മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ദുൽഖർ സൽമാൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുറുപ്പ്”. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയി ദുൽഖർ എത്തുന്ന ചിത്രം നവംബർ 12നായിരുന്നു റിലീസ് ചെയ്തത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കോവിഡിന് ശേഷം തിയേറ്ററുകളിൽ ആവേശത്താരംഗം തീർത്തിരിക്കുകയാണ് “കുറുപ്പ്”. കേരള പോലീസ് ഇന്നും അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാന്റെ “കുറുപ്പ്”.
ദുൽഖർ സൽമാന്റെ വെഫാറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മ രി ച്ചോ എന്നത് ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമാണ്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് സുകുമാര കുറുപ്പിന്റേത്. നിരവധി ട്രോളുകൾ ആണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
ഇപ്പോൾ എഴുപതിന് മുകളിൽ പ്രായമുള്ള സുകുമാരക്കുറുപ്പ് ദുൽഖറിന്റെ ചിത്രം കാണാനെത്തുന്നത് സംബന്ധിച്ച് ഒരുപാട് ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഏറ്റവുമൊടുവിൽ സുകുമാരക്കുറുപ്പ് നവജീവൻ എന്ന ഒരു അഭയകേന്ദ്രത്തിൽ ഉണ്ട് എന്ന വാർത്തയായിരുന്നു പുറത്തു വന്നത്. ഈ വാർത്ത പ്രചരിച്ചതോടെ ആലപ്പുഴയിലെ പോലീസ് അഭയകേന്ദ്രത്തിൽ എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തു.
ക്രൈം ബ്രാ ഞ്ച് അന്വേഷണം കൂടി ആയതോടെ കോട്ടയം ആർപ്പൂക്കര നവജീവനം എന്ന അഭയകേന്ദ്രത്തിൽ എത്തി അന്വേഷണം നടന്നു. ഇതോടെ ഇവിടെ കഴിയുന്ന അന്തേവാസി സുകുമാരക്കുറുപ്പ് അല്ല എന്ന് മനസ്സിലായി. ക്രൈം ബ്രാ ഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് എത്തി അന്വേഷണം നടത്തുകയായിരുന്നു. സുകുമാര കുറുപ്പ് ആണെന്ന് തെറ്റിദ്ധരിച്ച വ്യക്തി 2017ൽ ലക്ക്നൗവിൽ നിന്ന് നവജീവനിൽ എത്തിയ അന്തേവാസിയാണ്. അടൂർ സ്വദേശിയായ അദ്ദേഹം വ്യോമസേന ജീവനക്കാരനായിരുന്നു.
രോഗിയായ ഇയാളെ ബന്ധുക്കൾ ഇടയ്ക്കിടെ നവജീവനിൽ എത്തി സന്ദർശിക്കാറുണ്ട്. മൂന്നര പതിറ്റാണ്ടായി കേരള പോ ലീ സി ന് തലവേദനയായി മാറി ഇരിക്കുന്ന ഒരു കൊ ല പാ തക കേ സ് ആണ് ചാക്കോ വ ധ ക്കേ സ്. ചാക്കോ വ ധ ക്കേ സി ൽ പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് പകൽപോലെ വ്യക്തമായിട്ടും സുകുമാരക്കുറുപ്പിന്റെ ചിത്രം പുറത്തുവിട്ടു പോലും സുകുമാരക്കുറുപ്പിനെ ഇത്രയും കാലമായി പിടി കൂടാൻ സാധിച്ചിട്ടില്ല.
ഗൾഫിൽ മാന്യമായ ജോലി ചെയ്ത സുകുമാരകുറുപ്പ് ഇൻഷുറൻസ് തുകയായ 8 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണ് 1984ൽ ചാ ക്കോ യെ കൊ ന്ന ശേഷം മൃ ത ദേ ഹം ചു ട്ടു ക രി ച്ചു കാറിൽ ഉപേക്ഷിച്ചത്. ചാക്കോയുടെ മൃ ത ദേ ഹം സുകുമാരക്കുറുപ്പിൻറെതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ആയിരുന്നു കുറുപ്പിന്റെ ലക്ഷ്യം. സുകുമാരക്കുറുപ്പിനെ അ റ സ്റ്റ് ചെയ്യാൻ കഴിയാഞ്ഞതിനാൽ ബന്ധുവും സഹായിയും ആയിരുന്ന ഭാസ്കരപിള്ളയെയും പൊന്നപ്പനെയും സുകുമാരന്റെ ഭാര്യ സരസമ്മയുടെയും പേരിലാണ് പോ ലീ സ് കു റ്റ പ ത്രം സമർപ്പിച്ചത്.
പൊന്നപ്പനെയും ഭാസ്കര പിള്ളയെയും കോടതി ജീ വ പ ര്യ ന്തം ശിക്ഷിച്ചു. സരസമ്മയെ തെളിവുകളുടെ അഭാവത്തിൽ കു. റ്റ വി മു ക്ത രാ ക്കി. കാർ ഡ്രൈവറെ പ്രതിസ്ഥാനത്തു നിന്ന് മാപ്പുസാക്ഷിയാക്കി. കേ സി ന്റെ നിർണായകമായ ആദ്യ ദിവസങ്ങളിൽ പോ. ലീ സ് വേണ്ടവിധം അന്വേഷിക്കാത്തതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കിയത് എന്ന ആരോപണം ഇപ്പോഴും ശക്തമായി നിലനിൽക്കുകയാണ്. ചാക്കോ ഗ ർ ഭി ണി യാ യിരുന്നപ്പോൾ പൂർണ ഗർഭിണിയായ ഭാര്യ ശാന്തമ്മ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ചാക്കോയുടെ മകൻ ജിതിൻ വിവാഹിതനാണ്.