കരിമ്പ് മുറിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലെ ഞെ ട്ടിക്കുന്ന കഥ പറയുകയാണ് ആനന്ദ് മഹാദേവൻ തന്റെ പുതിയ ചിത്രത്തിലൂടെ. ഈ മറാത്തി ചിത്രത്തിന്റെ പേര് “ബിറ്റർ സ്വീറ്റ്” എന്നാണ്.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മധുരവും കയ്‌പ് ഏറിയ അനുഭവങ്ങളാണ് കരിമ്പ് മുറിക്കുന്ന സ്ത്രീകൾ കടന്നു പോകുന്നത്. വളരെയേറെ മധുരമുള്ളതാണ് കരിമ്പ് എങ്കിലും അത് മുറിക്കുന്ന സ്ത്രീകളുടെ ജീവിതം കയ്‌പ് ഏറിയതാണ്.
അത്രയേറെ പ്രതിസന്ധികളിലൂടെ ആണ് അവർ കടന്നു പോകുന്നത് എന്ന് ഈ സിനിമ കാണിച്ചു തരുന്നു. മഹാരാഷ്ട്രയിലെ ഒരുപാട് സ്ത്രീകളുടെ കഥ ആസ്പദമാക്കി എടുത്ത ചിത്രമാണ് ബിറ്റർ സ്വീറ്റ് എന്ന് ആനന്ദ് മഹാദേവൻ വെളിപ്പെടുത്തുന്നു. പഞ്ചസാര കയറ്റുമതി നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് കരിമ്പ് മുറിക്കുന്ന സ്ത്രീകളോട് കാണിക്കുന്ന ക്രൂ ര ത ഞെ ട്ടിക്കുന്നതാണ്. ആറു മാസം നീളുന്ന കരിമ്പ് മുറിക്കുന്ന സീസണിൽ പരമാവധി ഉൽപ്പാദനം ഉണ്ടാകുവാൻ ആണ് ഉൽപാദകർ ലക്ഷ്യമിടുക.
അതിനാൽ ദമ്പതികളെ അടക്കമാണ് പണിക്ക് വിളിക്കുക. സ്ത്രീകളെ സംബന്ധിച്ച് മാസമുറ വരുന്ന നാല് ദിവസങ്ങൾ അവർക്ക് മറ്റു ദിവസങ്ങൾ പോലെ കഠിനമായ പണികൾ ചെയ്യാൻ സാധിക്കില്ല. ആ ദിവസങ്ങൾ പണി ചെയ്യാതിരുന്നാൽ ശമ്പളം കിട്ടില്ല. കൂടാതെ പെ നാ ൽറ്റിയുമുണ്ട്. ഇതൊഴിവാക്കാനായി ഷുഗർ മിൽ ഉടമസ്ഥർ നടത്തിവരുന്ന ക്രൂ. ര മാ യ കാഴ്ചകളാണ് സിനിമയിൽ കാണിക്കുന്നത്. പണിക്ക് വരുന്ന സ്ത്രീകളെ നി ർ ബ ന്ധി ച്ച് ഗ ർ ഭ പാത്രം നീക്കം ചെയ്യുന്നു.
ഇതിനായി പ്രത്യേകം ഡോക്ടർമാരെ പോലും ഇവിടെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി ഇത് നടന്നു വരുന്നതായിട്ടുള ഞെ ട്ടി ക്കുന്ന റി പ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. നാലു ദിവസം കൊണ്ട് ശ സ്ത്ര ക്രി യ അടക്കം എല്ലാം കഴിഞ്ഞ് ജോലിക്കും കയറണം. എങ്കിൽ മാത്രമേ ശമ്പളവും ആനുകൂല്യവും ലഭിക്കുകയുള്ളൂ. അച്ഛനെ സഹായിക്കാനായി കരിമ്പ് മുറിക്കാൻ എത്തുന്ന സുഗുണ എന്ന പെൺകുട്ടിയിലൂടെയാണ് ഈ ചിത്രത്തിലെ കഥ മുന്നേറുന്നത്.
ഈ ചിത്രത്തിലൂടെ കരിമ്പു മുറിക്കുന്ന സ്ത്രീകൾ നേരിടുന്ന ക്രൂ ര മാ യ സം ഭ വങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഷുഗർ മിൽ ഓണർമാരുടെ ലോബിയോട് എതിർത്തു നിൽക്കാൻ സാധിക്കില്ലെന്ന് സംവിധായകൻ തുറന്നു പറയുകയാണ്. ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവംബർ 23ന് ചിത്രം പ്രദർശിപ്പിക്കും. മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങളിലെയും സ്ത്രീകൾക്ക് ഗ ർ ഭ പാ ത്ര ങ്ങൾ ഇല്ല എന്നത് ഭയാനകമായ ഒരു യാഥാർത്ഥ്യമാണ്.
മാ സ മുറ കാരണമുള്ള വേദനകളും ആ സമയത്ത് ഭാരമുള്ള പണി എടുക്കാനുള്ള ബുദ്ധിമുട്ടും ഉള്ളതുകൊണ്ട് ആണ് സ്ത്രീകളെ പലപ്പോഴും ഗ ർ ഭ പാ ത്രം നീക്കം ചെയ്യുവാൻ ഇവർ സ മ്മ ർദ്ദം ചെലുത്തുന്നത്. ലോൺ എടുത്തിട്ട് ആയിരിക്കും ഇവരിൽ പലരും ഈ ശ സ്ത്ര ക്രി യ ചെയ്യുന്നത്. ശ. സ്ത്ര ക്രി യക്ക് ശേഷം ഉടൻത ന്നെ ജോലിക്ക് കയറുന്നതിനാൽ അടിവയർ വേദന, വ ജൈ ന ൽ ഇ ൻ ഫെക്ഷ ൻ , ക്യാ ൻ സ ർ പോലുള്ള സങ്കീർണതകളും ഇവർക്ക് ഉണ്ടാകും.
ഇവിടെയുള്ള ഒരുപാട് സ്ത്രീകൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ കാ ൻ സ ർ വരുന്നു എന്നത് ഞെട്ടിക്കുന്ന ഒരു സത്യം മാത്രം. കഴിഞ്ഞ മൂന്നു വർഷമായി മഹാരാഷ്ട്രയിലെ ബീഡ് എന്ന ജില്ലയിൽ 4655 ഗർ ഭ പാ ത്രം നീക്കുന്ന ശ സ്ത്ര ക്രി യ കളാണ് ചെയ്തിട്ടുള്ളത്. 20 തൊട്ടു 40 വയസ്സുള്ള സ്ത്രീകളാണ് ഇത് ചെയ്തിരിക്കുന്നത് എന്നത് ഞെ ട്ടി ക്കു ന്ന മറ്റൊരു സത്യം. സ്ത്രീകൾക്ക് മാ സ മുറ പരിഗണിച്ച് ജോലിയിടങ്ങളിൽ വേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്തിടത്തോളം കാലം ഇത്തരം ക്രൂ ര കൃ ത്യ ങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.