സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ആയ അനന്യ അലക്സിന്റെ ആത്മഹത്യയെ കുറിച്ചുള്ള വാർത്തകൾ ആണ്. ദുരിതം നിറഞ്ഞ ജീവിതത്തിനോട് പോരാടി ഉയരങ്ങൾ കീഴടക്കിയ അനന്യ കുട്ടിക്കാലം മുതൽക്ക് കണ്ട സ്വപ്നമായിരുന്നു പൂർണമായും ഒരു സ്ത്രീ ആകുന്നത്. ആ സ്വപ്ന സാക്ഷാത്കാരത്തിന് സ്വന്തം ജീവന്റെ വില നൽകേണ്ടി വന്നു അനന്യയ്ക്ക്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനന്യയ്ക്ക് നേരിടേണ്ടി വന്നു. ശസ്ത്രക്രിയ പരാജയം ആയതോടെ ഒരുപാട് കഷ്ടതകൾ അനുഭവിച്ച അനന്യ കഴിഞ്ഞ ദിവസം ആണ് ജീവൻ ഒടുക്കുകയും ചെയ്തത്. ഇതോടെ ആശുപത്രിക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയരുകയാണ്.
ഒരു അഭിമുഖത്തിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ അനന്യ തുറന്നു പറയുന്നത് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ചെത്തി കളഞ്ഞത് പോലെയുള്ള യോനിയും, വെട്ടുകത്തി കൊണ്ട് മുറിച്ച പോലുള്ള വജൈനയും, കയ്യിൽ ഒരു തുരങ്കം ഉണ്ടാക്കിയാൽ ഉള്ളത് പോലെ ആണ് അവിടെ പച്ചമാംസം പുറത്തേക്ക് തള്ളി ഇരിക്കുന്നത് എന്ന് അനന്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. സത്യം തുറന്നു പറയാൻ യാതൊരു മടിയും അനന്യയ്ക്ക് ഉണ്ടായില്ല. കാരണം അനന്യയ്ക്ക് നീതി ലഭിക്കണമായിരുന്നു. സ്വകാര്യ ഭാഗത്തുള്ള വേദന കാരണം ഒന്ന് മര്യാദയ്ക്ക് ഇരിക്കാൻ പോലും അനന്യയ്ക്ക് സാധിക്കുമായിരുന്നില്ല. എട്ടു മുതൽ പന്ത്രണ്ടു പാഡുകൾ വരെ ആയിരുന്നു ഒരു ദിവസം അനന്യയ്ക്ക് മാറ്റേണ്ടി വന്നത്. ജീവിക്കാൻ ഉള്ള അടങ്ങാത്ത ആഗ്രഹം കാരണം ആയിരുന്നു അനന്യ തന്റെ വേദനകൾ എല്ലാം ഈ ലോകത്തോട് വിളിച്ച് പറഞ്ഞത്.
കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ വെച്ചായിരുന്നു 2020 ജൂണിൽ അനന്യയുടെ ലിംഗമാറ്റൽ ശസ്ത്രക്രിയ നടന്നത്. അർജുൻ അശോകൻ എന്ന ഡോക്ടർ ആയിരുന്നു പ്ലാസ്റ്റിക് സർജറി നടത്തിയത്. മെഡിക്കൽ ഡയറക്ടർ ആയ ഡോക്ടർ കൃഷ്ണനുണ്ണിയുടെ മുന്നിൽ ഒരുപാട് തവണയാണ് അനന്യ പരാതിയുമായി എത്തിയത്. എന്നാൽ അനന്യയുടെ പരാതികൾ അവർ ചെവികൊണ്ടില്ലെന്ന് മാത്രമല്ല അനന്യ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും അവർ പരിഹാരം കണ്ടെത്തിയില്ല. ഈ ഡോക്ടർമാർ തന്നെയാണ് അനന്യയുടെ മരണത്തിന് ഉത്തരവാദികൾ എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയാണ് ആക്ടിവിസ്റ്റ് കൂടി ആയ ജോമോൾ ജോസഫ്.