പണ്ട് കാലങ്ങളിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് വലിയ കാര്യമായിരുന്നില്ല.എന്നാൽ ഇന്ന് മൂന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്നു പറയുമ്പോൾ തന്നെ അത് പലർക്കും അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. അപ്പോഴാണ് 16 കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ ശ്രദ്ധ നേടുന്നത്. പതിനേഴാമത്തെ കുഞ്ഞിനെ വരവേൽക്കാൻ വേണ്ടി കാത്തിരിക്കുകയാണ് അവർ. പതിനാറാമത്തെ കുട്ടിക്ക് ഒരു വയസ്സ് പ്രായം. നോർത്ത് കരോലിനയിലെ പാറ്റി ഹെർണാണ്ടസ് കാർലോസ് ദമ്പതികൾക്ക് 20 കുട്ടികൾ വേണം എന്നതാണ് അവരുടെ സ്വപ്നം. 16 കുട്ടികളുടെയും പേരിന്റെ തുടക്കം എന്നത് സി എന്ന അക്ഷരത്തിൽ ആണ്. അതും ഒരു പ്രേത്യേകത തന്നെയാണ്. 16 മക്കളുണ്ട് ഇവർക്ക്. മൂന്ന് ഇരട്ടകളും ഉണ്ട്. പെൺകുഞ്ഞുങ്ങൾക്ക് ആണ് കൂടുതൽ എണ്ണം.
10 പെൺകുട്ടികളുമുണ്ട്. കഴിഞ്ഞ 14 വർഷങ്ങളായി കൂടുതൽ ആളുകളും താൻ ഗർഭിണിയാണെന്നും അതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്നും ആണ് ഈ ഒരു സ്ത്രീ പറയുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആയിരുന്നു പതിനാറാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. 20 കുട്ടികൾ വേണമെന്ന ആഗ്രഹം ആണ്. ഇനി മൂന്നു കുട്ടികൾ കൂടി വേണം. മൂന്ന് ആൺകുട്ടികൾ ആയാൽ അത്രയും സന്തോഷം. അപ്പോൾ 10 പെൺകുട്ടികളും 10 ആൺകുട്ടികളും ആകുമെന്ന് പറയുന്നു. ഗ ർ ഭ നിരോധനം തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും പറയുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് അവരുടെ ജീവിതത്തിൽ ഏറ്റവും ദൈവികമായ ഒരു അനുഭവമാണ്.
തന്നിലൂടെ മറ്റൊരു ജീവനെ ഭൂമിയിലേക്ക് കൊണ്ടു വരുവാൻ സാധിക്കുക എന്നത് സ്ത്രീകൾക്കും ദൈവം വരദാനമായി നൽകിയിട്ടുള്ള ഒരു കഴിവാണ്. ചില ആളുകൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ വേണം എന്നതായിരിക്കും ആഗ്രഹം. അതുകൊണ്ടു തന്നെ അവർ അതിനു വേണ്ടി തങ്ങളുടെ ആരോഗ്യം പോലും മറന്ന് ഇത്തരം കാര്യങ്ങൾ ചെയ്യുകയും ചെയ്യും. അത്തരത്തിൽ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയാണ് ഈ ദമ്പതികളും ഇപ്പോൾ ഇത്തരമൊരു രീതിയിൽ എത്തിയിരിക്കുന്നത്.
ഇത് വിചിത്രമായ ഒരു വാർത്ത തന്നെയാണ് പുറം ലോകത്തിന്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞിരിക്കുകയാണ്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ് ഇതെന്നാണ് കൂടുതലാളുകളും പറയുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് കൂടി ചിന്തിച്ചു വേണം ഇത്തരം കാര്യങ്ങൾ കൂടുതലായും സമൂഹത്തിന് മുൻപിലേക്ക് കൊണ്ടുവരുവാൻ എന്നും ഒരുപറ്റം ആളുകൾ പറയുന്നുണ്ട്.
20 കുട്ടികൾ എന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ എന്ന് തന്നെയാണ് ഈ വാർത്ത അറിയുന്നവർ എല്ലാം തന്നെ പറയുന്നത്. കാട്ടുതീ പോലെയാണ് സോഷ്യൽ മാധ്യമങ്ങളിൽ ഈ വാർത്ത പടർന്നത്.