Movlog

India

പ്രതിശ്രുത വരന് സർപ്രൈസ് നല്കാൻ ആയി കുന്നിന്റെ മുകളിലേക്ക് കൊണ്ട് പോയി – കണ്ണടക്കാൻ പറഞ്ഞ ശേഷം നടന്നത് കണ്ടു നടുങ്ങി വീട്ടുകാർ

ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ മനുഷ്യത്വം അന്യം നിന്നു പോവുകയാണ് എന്ന് തോന്നിപ്പോകും. ഇപ്പോഴിതാ വിവാഹത്തിന് ഒരുമാസം ബാക്കിനിൽക്കെ പ്രതിശ്രുത വരനോട് വധു ചെയ്ത കാര്യം ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആന്ധ്രപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുടി ഗ്രാമത്തിൽ ആണ് പ്രതിശ്രുത വരനെ യുവതി നിഷ്‌കരുണം കൊ ല പ്പെ ടു ത്താൻ ശ്രമിച്ചത്.

കൊമ്മലപുടി സ്വദേശിയായ പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുതവരനായ രാമുനായിഡുവിനെ ആ ക്ര മി ച്ചത് . വിശാഖപട്ടണം സ്വദേശിയായ രാമുനായിഡുവും പുഷ്പയും തമ്മിലുള്ള വിവാഹം മെയ് 29ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തുവരികയാണ് രാമനായിഡു. പ്രതിശ്രുത വരനെ പുഷ്പ തന്റെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ബൈക്കിൽ യാത്ര ചെയ്ത ഇരുവരും കുന്നിന്റെ മുകളിലുള്ള ക്ഷേത്രത്തിലേക്ക് പോയി. ഇവിടെ വെച്ച് ഒരു സർപ്രൈസ് സമ്മാനം നൽകാൻ ഉണ്ടെന്ന് പറഞ്ഞു യുവാവിനോട് കണ്ണടച്ച് ഇരിക്കണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. പ്രതിശ്രുത വധുവിന്റെ ചതി മനസ്സിലാക്കാതെ കണ്ണടച്ച് നിന്ന രാമുനായിഡുവിന്റെ പിന്നാലെ എത്തിയ പുഷ്പ കയ്യിൽ കരുതിയിരുന്ന ക ത്തികൊണ്ട് ക ഴു ത്ത റു ക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ കഴിയുകയാണ്. യുവാവിനെ നിഷ്കരുണം മുറിവേൽപ്പിച്ചതിനു ശേഷം സമീപത്തു തന്നെ നോക്കി നിൽക്കുകയായിരുന്നു പുഷ്പ എന്ന് രാമുനായിഡു പോലീസിന് മൊഴി നൽകി. ഒരുപാട് പ്രയാസപ്പെട്ട് യുവാവ് തന്നെയായിരുന്നു 108 വിളിച്ച് വിവരം അറിയിച്ചത്. ഉടൻ തന്നെ ആംബുലൻസ് ഓടിയെത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ കുന്നിൻ മുകളിലേക്കുള്ള യാത്രയ്ക്കിടയിൽ ഇരുവരും ബൈക്കിൽ നിന്നു വീണു എന്നാണ് പുഷ്പ പോലീസിന് മൊഴി നൽകിയത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ മൊഴി പുറത്തു വന്നതോടെയാണ് പ്രതിയായ പുഷ്പ കുറ്റസമ്മതം നടത്തിയത്. ഇഷ്ടമില്ലാത്ത വിവാഹത്തിൽ താൽപര്യമില്ലാത്തതുകൊണ്ട് ആയിരുന്നു പ്രതിശ്രുത വരനെ ആക്രമിച്ചതെന്നും യുവതി മൊഴിനൽകി. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ആയിരുന്നു പുഷ്പ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് പോലീസിനോട് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top