മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു അവതാരകനാണ് ജീവ. സീ കേരളമെന്ന ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു ജീവ. സ്വാഭാവികമായ അവതരണവും, നർമ്മവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ ജീവയ്ക്ക് പെട്ടെന്ന് തന്നെ സാധിച്ചു. സരിഗമപ യ്ക്ക് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് “മിസ്റ്റർ ആൻഡ് മിസ്സിസ്” എന്ന ഷോയിലൂടെ ജീവ. ഭാര്യയും മോഡലുമായ അപർണയ്ക്ക് ഒപ്പമാണ് ഇത്തവണ ജീവ എത്തുന്നത് . ഈ പരിപാടി ഇതിനോടകം സൂപ്പർഹിറ്റ് ആയിക്കഴിഞ്ഞു .
വളരെ ആകസ്മികമായിട്ടാണ് അവതാരകൻ ആയി ജീവ എത്തുന്നത്. സുഹൃത്തിന് ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടു പോയ ജീവയെ സെലക്ട് ചെയ്യൂകയായിരുന്നു. സ്വതസിദ്ധമായ സംസാരശൈലി തന്നെയാണ് ജീവയുടെ ഏറ്റവും വലിയ ആകർഷണം. സൂര്യ മ്യൂസിക് എന്ന പരിപാടിയിൽ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റി ഷോയുടെ അവതാരകനായെത്തിയത് . സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ജീവയും അപർണ്ണയും. ഇവരുടെ പ്രണയചിത്രങ്ങളും രസകരമായ കുറിപ്പുകളും എല്ലാം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്.
വിവാഹ ശേഷം പങ്കാളിയ്ക്ക് മാത്രം വിളിക്കുവാൻ ആയി പേരുകൾ നൽകുന്നത് ദമ്പതികൾക്കിടയിൽ പതിവാണ് .ജീവയും അപർണ്ണയും പരസമരം വിളിക്കുന്നത് ഷിറ്റു എന്നാണ് .ഇതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല .ഒരുപാട് പേരുകൾ വിളിച്ച കൂട്ടത്തിൽ ഷിറ്റു എന്ന പേര് ആയിരുന്നു നല്ലതായി തോന്നിയിരുന്നത് .അങ്ങനെ ആ പേരിലായിരുന്നു ഇരുവരും അഭിസംബോധന ചെയ്യുക .ഷിറ്റു വേഴ്‌സസ് ഷിറ്റു എന്ന പേരിൽ ഇവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ റിക്രിയേറ്റ് ചെയ്തു ഒരു പരിപാടി അവതരിപ്പിക്കാൻ ഉള്ള പദ്ധതിയുണ്ട് .അപര്ണയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെയാണ് ഇക്കാര്യം ഇവർ ആരാധകരെ അറിയിച്ചത് .
പ്രണയവിവാഹമായിരുന്നു ഇവരുടേത്. പ്രണയകാലത്തെ കുറിച്ചും ആദ്യ ചുംബനത്തെ കുറിച്ചും ഇവർ തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു .കോട്ടയം പുതുപ്പള്ളിയില് വെച്ചായിരുന്നു ആദ്യ ചുംബനമെന്നും പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അത് സംഭവിച്ചതെന്നും ഇരുവരും ഓർത്ത് പറഞ്ഞു .എല്ലാവരേയും ഭക്ഷണം കഴിക്കാന് പറഞ്ഞുവിട്ട് ഒരു ഇന്നോവയ്ക്ക് അകത്ത് വെച്ചായിരുന്നു ഉമ്മ കൊടുത്തതെന്നും ഉമ്മ കൊടുത്ത ആൾ തന്നെ ഇപ്പോഴും കൂടെയുണ്ടല്ലോ എന്നാണ് സമാധാനം എന്നും ആയിരുന്നു ജീവ അഭിമുഖത്തിൽ പറഞ്ഞത് .