ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആണ് കണ്ടെത്തിയത്. ധാക്കയ്ക്ക് സമീപത്തുള്ള കേരനിഗാംജ് പ്രദേശത്ത് വെച്ചാണ് ചാക്കിൽ കെട്ടിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.അലിപുർ പാലത്തിന് സമീപം ഒരു മൃതദേഹം കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ആയിരുന്നു പോലീസിനെ വിവരം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ഒരു കൊലപാതകം ആണ് നടന്നത് എന്ന് പോലീസ് കണ്ടെത്തി. നടിയുടെ മൃതദേഹത്തിലുടനീളം ഗുരുതരമായ പാടുകളും രക്തക്കറകളും ഉണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റൈമയുടെ ഭർത്താവ് ഷെഖാവത് അലി നോബിളിനെ പോലീസ് ചോദ്യം ചെയ്തു.റൈമയെ കാണാനില്ലെന്ന് ഭർത്താവ് കലഭാഗൻ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലും റൈമയെ കൊലപ്പെടുത്തിയത് താൻ ആണെന്ന് ഭർത്താവ് കുറ്റസമ്മതം നടത്തി. മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ് പ്രതി ഷെഖാവത്തിനെ. നടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
നടിയുടെ കൊ ല പാ ത ക ത്തി ൽ മറ്റു ചില താരങ്ങളുടെ പേരുകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും കേസിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.ബംഗ്ലാദേശ് സിനിമ, ടെലിവിഷൻ മേഖലയിലെ മിന്നും താരം ആയിരുന്നു റൈമ. “ബർത്തമൻ” എന്ന ചിത്രത്തിലൂടെ 1998ൽ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം 25 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചില ടിവി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്.
റൈമയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാലോകവും. മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിനെ കാണാതായത്.
കൊ ല പാ തക ത്തി ന് പിന്നിലുള്ള കാരണം പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല. കുടുംബ പ്രശ്നങ്ങൾ കാരണം ഉള്ള വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശ് ഫിലിം ആര്ടിസ്റ്സ് അസോസിയേഷനിലെ അസോസിയേറ്റ് അംഗം ആയിരുന്നു റൈമ.