Movlog

Movie Express

ബന്ധം വേർപെടുത്തിയപ്പോൾ 80 കോടിയോളം മൂല്യവും പങ്കാളിത്തവും ഉള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേൽപ്പിച്ച് ആയിരുന്നു മഞ്ജുവാര്യർ

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. രണ്ടു വർഷം കേരള യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപ്പട്ടം നേടിയ മഞ്ജു മികച്ചൊരു നർത്തകിയാണ്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന “മോഹവാരം” എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഇരുപതോളം സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചിരുന്നത്. 1995ൽ “സാക്ഷ്യം” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും 17 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം.

മഞ്ജുവിന്റെ കുടുംബ ജീവിതം പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രതിസന്ധികളെ എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ട പെൺ കരുത്ത് ആണ് മഞ്ജു. ദിലീപുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മഞ്ജു വാര്യർ ഒരു കുടുംബിനിയായി ദിലീപിനെ പിന്തുണച്ചു മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു ഇവരുടെ വിവാഹ മോ ച നം. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചുള്ള ഒരു കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആറു വർഷങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപെടുത്തി ദിലീപിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോൾ അങ്ങേയറ്റം മാന്യത പുലർത്തി ആയിരുന്നു മഞ്ജുവാര്യർ ഇറങ്ങിപ്പോന്നത്. വിവാഹ മോ ച നം കഴിഞ്ഞാൽ പരസ്പരം കരിവാരി തേക്കുന്ന ഒരുപാട് താരദമ്പതികളെ കണ്ടിട്ടുണ്ടെങ്കിലും, വി വാ ദ ങ്ങ ൾ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം ആയിട്ടു പോലും മുൻ ഭർത്താവിന്റെ സ്വകാര്യതയെ മാനിച്ച് കൊണ്ട് തന്നെയായിരുന്നു പൊതുസ്ഥലങ്ങളിൽ മഞ്ജു വാര്യർ സംസാരിച്ചിരുന്നത്.

പിരിയാനുള്ള കാരണം അന്നും ഇന്നും പൊതുവിടത്തിൽ വെളിപ്പെടുത്താതെ മലയാള സിനിമയിലെ ജനപ്രിയ നായകനും നിർമാതാവുമായ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങിക്കാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവും ഉള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേൽപ്പിച്ച് ആയിരുന്നു മഞ്ജുവാര്യർ എന്ന ലേഡി സൂപ്പർ സ്റ്റാർ ആ പഴയ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നത്.

അവർ സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഏറ്റവും ക്രൂ ര മാ യി ട്ടു ള്ള ഒ രു ഹീ ന കൃ ത്യമാ യി രു ന്നു നമ്മൾ കേട്ടത്. ആ ക്ര മി ക്കപ്പെ ട്ട നടിയോട് ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചു ചേർത്ത യോഗത്തിൽ പല താരങ്ങളും യാതൊരു ആത്മാർത്ഥതയില്ലാത്ത വൈകാരികത ചാർത്തിയ സംഭാഷണങ്ങൾ കൊണ്ട് അവരുടെ കടമ നിറവേറ്റിയപ്പോൾ ഒന്നര മിനിറ്റിൽ മഞ്ജുവാര്യർ പറഞ്ഞു തീർത്ത സത്യസന്ധമായ കുറച്ചു വാക്കുകൾ ഇന്നും ശ്രദ്ധേയമാകുന്നു.

“ഇതിനു പിന്നിലുള്ളത് ഒരു ക്രി മി ന ൽ ഗൂ ഢാ ലോ ച ന യാ ണ്, അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം. ശിക്ഷിക്കണം” എന്ന് മഞ്ജു തുറന്നു പറയുകയായിരുന്നു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ശബ്ദം മലയാള സിനിമയിൽ ഉണ്ടാവുന്നത്. അതിനു തുടർച്ചകളും നിയമപരമായ ഇടപെടലുകളും ഉണ്ടായി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങൾ ഒരുപാട് കടന്നു പോയപ്പോൾ അന്നുമുതൽ ഇന്നുവരെ ആ ക്ര മി ക്ക പ്പെ ട്ട ന ടിയുടെ കൂടെ തന്നെ ഒരു സഹോദരിയും സുഹൃത്തുമായി മഞ്ജു ഉണ്ടായിരുന്നു.

ഗൂഢാലോചന നടത്തിയവരും അതിന് വക്കാലത്ത് പിടിച്ചവരും കോടതിയിൽ കൂറുമാറിയവരും കു റ്റാ രോ പി തനെ രക്ഷിച്ചെടുക്കാൻ മനസ്സോടെയും അല്ലാതെയും ഓരോന്നും ചെയ്യുമ്പോഴും മഞ്ജു വാര്യർ സ്വന്തം വാക്കുകൾ തിരുത്തി പറഞ്ഞിരുന്നില്ല. ഇന്നിപ്പോൾ നടി ആ ക്ര മിക്ക പ്പെ ട്ട കേ സി ൽ ഗൂ ഢാലോ ചന നടന്നതിന്റെ തെളിവുകൾ ശബ്ദരേഖകളും കത്തും ആയി പുറത്തു വരുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്ന് കരുതിയവരുടെ പ്രതീക്ഷകൾ തെറ്റുമെന്ന് തന്നെയാണ്.

അല്പം വൈകിയാലും നീതി ലഭിക്കുമെന്നും അവസാനത്തെ ചിരി ആ ക്ര മിക്ക പ്പെ ട്ട വ ൾ ക്കും അ വ ളു ടെ കൂടെ നിന്ന മഞ്ജു വാര്യർ എന്ന സുഹൃത്തിനും , wcc എന്ന സംഘടനയിൽ ആത്മാർത്ഥമായി ഒപ്പം നിന്ന സ്ത്രീകൾക്കും ആകുന്നു. വഞ്ചിക്കപ്പെട്ട ഇടത്തു നിന്ന് ഏറ്റവും മാന്യമായി ഇറങ്ങിപ്പോവുകയും അതിന് കാരണമായതിന്റെ പേരിൽ ബലിയാകപ്പെട്ടവൾക്ക് നീതിക്കായുള്ള പോരാട്ടത്തിൽ കൂടെ നിൽക്കുകയും ഒന്നുമില്ലായ്മയിൽനിന്നും സ്വന്തം തൊഴിൽ മേഖലയിലേക്ക് തിരിച്ചുവന്ന് സാമ്പത്തിക സുരക്ഷ നേടിയെടുക്കുകയും ചെയ്ത മഞ്ജു ഒരുപാട് പേർക്ക് ഒരു പ്രചോദനം തന്നെയാണ്. മഞ്ജുവിനെ വ്യക്തി ജീവിതത്തിൽ നിന്നും പ്രൊഫഷണൽ ജീവിതത്തിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top