ആദ്യ ഭാര്യക്കു പിന്നാലെ ആദ്യ ഭാര്യയുടെ അനിയത്തി ആയ രണ്ടാം ഭാര്യയും ഒളിച്ചോടി. ആദ്യ ഭാര്യക്ക് പിന്നാലെ രണ്ടാം ഭാര്യയും ഒളിച്ചോടിയ അപൂർവ്വമായ സംഭവം നടന്നത് കാഞ്ഞങ്ങാടിൽ. ഇടുക്കി സ്വദേശിയായ സതീശന്റെ ആദ്യ ഭാര്യ വർഷങ്ങൾക്കു മുമ്പ് ആയിരുന്നു ഒളിച്ചോടിയത്. സതീഷിന്റെ സുഹൃത്തായ ഓട്ടോഡ്രൈവർക്കൊപ്പം ആയിരുന്നു ആദ്യ ഭാര്യ ഒളിച്ചോടിയത്. ആദ്യ ഭാര്യയുമായുള്ള ബന്ധത്തിൽ രണ്ടു മക്കളാണ് സതീശന് ഉള്ളത്.
ഇതിനു ശേഷം മക്കളെ നോക്കാൻ ആയി ആദ്യ ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ച് സമാധാനപരമായ ജീവിതം നയിച്ചു വരികയായിരുന്നു സതീശൻ. ഇപ്പോഴിതാ സതീഷിന്റെ സുഹൃത്തും പാലക്കാട് സ്വദേശിയായ സുനിലിനൊപ്പം രണ്ടാം ഭാര്യയായ രജിത ഒളിച്ചോടി ഇരിക്കുകയാണ്. സുനിലും രജിതയുമായി കുറച്ചു വർഷങ്ങളായി അടുപ്പത്തിലാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പതിമൂന്നും നാലും വയസ്സുള്ള രണ്ടു മക്കളെയും കുട്ടിയാണ് രജിത കാമുകനോടൊപ്പം ഒളിച്ചോടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മക്കളെയും കൂട്ടി രജിത സുനിലിനോടൊപ്പം ഒളിച്ചോടിയത്. ഭാര്യയെ കാണുന്നില്ലെന്ന് സതീശൻ ബേക്കൽ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. സതീശന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് രജിതയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടക്കനിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സതീശൻ ഒരു കള്ളു ചെത്തുകാരനാണ്. ചെത്തു തൊഴിലാളിയായ സതീശൻ കുടുംബസമേതം ഈ ക്വാർറ്റേഴ്സിൽ ആണ് താമസിക്കുന്നത്. സുനിലും സതീശനും ഒരേ ക്വാർറ്റേഴ്സിൽ ആണ് താമസിക്കുന്നത്.
വിവാഹേതരബന്ധങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. വളരെ സാധാരണമായ ഒരു സംഭവം ആയി മാറിയിരിക്കുകയാണ് വിവാഹേതര ബന്ധങ്ങൾ. കേരളത്തിലെ കുടുംബ കോടതിയിൽ എത്തുന്ന വിവാഹമോചന കേസുകളുടെ ഭൂരിഭാഗവും കാരണം വിവാഹേതരബന്ധങ്ങൾ തന്നെയാണ് എന്നത് ഏറെ വിഷമകരമായ ഒരു യാഥാർഥ്യം ആണ്.
പരസ്പര വിശ്വാസവും സ്നേഹവുമാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം കാറ്റിൽ പറത്തുന്ന ഒരു രീതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.
വിവാഹമോചനങ്ങളുടെയും വിവാഹേതരബന്ധളുടെയും നാടായി മാറുകയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ അഹങ്കരിക്കുന്ന കേരളം. കാമുകനോടൊപ്പം ജീവിക്കുവാനായി ഭർത്താവിനെ കൊലപ്പെടുത്തുകയും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഇല്ലാതാക്കുകയും ചെയ്യുന്ന കാമുകിമാരും, കാമുകിയോടൊപ്പം ജീവിക്കുവാനായി ഭാര്യയുടെ കഴുത്തു ഞെരിച്ചു കൊന്നു കളയുകയും, വിദേശത്തുള്ള ഭർത്താവിനെ വഞ്ചിച്ച് തന്നെക്കാൾ ചെറുപ്പമുള്ളവരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടേയും വാർത്തകൾ ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്.
ഉറങ്ങിക്കിടക്കുന്ന പങ്കാളിയുടെ അടുത്തു കിടന്ന് കൊണ്ട് അന്യ പുരുഷനും സ്ത്രീയുമായി അർദ്ധരാത്രിയിൽ മണിക്കൂറുകളോളം ചാറ്റ് ചെയ്യുന്ന സംഭവങ്ങൾ അങ്ങ് വിദേശത്തല്ല നമ്മുടെ ഈ കൊച്ചു കേരളത്തിലും സംഭവിക്കുന്നുണ്ട്. വിവാഹേതര ബന്ധങ്ങളും തുടർന്നുള്ള ഒളിച്ചോട്ടങ്ങളും എല്ലാം സർവ സാധാരണമാകുമ്പോൾ ഇതിനിടയിൽ ബാല്യം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ കാര്യം ആണ് വേദനാജനകം.
കുട്ടികളെ ഉപേക്ഷിച്ച് സ്വന്തം സുഖവും സന്തോഷം തേടി മാതാപിതാക്കൾ പോകുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ഒരു മുറിവ് ആണ് അവരുടെ ഹൃദയങ്ങളിൽ മാതാപിതാക്കൾ തീർക്കുന്നത്.