Movlog

Faith

ഭീഷണി പെടുത്തുന്ന വോയിസും മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത് !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്നങ്ങളാണ്. ഒരു ഫേസ്‌ബുക്ക് കുറിപ്പിൽ ആരംഭിച്ച ഊഹാപോഹങ്ങൾ ആണ് ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിൽ എത്തി നിൽക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. അമ്പിളിയുടെ ആദ്യ വിവാഹത്തിന് മുമ്പ് “സ്നേഹതൂവൽ” എന്ന പരമ്പരയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് ഇവർ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും അതെ പരമ്പരയിലെ കാമറ മാൻ ആയ ലോവലിനെ വിവാഹം കഴിക്കുകയായിരുന്നു അമ്പിളി ദേവി. എട്ടു വർഷം നീണ്ട ദാമ്പത്യത്തിൽ ഒരു മകനും ഉണ്ട് ഇവർക്ക്. ലോവലുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. ആദിത്യന്റെയും രണ്ടാമത്തെ വിവാഹമാണിത്.

“സീത” എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആണ് ഇവർ വിവാഹം കഴിക്കുന്നത്. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ഇവരുടെ വിവാഹത്തിനെ തുടർന്ന് ഉയർന്നുവെങ്കിലും സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ച് വിമർശകരുടെ വായടപ്പിച്ചു ഇവർ. കുട്ടികളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും നടത്തിയ വെളിപ്പെടുത്തലുകൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. പതിനാറു മാസക്കാലമായി തൃശൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അമ്പിളി ദേവി. അവരെ വിവാഹം കഴിക്കാൻ ആയി തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും അമ്പിളി ദേവി തുറന്നു പറഞ്ഞു.

ഇതിനു പിന്നാലെയാണ് അമ്പിളി ദേവിക്കെതിരെ ആഞ്ഞടിച്ച് ആദിത്യൻ പല വെളിപ്പെടുത്തലുകളും നടത്തിയത്. അമ്പിളി ദേവിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും തന്നെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ആദിത്യൻ വെളിപ്പെടുത്തി. മൊബൈൽ ഫോണിൽ പല സ്ക്രീൻഷോട്ടുകളും സന്ദേശങ്ങളും തെളിവുകളായിനിരത്തുകയും ചെയ്തു. ആദിത്യന്റെ അഭിമുഖത്തിന് പിന്നാലെ തെളിവുകളുമായി തന്റെ ഭാഗം വ്യക്തമാക്കുകയാണ് അമ്പിളി ദേവിയും. ആദിത്യൻ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് താരം. തനിക്ക് വിവാഹത്തിന് ശേഷവും ബന്ധമുണ്ടായിരുന്നു എന്ന് ആദിത്യൻ പറയുന്നത് തെറ്റാണെന്നും ആദിത്യനെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു പ്രൊപ്പോസൽ ആയി വന്ന കാര്യത്തെയാണ് ആദിത്യൻ വളച്ചൊടിക്കുന്നത് എന്നും അമ്പിളിദേവി പറയുന്നു. ആദിത്യനുമായുള്ള വിവാഹത്തിന് ശേഷം മറ്റാരുമായും ഒരു ബന്ധമോ, അനാവശ്യമായ വീഡിയോ കോളുകളോ,സന്ദേശങ്ങൾ അയക്കുകയോ ചെയ്തിട്ടില്ലെന്ന് കൂട്ടിച്ചേർത്തു താരം.

ആദിത്യൻ തെളിവുകളായി കാണിച്ച വീഡിയോ കോളിന്റെ സ്ക്രീൻഷോട്ടുകളും സന്ദേശങ്ങളും തന്റെ വിവാഹമോചനത്തിന് ശേഷം, ആദിത്യനെ വിവാഹം കഴിക്കുന്നതിനു മുമ്പ് സംഭവിച്ചതാണെന്നു വ്യക്തമാക്കുകയാണ് അമ്പിളി ദേവി. ആ ബന്ധം നടക്കാതിരുന്നത് അമ്പിളി ദേവിയുടെ മകൻ കാരണമായിരുന്നു. ആദ്യ ഭർത്താവുമായുള്ള വിവാഹ മോചന കരാർ പ്രകാരം കുഞ്ഞിനെ ലോവൽ ആവശ്യപ്പെടുന്ന സമയത്ത് കാണാൻ അവകാശമുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് പോവുകയാണെങ്കിൽ അത് സാധ്യമാവില്ലെന്നു മനസിലായപ്പോൾ ആണ് അമ്പിളി ആ ബന്ധം വേണ്ടെന്ന് വെച്ചത്. മകനെ പിരിഞ്ഞിരിക്കാൻ അമ്പിളി ഒരുക്കമല്ലായിരുന്നു. ആദിത്യനുമായുള്ള വിവാഹത്തിന് മുമ്പ് ഇക്കാര്യങ്ങൾ തുറന്നു പറയാൻ അമ്പിലൊട്ടി ശ്രമിച്ചുവെങ്കിലും കല്യാണത്തിന് മുമ്പുള്ള കാര്യങ്ങൾ അറിയാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ആദിത്യൻ വിലക്കുകയായിരുന്നു.

ആദിത്യനുമായുള്ള വിവാഹത്തിന് ശേഷം അമ്പിളിയുടെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തിരുന്നത് ആദിത്യൻ തന്നെ ആയിരുന്നു, അങ്ങനെ ഇരിക്കെയാണ് ലണ്ടനിലെ ആ യുവാവ് വീണ്ടും വിളിക്കുന്നത്. അപ്പോഴാണ് ആദിത്യനോട് അമ്പിളി ഇക്കാര്യങ്ങളെല്ലാം തുറന്നു പറയുന്നത്. അങ്ങനെ ആണ് ആദിത്യൻ പാലക്കാടിലേക്ക് അയാളുടെ വീട്ടിൽ അന്വേഷിക്കാൻ പോകുന്നത്. പിന്നീട് ആദിത്യന്റെ പെരുമാറ്റം കാരണം ആയിരിക്കാം ഇവരുടെ ദാമ്പത്യം തകർക്കാൻ വേണ്ടി സംശയങ്ങൾ ഉണ്ടാക്കുവാൻ ആയി ആ സ്ക്രീൻഷോട്ടുകൾ അയാൾ അയച്ചതെന്ന് അമ്പിളി ദേവി പറയുന്നു. അതിനു ശേഷം ശാരീരികമായി തന്നെ ഒരുപാട് പീഡിപ്പിച്ചുവെന്നും അമ്പിളി ദേവി വെളിപ്പെടുത്തി.

ഒരുപാട് ബന്ധങ്ങളുള്ള ആദിത്യനെ എന്ത് കൊണ്ട് അമ്പിളി തിരഞ്ഞെടുത്തു എന്ന് സമൂഹ മാധ്യമങ്ങളിൽ പലരും ചോദിച്ചിരുന്നു. എന്നാൽ ആദിത്യന്റെ ആദ്യ വിവാഹത്തെ കുറിച്ചും പിന്നീടുള്ള ബന്ധത്തെക്കുറിച്ചും മാത്രമേ അമ്പിളിക്ക് അറിയുമായിരുന്നുള്ളൂ. ആദിത്യനെ ന്യായീകരിച്ചുള്ള കാര്യങ്ങൾ ആയിരുന്നു ആദിത്യൻ പറഞ്ഞതെല്ലാം. മകനോടുള്ള ആദിത്യന്റെ സ്നേഹവും, പെരുമാറ്റവും വിനയവും എല്ലാം ആണ് ആദിത്യനുമായുള്ള വിവാഹത്തിലേക്ക് എത്തിച്ചത് എന്ന് അമ്പിളി ദേവി പറയുന്നു. തന്റെ കുടുംബത്തെ മുഴുവൻ വേണം എന്നായിരുന്നു ആദിത്യൻ പറഞ്ഞിരുന്നത്. പിന്നീട് മകൻ പിറന്നതിനു ശേഷം സ്നേഹമായിട്ടായിരുന്നു അമ്പിളിയോട് പെരുമാറിയിരുന്നത്. അന്ന് ഉപദ്രവിച്ചതിനു ക്ഷമയെല്ലാം ചോദിച്ചു, പിന്നീട് ആണ് ആദിത്യനിൽ അകൽച്ച പ്രകടമാവാൻ തുടങ്ങിയത്. അന്നൊക്കെ തൃശൂരിൽ ബിസിനസ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ആദിത്യൻ വിട്ടു നിന്നിരുന്നത്. പിന്നീട് ലോക്ക് ഡൗൺ കൂടി ആയതോടെ ആദിത്യന്റെ വരവ് വളരെ കുറഞ്ഞു. അപ്പോഴാണ് ആ സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടാവുന്നതും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതും.

എല്ലാം അറിഞ്ഞിട്ടും കുടുംബത്തെ ഓർത്ത് ആദിത്യൻ മടങ്ങി വരുമെന്ന് അമ്പിളിദേവി പ്രതീക്ഷിച്ചു. എന്നാൽ അമ്പിളിയെ അറപ്പും വെറുപ്പും ആയിരുന്നു എന്ന് ആയിരുന്നു ആദിത്യന്റെ നിലപാട്. അസഭ്യം പറഞ്ഞും കൊല്ലുമെന്നുള്ള ഭീഷണികൾ മുഴക്കിയുള്ള ആദിത്യന്റെ ഫോൺ സംഭാഷണങ്ങൾ അമ്പിളി അഭിമുഖത്തിൽ തുറന്നു കാണിച്ചു. ആദിത്യനെതിരെ നിയമസഹായം തേടുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അമ്പിളി വ്യക്തമാക്കി. ഈ സംഭവങ്ങൾ എല്ലാം പുറത്തു വന്നതോടെ ഒരുപാട് പേരാണ് അമ്പിളിയെ പിന്തുണച്ച് മുന്നോട്ട് വന്നിരിക്കുന്നത്. അവർക്കെല്ലാം നന്ദി അറിയിച്ചു അമ്പിളി ദേവി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top