Movlog

Movie Express

ആ സംഭവത്തിന് ശേഷം സിനിമയിൽ അവസരം കുറഞ്ഞെന്ന് തുറന്നു പറച്ചിലുമായി ദിവ്യ ഗോപിനാഥ്.

മലയാള സിനിമയിലെ ശ്രദ്ധേയമായ ഒരു നടിയും അസിസ്റ്റന്റ് സംവിധായികയും ആണ് ദിവ്യ ഗോപിനാഥൻ. കുട്ടിക്കാലം മുതൽക്കേ കലാരംഗത്ത് സജീവമായിരുന്നു താരം. കോളേജിൽ പഠിക്കുന്ന കാലത്ത് മോണോ ആക്ടിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം ചുവടുവെയ്ക്കുന്നത്. പിന്നീട് മഹീന്ദ്ര ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലും, ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയിലും ദിവ്യ പങ്കെടുത്തു. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിൽ മൈമൂനയുടെ കഥാപാത്രമായിരുന്നു ദിവ്യ അവതരിപ്പിച്ചത്.

ഇതായിരുന്നു ദിവ്യയ്ക്ക് മലയാള സിനിമയിൽ അവസരങ്ങൾ നേടിക്കൊടുത്തത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിൽ ഒരു മികച്ച വേഷം അവതരിപ്പിച്ചതോടെ താരത്തിനെ തേടി വീണ്ടും അവസരങ്ങൾ എത്തുകയായിരുന്നു. സജിൻ ബാബുവിന്റെ “അയാൾ ശശി” എന്ന ചിത്രത്തിൽ ശ്രീനിവാസന് ഒപ്പമായിരുന്നു താരം അഭിനയിച്ചത്.

ഇതുകൂടാതെ ആഭാസം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലെത്തി ദിവ്യ. ജുബിത് നമ്രദത് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു മുസ്ലീം വനിതയായിട്ടായിരുന്നു താരം എത്തിയത്. ചിത്രത്തിലെ സംവിധായകൻ ജുബിതുമായി അടുത്തിടെ ആയിരുന്നു ദിവ്യയുടെ വിവാഹം. ഇതു കൂടാതെ ബിജി ലാൽ സംവിധാനം ചെയ്ത രക്തസാക്ഷ്യം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ താരം എത്തിയിരുന്നു. 2018ലെ നിപ്പ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയമായ വേഷത്തിൽ ദിവ്യ തിളങ്ങിയിട്ടുണ്ട്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചു. നിവിൻ പോളി, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പ് ദിവ്യ സമൂഹമാധ്യമങ്ങളിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചതിനെ തുടർന്ന് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ അതു വീണ്ടും വിഷമങ്ങൾ ആയിരുന്നു കൊണ്ടുവന്നത് എന്ന് താരം കൂട്ടി ചേർത്തു.

മീ ടൂ ക്യാമ്പെയ്‌നിൽ നടൻ അലൻസിയറിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരുന്നു ദിവ്യ. അതിനു ശേഷം സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ ലഭിക്കാതെ വന്നിരുന്നു എന്ന് താരം തുറന്നു പറഞ്ഞു. ഈ സംഭവത്തോടെ കുറച്ചു ചിത്രങ്ങളിലേക്ക് ഓഡിഷന് പോലും ഉള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നു എന്ന് ദിവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ജോലി ചെയ്തു മുന്നോട്ടു പോകും.

എന്നാൽ സിനിമയോടുള്ള ആഗ്രഹം കാരണമാണ് അഭിനയ പഠനം വരെ നടത്തിയത്. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലൂടെ സിനിമാലോകത്തെ ചൂഷണങ്ങൾക്ക് മാറ്റം വരുമെന്ന് താരം പ്രതീക്ഷിച്ചെങ്കിലും കമ്മിറ്റിയുടെ അംഗം ശാരദയുടെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു എന്ന് താരം തുറന്നു പറഞ്ഞു. 2018ൽ ആയിരുന്നു നടൻ അലൻസിയറിൽ നിന്നും ലൈം ഗി കാ തി ക്ര മം താരത്തിന് നേരിടേണ്ടി വന്നത്. ദിവ്യയുടെ നാലാമത്തെ ചിത്രത്തിലായിരുന്നു അലൻസിയറുമൊത്ത് അഭിനയിക്കേണ്ടി വന്നത്.

ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചായിരുന്നു അലൻസിയറിൽ നിന്നും ദിവ്യയ്ക്ക് ലൈം ഗി ക മാ യ അ തി ക്ര മ ങ്ങൾ നേരിടേണ്ടി വന്നത്. ആദ്യം പേര് വെളിപ്പെടുത്താതെ ആയിരുന്നു ഒരു വെബ്സൈറ്റിൽ ദിവ്യ ഇക്കാര്യം പുറത്തു വിട്ടത്. എന്നാൽ പേരു വെളിപ്പെടുത്താതെ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ല എന്ന് പറഞ്ഞതോടെ ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ മുന്നോട്ടുവരികയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top