കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേ സായിരുന്നു കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബ ലാ ത്സം ഗം ചെയ്തെന്ന ആരോപണം. നൂറ്റി അഞ്ചു ദിവസത്തെ വിസ്താരത്തിന് ശേഷം കേ സിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനായി കോടതി ഉത്തരവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ ആണ് കേ സിൽ വിധി പറഞ്ഞത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ജലന്തർ ബിഷപ്പ് ആയിരുന്നു ഫ്രാങ്കോ മുളയ്ക്കൽ 13 തവണ തന്നെ ലൈം ഗി ക മാ യി പീ ഡി പ്പി ച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. ഈ കാലയളവിൽ കുറുവിലങ്ങാട് മഠത്തിൽ വച്ച് കന്യാസ്ത്രീ പീ ഡ ന ത്തി നിര യാ യി എന്നായിരുന്നു ആരോപണം.
പ്രകൃതി വി രു ദ്ധ പീ ഡ ന ത്തി ന് ഇ രയായി എന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീ പൊ ലീ സി ന് മൊഴി നൽകിയിരുന്നു. 39 സാക്ഷികളെ വിസ്തരിച്ചതിൽ ഒരു സാക്ഷി പോലും കൂറു മാറിയില്ല. കൂറ് മാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിയുകയായിരുന്നു എന്ന് ബിഷപ്പിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബ ലാ ത്സം ഗ ത്തി നി രയാ. യി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്നായിരുന്നു കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത് എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. 2017 മാർച്ചിലാണ് പീ ഡ നം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്.
ജൂൺ 27 ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. അതിന്റെ അടുത്ത ദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. സംഭവം കുറുവിലങ്ങാട് മഠത്തിലെ പീ ഡ നം ദേശീയതലത്തിൽ അടക്കം ചർച്ചാവിഷയം ആവുകയായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വരെ കന്യാസ്ത്രീയെ സന്ദർശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് ഒന്നും കടന്നു കളയാതിരിക്കാൻ വേണ്ടി വ്യോമയാന മന്ത്രാലയത്തിന് കത്തും നൽകി. കേ സിൽ നിന്ന് കന്യാസ്ത്രി പിൻമാറുവാൻ വേണ്ടി രൂപത അധികാരികൾ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും വെളിപ്പെടുത്തിയിരുന്നു. ഇതോടെ അന്വേഷണസംഘം ഡൽഹിയിലേക്കും ജലന്തറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
അങ്ങനെ 2018 ഓഗസ്റ്റ് പത്താം തീയതി അന്വേഷണസംഘം ജലന്ധറിൽ എത്തി. പതിമൂന്നാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു. പിന്നീട് കൊച്ചിയിലെത്തി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായ ബിഷപ്പ് ഫ്രാങ്കോയെ തുടർച്ചയായി മൂന്നു ദിവസമായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഒടുവിൽ 2018 സെപ്റ്റംബർ 21ന് ബിഷപ്പ് ഫ്രാങ്കോയെ അ റ സ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിച്ചു. ബിഷപ്പിനെതിരെ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ പലതവണ പരാതിപ്പെട്ടിരുന്നു എന്നും ബിഷപ്പിൽ നിന്നും മോശം അനുഭവമുണ്ടായതായി കന്യാസ്ത്രീ പറഞ്ഞിരുന്നു എന്ന് ആയിരുന്നു വൈദികൻ മൊഴി നൽകിയത്.
കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും അടക്കം 83 സാക്ഷികളായിരുന്നു കേ സിൽ ഉള്ളത്. ഒടുവിൽ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനായി വിധിക്കുകയായിരുന്നു. ഇന്ത്യൻ നിയമ ചരിത്രത്തിൽ തന്നെ അത്ഭുതകരമായ ഒരു വിധിയാണ് ഇതെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള ഒരു തിരിച്ചടിയാണ് ഈ വിധിയെന്നും ഇരയുടെ മൊഴി ഉണ്ടായിട്ടും നീതി എതിരായത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ബ ലാ ൽ സം ഗം , തടഞ്ഞു വെക്കൽ, ഭീ ഷ ണി പ്പെടുത്തൽ ഉൾപ്പെടെ ഏഴ് വകുപ്പുകൾ അടക്കമുള്ള കു റ്റ കൃ ത്യ ങ്ങൾ ആയിരുന്നു ബിഷപ്പ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കോ ട തിക്കു സമീപം വലിയ സുരക്ഷാ സന്നാഹങ്ങൾ തന്നെയായിരുന്നു പോലീസ് ഏർപ്പാടാക്കിയത്. വിധി കേൾക്കുവാനായി ബിഷപ്പ് ഫ്രാങ്കോ പിൻവാതിലിലൂടെ കോടതിയിലെത്തിയിരുന്നു. 2018 സെപ്റ്റംബർ 21ന് അ റ സ്റ്റി ലാ യ ഫ്രാങ്കോ 25 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബ വീട്ടിൽ നിന്നായിരുന്നു ഫ്രാങ്കോ കോടതിയിൽ ഹാജരായത്.