഹം ആണ്. യുവതിയുടെ മൃതദേഹം പോലും വീട്ടുകാർക്ക് സജാദ് വിട്ടു നൽകുന്നില്ല. സജാദും ഷഹാനയും വാടകയ്ക്ക് താമസിച്ചിരുന്ന പറമ്പിൽബസാറുള്ള വീട്ടിൽ ആണ് യുവതി തൂങ്ങി മരിച്ചത്.
നാട്ടുകാർ വിളിച്ചു പറഞ്ഞായിരുന്നു ഷഹാനയുടെ അപ്രതീക്ഷിത വിയോഗം കുടുംബം അറിയുന്നത്. ഷഹാനയുടെ കുടുംബവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല സജാദ്. വിവാഹത്തിനു ശേഷം ആയിരുന്നു ഷഹാന മോഡലിംഗ് കരിയർ ആരംഭിച്ചത്. തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതിനു മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്ന സജാദ് ഭാര്യ സമ്പാദിക്കാൻ തുടങ്ങിയതോടെ വിദേശത്തുള്ള ജോലി ഉപേക്ഷിച്ച് നാട്ടിൽ കഴിയുകയായിരുന്നു.
ഷഹാന സമ്പാദിച്ച പണം മുഴുവൻ തട്ടിയെടുത്തു ധൂർത്ത് അടിക്കുകയായിരുന്നു സജാത്. ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ച പ്രതിഫലത്തിന്റെ ചെക്ക് ചോദിച്ചപ്പോൾ നൽകില്ലെന്ന് ഷഹാന പറഞ്ഞതോടെ അവളെ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നതായി ഷഹാനയുടെ ഉമ്മ വെളിപ്പെടുത്തി. ഇരുപതാം പിറന്നാൾ ആഘോഷിക്കാനല്ല തയ്യാറെടുപ്പിൽ ആയിരുന്നു ഷഹാന. വീട്ടിലെത്തി പിറന്നാൾ ആഘോഷിക്കുന്ന കാര്യങ്ങൾ ഉമ്മയോട് ചർച്ച ചെയ്തിരുന്നു യുവതി.
തന്റെ മകൾ ഒരിക്കലും ജീവനൊടുക്കില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ഷഹാനയുടെ ഉമ്മ. സജാദും സുഹൃത്തും ചേർന്ന് ഷഹാനയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും ഷഹാനയുടെ ബന്ധുക്കൾ ശക്തമായി ആരോപിച്ചു. ഭർത്താവിൽ നിന്നും ഉള്ള മാനസികവും ശാരീരികവുമായ പീഡനം സഹിക്കാൻ ആവാതെ ഒരിക്കൽ പോലീസിൽ പരാതിപ്പെടാനിരുന്ന ഷഹാനയെ സജാദിന്റെ സുഹൃത്തുക്കൾ പിന്തിരിപ്പിക്കുകയായിരുന്നു.