മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജുപിള്ള. മഞ്ജു പിള്ളയും ഭർത്താവായ സുജിത്ത് വാസുദേവനെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും സജീവമാണ് മഞ്ജുപിള്ള. “തട്ടീം മുട്ടീം” എന്ന ഹാസ്യ പരമ്പരയിലൂടെ ഇപ്പോഴും സജീവമാണ് മഞ്ജു പിള്ള കലാരംഗത്ത്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് മഞ്ജുപിള്ള തുറന്നു പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദാമ്പത്യബന്ധത്തിൽ ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് അഡ്ജസ്റ്റ്മെന്റ്. രണ്ടു ജീവിത സാഹചര്യങ്ങളിൽ നിന്നും വന്ന വ്യക്തിത്വങ്ങൾ ആണ് ഭാര്യയും ഭർത്താവും. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യണം. വിട്ടുവീഴ്ചകൾ ഇല്ലാതെ സന്തോഷകരമായ ഒരു കുടുംബജീവിതം ഒരിക്കലും ഉണ്ടാവില്ല.
പല ദാമ്പത്യ ജീവിതങ്ങളിൽ ഉള്ള തെറ്റിദ്ധാരണകൾ തങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്ന് മഞ്ജുപിള്ള തുറന്നു പറയുന്നു. ഒരിക്കൽ ഇപ്പോൾ വരാം എന്ന് പറഞ്ഞ് സുജിത്ത് വാസുദേവ് പുറത്തുപോയി. ബൈക്ക് എടുത്തു പോയപ്പോൾ മകളെ കൂട്ടിക്കൊണ്ടു വരാൻ ആണെന്ന് മഞ്ജു കരുതി. കാരണം സമയം വൈകുന്നേരം ആയിരുന്നു. നേരത്തെ വരണം എന്ന് മഞ്ജു പറഞ്ഞെങ്കിലും അത് സുജിത്ത് കേട്ടിരുന്നില്ല. ഫോൺ സൈലന്റ് ആക്കി വെക്കുകയും ചെയ്തു. കുറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായപ്പോൾ മഞ്ജു പരിഭ്രമിച്ചു. എന്തോ ഭാഗ്യത്തിന് ഒരാൾ മകളെ വീട്ടിൽ ആക്കിയിട്ട് പോവുകയായിരുന്നു. അയാളോട് നല്ലതുപോലെ ഒന്നു നന്ദി പറയാൻ പോലും സാധിച്ചില്ല എന്ന് മഞ്ജു പറയുന്നു. ഈ പ്രശ്നത്തിന്റെ പേരിൽ വീട്ടിൽ വലിയ ബഹളം തന്നെ ഉണ്ടായിരുന്നു. ഡിവോഴ്‌സിന്റെ വക്കിൽ എത്തിയ സംഭവമായിരുന്നു അത്. കാരണം കുഞ്ഞിന്റെ കാര്യം വളരെ വലിയ ഉത്തരവാദിത്വം ഉള്ള വിഷയമാണ്. ഈ സംഭവത്തിനുശേഷം മകൾക്ക് കുറച്ചു പേരുടെ ഫോൺ നമ്പർ കാണാതെ പഠിപ്പിച്ചുകൊടുത്തു മഞ്ജു. ജീവിതത്തിൽ സംഭവിച്ച ഇതേ രംഗം “ജെയിംസ് ആൻഡ് ആലീസ്” എന്ന പൃഥ്വിരാജ് ചിത്രത്തിൽ കണ്ടു എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.