ജിഷയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. നിരവധി ആളുകളുടെ കണ്ണുനീരും ജിഷക്ക് ഒപ്പമുണ്ടായിരുന്നു ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് ജിഷയുടെ അമ്മയുടെ വാക്കുകളാണ്. ഒരിക്കൽ ജിഷയുടെ അമ്മ പറഞ്ഞ പല കാര്യങ്ങളും വളരെയധികം ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ജിഷയുടെ അമ്മ സംസാരിക്കുന്നത് മകളുടെ കഥ സിനിമയാക്കാൻ പോകുന്നതിനെക്കുറിച്ച് ആണ്. ഇക്കൂട്ടത്തിൽ തല തനിക്കെതിരെ വന്ന ട്രോളുകളെ കുറിച്ച് ജിഷയുടെ അമ്മ സംസാരിക്കുന്നുണ്ട് ഒന്നും ചെയ്യാറില്ല എന്ന് പറഞ്ഞിട്ട് ട്രോളുകളായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. അതിനെക്കുറിച്ച് അമ്മ പറയുന്നത് ഇങ്ങനെയാണ്..
“ഞാൻ പറഞ്ഞ കാര്യമാണ്. എന്റെ മകൾ മരിച്ച ആ സമയത്ത് എനിക്ക് വേദന താങ്ങാൻ സാധിക്കുന്നത് ആയിരുന്നില്ല. എന്ന് പറഞ്ഞു ഞാൻ ഒരിക്കലും നന്നായി നടക്കരുത് എന്നാണോ പറയുന്നത്. ഐശ്വര്യത്തിന് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല കണ്ണ് പോലും എഴുതിയിട്ടില്ല. കുട്ടിക്കാലത്ത് അമ്മ കണ്ണു എഴുതുകയും റിബൺ കെട്ടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ ഞാൻ ഒരു പൗഡർ പോലും ഇടാറില്ല. മകൾ മരിച്ചു എന്ന് പറഞ്ഞു ഞാൻ നന്നായി നടക്കരുത് എന്ന് പറയുന്നത് ശരിയാണോ.? എന്നും ജിഷയുടെ അമ്മ ചോദിക്കുന്നു. എന്നെ ഒരു കോമാളിയായി ചിത്രീകരിച്ച് മറ്റുള്ളവർ പണമുണ്ടാക്കുന്നത് ഞാനറിഞ്ഞിരുന്നു എന്നായിരുന്നു പറയുന്നത്. ചിലർ ചിലരുടെ ജീവിതമായി ആണ് പലതിനെയും കരുതുന്നത്.
ഒരു സിനിമയിൽ ബഹദൂർ കോമാളിയായി അഭിനയിക്കുന്നുണ്ട്. അദ്ദേഹം കോമാളി ആയതുകൊണ്ടാണോ അങ്ങനെ ചെയ്യുന്നത്. അത് അഭിനയമാണ് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പലരും പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇപ്പോഴും ആളുകൾക്ക് തന്നോടുള്ള ഉപദ്രവം തീർന്നിട്ടില്ല. എന്നാണ് മനസ്സിലാക്കുന്നത്. ജിഷ മരിച്ചതിനുശേഷം ഞാൻ മൂന്ന് വെളുത്ത മുയൽ കുഞ്ഞുങ്ങളെ വളർത്തിയിരുന്നു പുതിയവീട്ടിൽ.
ഞാൻ ഓരോ കാര്യത്തിനും ഓരോ സ്ഥലങ്ങളിൽ പോയിട്ട് തിരികെ വരുമ്പോൾ ഈ മുയലിനെ എല്ലാം ആരെങ്കിലുമൊക്കെ കൊന്നുകളയും. ഇപ്പോഴും കൊലപാതകങ്ങൾ തീർന്നിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് എന്നും ജിഷയുടെ അമ്മ പറയുന്നു. ഇപ്പോഴും വലിയ ഉപദ്രവങ്ങൾ ആണ്. ഇത്തരത്തിലുള്ള ട്രോളുകളൊക്കെ ഇറങ്ങിയ സമയത്ത് ഞാൻ ഷുഗർ കൂടി ഹോസ്പിറ്റലിലാണ്. അപ്പോൾ തന്നെ എന്നോട് അവിടെ വന്ന് ചാനലുകൾ ഒരാൾ പറഞ്ഞിരുന്നു, എന്നെ കോമാളി ആക്കുന്ന തരത്തിലുള്ള ചില ട്രോളുകളൊക്കെ ഇറങ്ങിയിട്ടുണ്ട് എന്ന്. എന്താണ് പറയേണ്ടത് എന്ന് പോലും എനിക്കറിയില്ല. പണ്ടത്തെ കാലത്തെ പോലെയല്ല ഇപ്പോൾ ജയിലിലെ ഭക്ഷണരീതികൾ ഒക്കെ. ഗാന്ധിജിയൊക്കെ ജയിലിൽ കിടന്ന സമയത്ത് ഗോതമ്പ് ആയിരുന്നു ഇപ്പോൾ അതല്ലല്ലോ സ്ഥിതി എന്നും പറയുന്നു