പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ദിലീപിനെതിരെ നടത്തിയ നിർണായക വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു പ്രമുഖ ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പങ്കെടുത്തപ്പോൾ പറഞ്ഞ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ദിലീപിന്റെ പല സംഭവങ്ങളും നിരത്തി കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി ദിലീപിനെതിരെ വിരൽചൂണ്ടിയത്. കോടതിയിൽ സംഭവിച്ച കാര്യങ്ങളിൽ മൊബൈൽ ഫോൺ കൊടുക്കാൻ ഉണ്ടായ മടിയും, പുറത്തുവന്ന ഓഡിയോ സംഭാഷണങ്ങളും എല്ലാം കൂട്ടിചേർത്ത് നോക്കുമ്പോൾ നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിൽ ആരൊക്കെയാണെന്ന് എല്ലാവർക്കും മനസ്സിലാകും.
ഇത്രയും കാര്യങ്ങൾ നടന്നിട്ടും എല്ലാവർക്കും എല്ലാം മനസ്സിലായിട്ടും നമ്മുടെ നാട്ടിൽ നീതിക്കുവേണ്ടി പെൺകുട്ടികൾക്ക് കോടതിയുടെ കാലു പിടിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത് എന്ന് ഭാഗ്യലക്ഷ്മി വിമർശിച്ചു. ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യർ കരിക്കകം ക്ഷേത്രത്തിൽ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ ഒരുങ്ങിയപ്പോൾ മഞ്ജുവാര്യരെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ദിലീപ് തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ.
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ നൃത്ത പരിപാടിയിൽ പങ്കെടുക്കരുത് എന്നും ഇത് മഞ്ജുവിനോട് പറയണമെന്നും ദിലീപ് രാത്രി ഒന്നരയ്ക്ക് ഭാഗ്യലക്ഷ്മിയെ ഫോൺ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അങ്ങനെ ഒരു കാര്യം മഞ്ജുവിനോട് പറയാൻ ഒരിക്കലും സാധിക്കില്ലെന്ന് ഭാഗ്യലക്ഷ്മി ഉറപ്പിച്ചു പറഞ്ഞപ്പോൾ ദിലീപ് ആക്രോശിച്ചു എന്നും ഭാഗ്യലക്ഷ്മി പറയുന്നു. അടുത്തിടെ നടക്കുന്ന സംഭവവികാസങ്ങളോടെ ഒരുപാട് കഥകൾ ഇവർ നിർമിക്കുന്നതായി ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടു.
കേസിനാസ്പദമായ ശബ്ദ രേഖകളിൽ ഒന്നിൽ പറയാതെ ഡാൻസിന് പോയതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്ന രീതിയിൽ ദിലീപിൻറെ സഹോദരൻ അനൂപ് പറയുകയുണ്ടായി. ഈയൊരു വിഷയത്തിൽ ദൃക്സാക്ഷിയാണ് താൻ എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു. ആ സമയത്ത് ഭാഗ്യലക്ഷ്മിക്ക് മഞ്ജുവാര്യരും ആയി യാതൊരു പരിചയവുമില്ലായിരുന്നു. മഞ്ജുവിനെ ഒരുപ്രാവശ്യമോ മറ്റോ കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മഞ്ജുവിനോട് അധികം അടുപ്പമുണ്ടായിരുന്നില്ല.
എന്നാൽ ദിലീപിനോട് വളരെ അടുപ്പമുണ്ടായിരുന്നു. കരിക്കകം ക്ഷേത്രത്തിൽ മഞ്ജു വാരിയർ നൃത്തം ചെയ്ത സംഭവത്തിലെ ചില വിവരങ്ങളും ഭാഗ്യലക്ഷ്മി പങ്കുവെച്ചു. ക്ഷേത്രഭാരവാഹികൾ ആദ്യം വിളിച്ചത് ഭാഗ്യലക്ഷ്മിയെ ആയിരുന്നു. അവരുടെ ഉത്സവകാലത്ത് നൃത്തം അവതരിപ്പിക്കാൻ എങ്ങനെയെങ്കിലും മഞ്ജുവാര്യരെ സംഘടിപ്പിച്ച് തരുമോ എന്നായിരുന്നു ഭാഗ്യലക്ഷ്മിയോട് അവർ ചോദിച്ചത്. തനിക്ക് ഒരു പരിചയവും ഇല്ലാത്ത ആളാണ് എന്നു പറഞ്ഞപ്പോൾ അങ്ങനെ പറയരുത് എങ്ങനെയെങ്കിലും ശരിയാക്കി തരണം എന്ന് അവർ പറഞ്ഞു.
എന്നാൽ ഇക്കാര്യം പറയുവാൻ ആയി ഭാഗ്യലക്ഷ്മി വിളിച്ചത് ഗീതു മോഹൻദാസിനെ ആയിരുന്നു. എന്നാൽ മഞ്ജുവിന്റെ നമ്പർ നൽകികൊണ്ട് മഞ്ജുവിനെ ചേച്ചി തന്നെ വിളിച്ചിട്ട് നേരിട്ട് ചോദിക്കൂ എന്ന് പറഞ്ഞു. ദിലീപും മഞ്ജുവും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ദിലീപിനെ വിളിക്കാൻ തോന്നിയില്ല. മഞ്ജുവിനെ വിളിച്ച് ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചപ്പോൾ കളിക്കും ചേച്ചി എനിക്ക് കളിച്ചേ പറ്റൂ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും കയ്യിൽ പൈസയില്ല, പൈസ വേണം എന്നായിരുന്നു മഞ്ജു പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരു അമ്പലം സമീപിച്ചിട്ടുണ്ടെന്നുമാണ് പെയ്മെന്റ് എത്രയാണെന്ന് പറഞ്ഞിട്ടില്ല നേരിട്ട് സംസാരിച്ചു കൊള്ളൂ എന്നു പറഞ്ഞ് മഞ്ജുവിന്റെ നമ്പർ അവർക്ക് നല്കുകയായിരുന്നു. ഇതോടെ ഭാഗ്യലക്ഷ്മിയുടെ റോൾ കഴിഞ്ഞു. മഞ്ജു ചോദിച്ച പെയ്മെന്റ് തന്നെ അവർ നൽകുകയും ചെയ്തു.
ഇതുവരെ എവിടെയും പറയാത്ത കാര്യം ഇപ്പോൾ ഭാഗ്യലക്ഷ്മി തുറന്നു പറയാൻ കാരണം ആ സംഭവത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശം പുറത്തുവരുന്നത് കൊണ്ടാണ്. അന്ന് രാത്രി 1 മണി ആയപ്പോൾ ഭാഗ്യലക്ഷ്മിക്ക് ഒരു കോൾ വന്നു. ദിലീപ് ആയിരുന്നു വിളിച്ചത്. അസമയത്തുള്ള ദിലീപിന്റെ വിളി കണ്ടപ്പോൾ ഭാഗ്യലക്ഷ്മിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിൽ ഒക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവിടെ കുറച്ച് പ്രശ്നമാണെന്നും, ചേച്ചിയാണോ മഞ്ജുവിന് അമ്പലത്തിൽ ഡാൻസ് ഫിക്സ് ചെയ്തു കൊടുത്തത് എന്ന് ചോദിച്ചു.
എന്നാൽ ഡാൻസ് ഫിക്സ് ചെയ്തുകൊടുത്തത് അല്ല രണ്ടു കൂട്ടരെയും ഒന്ന് കണക്ട് ചെയ്തു കൊടുത്തു എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു അത് കളിക്കാൻ പാടില്ല എന്ന് ദിലീപ് പറഞ്ഞു. തന്നോട് പറഞ്ഞിട്ടെന്താ കാര്യം നിങ്ങൾ നേരിട്ട് സംസാരിക്കു, നിങ്ങളുടെ ഭാര്യ അല്ലേ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അപ്പോൾ ദിലീപ് പറഞ്ഞത് മഞ്ജുവിന് ചേച്ചിയെ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്, ചേച്ചി പറഞ്ഞാൽ കേൾക്കും എന്നായിരുന്നു. എന്നാൽ ഇത്രയും കാലം കൂടെ ജീവിച്ച നിങ്ങൾക്കവളെ സ്വാധീനിക്കാൻ കഴിയില്ലെങ്കിൽ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാൻ കഴിയും, ഞാൻ സംസാരിക്കില്ല എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഒടുവിൽ ഭാഗ്യലക്ഷ്മിയോട് ആക്രോശിച്ചു രൂക്ഷമായ രീതിയിൽ ദിലീപ് സംസാരിച്ചു. തിരിച്ചും രൂക്ഷമായി സംസാരിച്ചതിനു ശേഷം ഭാഗ്യലക്ഷ്മി ഫോൺ കട്ട് ചെയ്തു. അപ്പോൾ തന്നെ മഞ്ജുവിന്, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായ ഒരു കാര്യം പറയാനുണ്ടെന്ന് മെസ്സേജ് അയച്ചു. അടുത്ത ദിവസം രാവിലെ തന്നെ മഞ്ജു വിളിച്ചപ്പോൾ ദിലീപ് വിളിച്ച കാര്യങ്ങളും രൂക്ഷമായി സംസാരിച്ചതും എല്ലാം പങ്കുവെച്ചു. എന്നാൽ ഈ കാര്യം സ്വയം ഡീൽ ചെയ്തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയേണ്ട എന്നു മാത്രം മഞ്ജു പറഞ്ഞു.
ക്ഷേത്രത്തിൽ മഞ്ജു നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഇതാണ് ഈ വിഷയത്തിൽ യഥാർത്ഥമായി സംഭവിച്ചത് എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു. ഗുരുവായൂരിൽ കളിക്കുന്നതിനു മുമ്പും ദിലീപിനോട് അനുഗ്രഹിക്കണമെന്ന് മഞ്ജു പറഞ്ഞപ്പോൾ വളരെ മോശമായിട്ടായിരുന്നു ദിലീപ് സംസാരിച്ചത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളൊന്നും മഞ്ജു പുറത്തു പറയാത്തത് കൊണ്ട് ആണ് ഈ സംഭവങ്ങളൊക്കെ വളച്ചൊടിച്ച് മാധ്യമങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പുറത്തുവരാതിരിക്കാൻ ആണ് ഭാഗ്യലക്ഷ്മി നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത്.