മലയാള സിനിമയിൽ ഇത് നഷ്ടങ്ങളുടെ വർഷമാണ് .സുഗതകുമാരിക്കും ,നരണിപ്പുഴ ഷാനവാസിന് ശേഷം ഇപ്പോൾ ഇതാ അനിൽ നെടുമങ്ങാട് ആണ് അകാലത്തിൽ നമ്മളെ വിട്ടു പോയത് .ട്വ അവതാരകൻ ആയി വന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി പിന്നീട് സിനിമയിലേക്ക് ചുവടു വെച്ച താരമാണ് അനിൽ നെടുമങ്ങാട് .ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി .”ഞാൻ സ്റ്റീവ് ലോപ്പസ് “,”അയ്യപ്പനും കോശിയും “,”പാപം ചെയ്യാത്തവർ കല്ലെറിയട്ടെ “,”കിസ്മത് “,”പൊറിഞ്ചു മറിയം ജോസ് ” എന്നീ സിനിമകളിലൂടെ കഴിഞ്ഞ കുറച്ചു കാലമായി ശ്രദ്ധേയമായ വേഷങ്ങൾ അനിൽ അവതരിപ്പിച്ചിരുന്നു .
ജോജു നായകൻ ആവുന്ന “പീസ് ” എന്ന സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ഇരുപത് ദിവസങ്ങളായി തൊടുപുഴയിൽ ആണ് അനിൽ .പൂർണ സന്തുഷ്ടനായി സെറ്റിൽ ഉടനീളം നിന്നിരുന്ന അനിൽ ഇനി ഒരുഓർമ മാത്രം എന്ന് വിശ്വസിക്കാൻ സിനിമയുടെ സഹപ്രവർത്തകർക്ക് സാധിക്കുന്നില്ല .സിനിമയുടെ സഹസംവിധായകൻ വിനയന്റെ ഹൃദയഹാരിയായ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത് .
തൊടുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ ആയിരുന്നു അനിലിന്റെ മൃതദേഹം .പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് നാട്ടിലേക്ക് കൊണ്ട് പോകുന്നത് .ഇരുപത് ദിവസത്തിലേറെ ആയി “പീസ് ” എന്ന സിനിമയുടെ സൈറ്റിലായിരുന്നു അനിൽ .ഇടയിൽ രണ്ടു ദിവസം “അനുരാധ ” എന്ന സിനിമയുടെ ചിത്രീകരണത്തിന് പോയിരുന്നു .രണ്ടു ദിവസം ഷൂട്ടിങ് ഇല്ലാത്ത ഇടവേളയിലാണ് സിനിമയിൽ നിന്ന് അല്ലാത്ത സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ആയി താരം എത്തിയത് .
സിനിമയുടെ എഴുപതു ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞിരുന്നു .അനിലിന്റെ നാലു ദിവസത്തെ ചിത്രീകരണം കൂടി ബാക്കി ഇരിക്കവേ ആണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗം .ഒരു മുഴുനീള കഥാപാത്രത്തെ ആയിരുന്നു അനിൽ ഈ സിനിമയിൽ അവതരിപ്പിച്ചത് .എസ് ഐ ഡിക്‌സൺ എന്ന കരുത്തുറ്റ പോലീസ് വേഷം അനിലിന്റെ അഭിനയജീവിതത്തിൽ തന്നെ നാഴികക്കല്ലായി മാറേണ്ടിയിരുന്ന സിനിമയായിരുന്നു എന്ന് സിനിമിയയുടെ സഹസംവിധായകൻ വിനയൻ പറയുന്നു .
ജലാശയത്തിൽ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ വീണു പോയതാണ് അനിലിന്റെ അപകടത്തിനുള്ള കാരണം .അനിലിനെ കാണാതായ ഉടനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരയുകയായിരുന്നു .അനിലിന്റെ ശരീരം കണ്ടു കിട്ടിയിരുന്നെങ്കിലും സ്വകാര്യ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം മരണമടയുകയായിരുന്നു .