കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളത്തിൽ ഏറെ ജനശ്രെദ്ധ നേടിയ വെക്തിയാണ് ബാബു. മലമ്പുഴ കൂമ്പാച്ചിമലയിൽ രണ്ട് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാതെ ജീവനോടെ മല്ലിട്ട ബാബു സോഷ്യൽ മീഡിയകളിലും വാർത്തകളിലും നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഇതാ ബാബുവിന്റെ മറ്റൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇത്തവണ വീഡിയോയിൽ ബാബു കൂട്ടുകാരുമായി അടികൂടിയും, അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രെചരിച്ചോണ്ടിരിക്കുന്നത്.
ഈ വീഡിയോയുടെ പിന്നാലെ തന്നെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാബുവിന്റെ അമ്മ. വീഡിയോയിൽ വളരെ വെക്തമായി കേൾക്കാൻ കഴിയുന്ന ബാബുവിന്റെ വാചകങ്ങളാണ് എനിക്ക് ചാകണം, ചാകണമെന്നത്. ഇതേ സമയം കൂട്ടുക്കാർ തലയിൽ വെള്ളം ഒഴിക്കുകയും അനുനയിപ്പിക്കുന്നതും കാണാൻ സാധിക്കുന്നതാണ്. ബാബുവിനെ ആശ്വസിപ്പിക്കാൻ എത്തുന്ന അമ്മയോടും കൂട്ടുകാരോടും ബാബു കയർക്കുന്നത് വിഡിയോയിൽ കാണാം. നിരവധി പേരാണ് ബാബുവിന്റെ വിഡിയോയിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനോടകം തന്നെ ലക്ഷ കണക്കിന് പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. നിരവധി മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബാബു ക ഞ്ചാ വാ ണ് എന്ന് തരത്തിലുള്ള പ്രെചരണമാണ് സമൂഹ മാധ്യമങ്ങളിൽ വന്നത്. കേരള ജനതയും അറിഞ്ഞതും അങ്ങനെ തന്നെയാണ്. എന്നാൽ ബാബു ക ഞ്ചാ വ് പോലെയുള്ള ല ഹ രി വസ്തുക്കൾ ഉപയോഗിക്കില്ല എന്നാണ് ബാബുവിന്റെ അമ്മ തുറന്നു പറയുന്നത്. ‘ബാബു ക ഞ്ചാ വ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ അത്തരം ല ഹ രി വസ്തുക്കൾ ഉപയോഗിക്കാറില്ല. ക ള്ളു കു ടിച്ചിട്ടുണ്ടായിരുന്നു. ബാബുവിന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനു പോയതാണ് അവൻ. അതിന്റെ ഭാഗമായിട്ടാണ് അവൻ ക ള്ള് കുടിച്ചിരുന്നത്.
പിറന്നാൾ ആഘോഷത്തിന് പോയി തിരിച്ചു വീട്ടിൽ വന്നപ്പോൾ അവന്റെ സഹോദരനുമായി വഴക്കുണ്ടാക്കി. നിസാരപ്രശ്നത്തിനാണ് വഴക്ക് ഉണ്ടാക്കിയത്. ഈ വഴക്ക് കഴിഞ്ഞു അടുത്തുള്ള കരിങ്കൽ ക്വാറിയിലാണ് ബാബു പോയത്. ബാബു ആത്‍മഹാത്യ ചെയ്യാൻ പോകുകയാണ് എന്ന് ഭയന്ന് ഞാനും ഒപ്പം പോയി. അവിടെയുണ്ടായിരുന്നവരോട് ബാബുവിനെ പിടിക്കാൻ ആവശ്യപ്പെട്ടു. അവർ തടയാൻ ശ്രെമിച്ചതോടെ പിടിയും വലിയുമായി മാറി. ഈയൊരു സന്ദർഭമാണ് ചിലർ ഫോണിൽ റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രെചരിപ്പിച്ചത്.
ക ഞ്ചാ വ് അ ടിച്ചു ബഹളം ഉണ്ടാക്കുന്നതല്ല. ബാബുവിനു കുറച്ച് ടെൻഷനുണ്ട്. ദിവസവും നല്ല രീതിയിൽ ഉറക്കം ലഭിക്കാറില്ല. വേണ്ട രീതിയിൽ ഭക്ഷണവും ബാബു കഴിക്കാറില്ല എന്നതാണ് സത്യം. അതിന്റെ ഭാഗമായിട്ടാണ് അവൻ ദേഷ്യപ്പെട്ടത് ‘ എന്ന് ബാബുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സത്യാവസ്ഥ അറിയാതെ ആരെയും ഇതുപോലെയുള്ള രീതിയിൽ ക്രൂശിക്കരുത്. ബാബു നേരിട്ട ചില മാനസികമായ പ്രശ്നങ്ങളും അതിന്റെ ഭാഗമായി ഉണ്ടായിരുന്ന പിടിയും വലിയുമാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.