മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് മികച്ച സ്വീകാര്യത നേടി മുന്നേറുകയായിരുന്നു ബിഗ് ബോസ്. മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിന്റെ ഗംഭീര വിജയത്തോടെ ആണ് അണിയറപ്രവർത്തകർ രണ്ടാമത്തെ സീസൺ ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇടയ്ക്ക് വെച്ച് പരിപാടി അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 3 വിജയകരമായി മുന്നേറുകയാണ്.
പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒരു അനുഭവം ആയിരുന്നു ബിഗ് ബോസ് സീസൺ 2 ൽ ഉണ്ടായിരുന്നത്. രാത്രിയിൽ എല്ലാവരും ഉറങ്ങിയപ്പോൾ ആണ് ഈ തർക്കം ഉണ്ടായത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഗായികമാരും സഹോദരികളുമായ അമൃത സുരേഷും അഭിരാമി സുരേഷും ബിഗ് ബോസ് ഹൗസിൽ എത്തിയത്തോടെ മത്സരാർത്ഥികൾ രണ്ടു സംഘങ്ങൾ ആയി തിരിയുകയായിരുന്നു. പിന്നീട് പല തരം പ്രശ്നങ്ങളും നാടകീയമായ മുഹൂർത്തങ്ങളും ആണ് ഷോയിൽ ഉണ്ടായിരുന്നത്..
അമൃത, അഭിരാമി, രജിത്, സിജോ, അലസാന്ദ്ര എന്നിവർ ചേർന്നതായിരുന്നു ഒരു സംഘം. ഫുക്രു, എലീന, ആര്യ എന്നിവർ ആയിരുന്നു രണ്ടാമത്തെ സംഘം. ഭക്ഷണത്തിനു വേണ്ടി ഉണ്ടായിരുന്ന തർക്കം പ്രേക്ഷകർ ഒരിക്കലും മറക്കില്ല. രണ്ടാം സീസണിൽ ഉണ്ടായത് പോലെ സമാനമായ പ്രശ്നങ്ങൾ ആണ് മൂന്നാം സീസണിലും അരങ്ങേറുന്നത്. ഇത്തവണ തർക്കത്തിന് വഴിയൊരുക്കിയത് ആപ്പിൾ ആണ്. 28 ആപ്പിളുകൾ ആണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഹൗസിൽ കൊണ്ട് വന്നത്. എന്നാൽ അത് തുല്യമായി വീതിക്കണം എന്നും മുറിച്ച് വെച്ച് വീതിക്കണം എന്നെല്ലാം ആണ് അഭിപ്രായങ്ങൾ ഉണ്ടാവുന്നത്.
ഒരു ആപ്പിളിന്റെ പേരിൽ ആണ് ചെകുത്താനും ദൈവവും തമ്മിൽ അടി ഉണ്ടായതെന്ന് നോബി കൗണ്ടർ അടിക്കുന്നുണ്ട്. ഓരോ മത്സരാർത്ഥിക്കും രണ്ടു ആപ്പിൾ വീതമാണ് ലഭിക്കേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നു. താൻ ഇത് വരെ ആപ്പിൾ എടുത്തിട്ടില്ല എന്നും അതിൽ പരിഭവമില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു. രണ്ടാമത്തെ സീസണിൽ പൂരിക്ക് വേണ്ടി ആയിരുന്നു തർക്കമെങ്കിൽ ഇത്തവണ ആപ്പിൾ ആണ് തർക്കത്തിന് കാരണം.