കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ഓരോ ജീവന്റെയും വില മനസ്സിലാക്കുകയും പരസ്പര സ്നേഹത്തോടു കൂടി ജീവിക്കുകയും ആണ് വേണ്ടത്. ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവരുമായി അകന്ന് കഴിഞ്ഞപ്പോഴാണ് ഓരോരുത്തരുടെയും വില നമ്മൾ അറിയുന്നത്. എന്നാൽ ഈ മഹാമാരിയുടെ കാലത്തും മനസ്സിൽ വിദ്വേഷവും വെറുപ്പും കാത്തുസൂക്ഷിക്കുന്ന ഒരു അമ്മായി അമ്മയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച അമ്മായി അമ്മ മരുമകൾക്ക് രോഗം പകർത്തുവാൻ ആയി ആലിംഗനം ചെയ്യുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് കഴിയേണ്ട അവസ്ഥയാണ് ഇവരെ പ്രകോപിപ്പിച്ചത്. മരുമകളെ ബലമായി കെട്ടിപ്പിടിച്ച് അമ്മായിഅമ്മ അസുഖം പകർത്താൻ നോക്കുകയായിരുന്നു. തെലുങ്കാനയിൽ ആണ് അപൂർവ്വമായ ഈ സംഭവം നടക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അമ്മായിഅമ്മയെ പ്രത്യേക മുറിയിലാണ് താമസിപ്പിച്ചിരുന്നത്.
കുടുംബാംഗങ്ങൾ തന്നിൽ നിന്നും അകന്നു കഴിയുന്നത് അവരെ അസ്വസ്ഥയാക്കി. പേരക്കുട്ടികളെ അവരുടെ അടുത്തേക്ക് പറഞ്ഞ് അയക്കാത്തത് ആണ് അവരെ പ്രകോപിപ്പിച്ചത് എന്ന് മരുമകൾ പറയുന്നു. മരുമകൾക്കും കോവിഡ് വരട്ടെ എന്നു പറഞ്ഞാണ് അവർ ബലംപ്രയോഗിച്ച് ആലിംഗനം ചെയ്തത്. ഞാൻ മരിച്ചു പോയാൽ നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കുമോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു എന്നും മരുമകൾ പറയുന്നു. സഹോദരിയുടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ് ഇപ്പോൾ മരുമകൾ