നടി ആ ക്ര മി ക്ക പ്പെ ട്ട കേ സി ൽ ഓരോ ദിവസവും പുതിയ സംഭവ വികാസങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കേ സിൽ നിർണായകമായ വെളിപ്പെടുത്തലുകളാണ് സംവിധായകനായ ബാലചന്ദ്രകുമാർ പുറത്തു വിട്ടത്. ഫെബ്രുവരി 7, 2017ൽ ആയിരുന്നു പ്രമുഖ നടി ആ ക്ര മി ക്ക പ്പെട്ട ത്. മലയാള സിനിമ മേഖലയ്ക്ക് തന്നെ തീരാകളങ്കം ആയ ഈ കേസിൽ നിരവധി സിനിമാതാരങ്ങൾ അടക്കം പലരുടെയും മൊഴിയെടുത്തിരുന്നു. ഓരോ വിസ്താരങ്ങൾ കഴിയുന്തോറും പല പ്രമുഖ ഉൾപ്പെട്ടതോടെ പല സാക്ഷികളും കൂറു മാറുകയായിരുന്നു. അമ്മ സംഘടനയുടെ പരിപാടിക്കിടയിൽ ആ ക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ വാക്കു തർക്കം ഉണ്ടായതും, നടിയുടെ അവസരങ്ങൾ കുറഞ്ഞതും സംബന്ധിച്ചുള്ള മൊഴികൾ ആയിരുന്നു സിനിമാതാരങ്ങളിൽ നിന്നും പോലീസ് രേഖപ്പെടുത്തിയത്. ആദ്യം നൽകിയ മൊഴി മാറ്റി പിന്നീട് പ്രതിഭാഗത്തിന്റെ അനുകൂലമായി താരങ്ങൾ മൊഴിമാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാർ നിർണായകമായ ചില വെളിപ്പെടുത്തലുകളാണ് പുറത്തുവിട്ടത്. ദിലീപിന്റെ വീട്ടിൽ നിന്ന് റെക്കോർഡ് ചെയ്തിട്ടുള്ള ഡിജിറ്റൽ തെളിവുകൾ സഹിതം ആണ് പല കാര്യങ്ങളും ബാ ലചന്ദ്ര കുമാർ പുറത്തു വിട്ടത്
ഇതിൽ പ്രതിയായ ദിലീപ് സാക്ഷികൾ കൂറുമാറുവാൻ വേണ്ടി അവരെ സ്വാധീനിച്ചിരുന്നു എന്ന് ബാലചന്ദ്രകുമാർ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കുമെന്നും അവർക്കെതിരെ അന്വേഷണം നടത്തുമെന്നും പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുവനടി ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ വാർത്തകൾ പുറത്തുവന്നത്. എന്നാൽ ജീവനൊടുക്കാൻ ശ്രമിച്ചതല്ല എന്നും അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചത് ആണെന്നും നടി പോ ലീ സി നോ ട് പറഞ്ഞു. അധികമായ അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു താരത്തിനെ.
ഉറങ്ങുവാൻ വേണ്ടി കഴിച്ച ഗുളിക ആയിരുന്നെന്നും അത് ഡോസ് അധികമായി പോയതോടെയാണ് ആശുപത്രിയിലെത്തിക്കേണ്ടി വന്നതെന്നും നടി പോലീസിന് മൊഴി നൽകി. നടിയുടെ മൊഴി പൂർണ്ണമായും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് താരത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ ക ട നി ല തരണം ചെയ്ത താരം അബദ്ധവശാൽ ഉറക്ക ഗുളിക അധികം ഡോസിൽ കഴിച്ചു പോയി എന്നാണ് പോലീസിനോട് പറഞ്ഞത്.
എന്നാൽ നടിയെ ആ ക്ര മി ച്ച കേ സി ലെ പുതിയ സംഭവവികാസങ്ങളെ തുടർന്നാണ് ഇവർ ശ്രമിച്ചതെന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേ സിൽ കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കുമെന്നും ദിലീപുമായി ഇവർക്ക് എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നുണ്ടായ മാ ന സി ക സം ഘ ർ ഷ ത്തി ലാ ണ് യു വനടി ജീവനൊടുക്കാൻ ശ്രമിച്ചത് എന്നായിരുന്നു കഴിഞ്ഞ ദിവസം വാർത്തകൾ വ്യാപകമായി പ്രചരിച്ചത്.