ബിജെപി സ്ഥാനാർത്ഥിത്വം നൽകിയാൽ സ്വീകരിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ട് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് ഈ ശ്രീധരൻ. ചെറിയ ക്ലാസ് തൊട്ട് വിക്ടോറിയയിലെ ഇന്റർമീഡിയേറ്റ് കാലം വരെ അതു തുടർന്നു എന്നും ആർഎസ്എസിന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്നും ശ്രീധരൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിൽ ഭാരതീയ മൂല്യങ്ങൾ അടിയുറച്ചതിന്റെ അടിസ്ഥാന കാരണം ആർഎസ്എസ് ആണെന്നും മെട്രോമാൻ പറയുന്നു. എന്നാൽ ഔദ്യോഗികജീവിതത്തിൽ രാഷ്ട്രീയം കലർത്താൻ താല്പര്യമില്ലാത്തതിനാൽ ആയിരുന്നു രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാതെ ന്യൂട്രൽ ആയി നിന്നിരുന്നത്.
ഔദ്യോഗിക ചുമതലകൾ എല്ലാം നിർവഹിച്ചു കഴിഞ്ഞ സ്ഥിതിക്ക് രാജ്യത്തിന്റെ ധാർമിക മൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ സന്നദ്ധനാണെന്ന് ഈ ശ്രീധരൻ വ്യക്തമാക്കി. പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകം ടി എൻ ഭരതനും രാ വേണുഗോപാലുമാണ് മെട്രോമാൻ ശിക്ഷണം നൽകിയത് . അന്ന് സംഘശാലയിൽ അദ്ദേഹത്തിനൊപ്പം അതേ പ്രായത്തിലുള്ള ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. ആ ശിക്ഷണത്തിൽ ഉറച്ചു മൂല്യബോധമാണ് പിന്നീട് ജീവിതത്തിൽ മുഴുവനും പ്രകടമായത് എന്ന് ഈ ശ്രീധരൻ പറയുന്നു. തന്റെ സ്വഭാവത്തിന് തന്നെ അടിത്തറയായി മാറിയ ആ ധാർമികമൂല്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്നാണ് ആഗ്രഹം എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യുവാൻ രാഷ്ട്രീയപ്രവേശനം നിർബന്ധമാണെന്നും ഇതിനായി ബിജെപി സ്ഥാനാർഥിത്വം നൽകിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ഈ ശ്രീധരൻ കൂട്ടിച്ചേർത്തു.
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ബിജെപി നടത്തിയില്ലെങ്കിലും പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ഇ ശ്രീധരൻ. ജയിക്കുകയാണെങ്കിൽ പാലക്കാടിനെ രണ്ടുവർഷം കൊണ്ട് മികച്ച പട്ടണം ആക്കുമെന്നും അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണം അയക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളും രാഷ്ട്രീയവും അല്ല മറിച്ച് വികസനമാണ് തന്റെ ലക്ഷ്യം എന്നും പാലക്കാടിലെ യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ഈ ശ്രീധരൻ പറയുന്നു.