മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരെ മാറ്റിനിർത്തുന്നത് നമ്മുടെ സംസ്കാരവും കുടുംബ മൂല്യങ്ങളും ഒക്കെയാണ്. എന്നാൽ ചിലരെങ്കിലും അധപ്പതിക്കുന്ന കാഴ്ചയാണ് നമ്മൾ ഓരോ ദിവസവും കണ്ടു വരുന്നത്. പത്തിരുപതു വയസ്സുവരെ സ്വന്തം മകളെ ഒരു രാജകുമാരിയെപ്പോലെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ മകൾക്ക് വിവാഹം കഴിഞ്ഞ് നല്ലൊരു ജീവിതം കിട്ടുമെന്ന് സ്വപ്നം കാണും.
എന്നാൽ സ്ത്രീയെ വെറുമൊരു ലൈംഗിക വസ്തുവായി കാണുന്ന സാമൂഹ്യ വി രു ദ്ധ ർ ക്ക് അവൾ ഒരു വിൽപന ചരക്ക് മാത്രമാണ്. അങ്ങനെയുള്ള ഏഴ് പേരെയാണ് ചങ്ങനാശ്ശേരി കറുകച്ചാൽ പോലീസ് പിടികൂടിയത്. കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന ഒരു വലിയ സംഘത്തെ തന്നെയാണ് പോലീസ് പിടിച്ചത്. സ്വന്തം ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്.
ഇതോടെ ഈ സംഘത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഒരുപാട് കണ്ണികളുള്ള ഈ സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഫേസ്ബുക്ക് മെസഞ്ചർ, ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയയിലൂടെ ആണ് നടത്തുന്നത്. കപ്പിൾ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്.
ഇവരിൽ ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ള വളരെ മികച്ച നിലവാരത്തിലുള്ള കുടുംബ ജീവിതം പുലർത്തുന്നവരും ഉണ്ട്. ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുള്ളവർ പലരും പണം വാങ്ങി ഭാര്യമാരെ കൈമാറുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. നിരവധി പേരാണ് സംഭവത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തു വരുന്നത്. ഗ്രൂപ്പിൽ സജീവമായിട്ടുള്ള മുപ്പതോളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ആദ്യം ഇത്തരം ഗ്രൂപ്പുകളിലൂടെ ഇവർ പരസ്പരം പരിചയപ്പെടും. പിന്നീട് ഇവർ നേരിട്ടു കാണുകയും പരസ്പരം പങ്കാളികളെ കൈമാറി ലൈം ഗി ക ബ ന്ധ ത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് രീതി. ഇതിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും മറ്റു രീതികളിലൂടെയും എങ്ങനെയെങ്കിലും ഇതിന് വിധേയമാക്കുന്നു.
നാലു പേരുമായി ബന്ധപ്പെടാൻ വരെ ഇവിടെ എത്തുന്ന സ്ത്രീകൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പോലീസ് കണ്ടെത്തി. കേ സുമായി ബന്ധപ്പെട്ട് സ്ത്രീകളെയടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും യാതൊരു സ്ഥാനവുമില്ലാത്ത ഒരു സമൂഹം ആണ് ഇപ്പോൾ നമുക്ക് ചുറ്റും ഉയരുന്നത്.
നൊന്തു പ്രസവിച്ച കുഞ്ഞിനെ നിഷ്കരുണം ഇല്ലാതാക്കി സ്വന്തം സുഖം തേടി പോകുന്ന അമ്മമാരും, പങ്കാളികളെ ചതിച്ച് പരസ്ത്രീ ബന്ധവും പര പുരുഷ ബന്ധവും ആയി പോകുന്നവരും, സ്വന്തം മകളെ അരുതാത്തത് ചെയ്ത അച്ഛന്റെയും കഥകൾ എല്ലാം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഈ കേരളത്തിലും സംഭവിക്കുന്നുണ്ട്. വീഡിയോ കടപ്പാട് -മനോരമ ന്യൂസ്