ഈയടുത്തകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധേയമായ വാർത്തയായിരുന്നു പാലക്കാട് മലമ്പുഴ ചെറാട് മലയിൽ യുവാവ് കുടുങ്ങിയത്. കൂർമ്പാച്ചി മലയിടുക്കിൽ ആയിരുന്നു ബാബു എന്ന യുവാവ് കുടുങ്ങിയത്. കൂട്ടുകാർ മലകയറാൻ വിളിച്ചപ്പോൾ ആയിരുന്നു ബാബു അവർക്കൊപ്പം പോയത്. എന്നാൽ പകുതി വഴി എത്തിയപ്പോൾ സുഹൃത്തുക്കൾ തിരിച്ചിറങ്ങി. ബാബു ആണെങ്കിൽ കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സിനെ വിളിച്ചു വിവരം അറിയിച്ചു.
ഫയർ ഫോഴ് വന്നു ബാബുവിനെ രക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ ആയിരുന്നു ഹെലികോപ്റ്റർ വര്ത്തിച്ചത്. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന ബാബുവിനെ ഹെലികോപ്റ്റർ വഴി എയർ ലിഫ്റ്റിംഗ് ചെയ്യാൻ ആയിരുന്നു ശ്രമിച്ചത്. ചെങ്കുത്തായ മലനിര ആയതിനാൽ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യുവാൻ കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഉള്ളത്. അത് കൊണ്ട് ആ ദൗത്യവും പരാജയപ്പെടുകയായിരുന്നു. പിന്നീട് സൈന്യം എത്തി ബാബുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
നിരവധി രക്ഷാപ്രവർത്തനങ്ങൾ പരാജയപ്പെട്ടതിന് ഒടുവിൽ കരസേന എത്തിയാണ് ബാബുവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയത്. അങ്ങനെ ഫെബ്രുവരി ഏഴിന് പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്കുശേഷം സൈന്യം എത്തി രക്ഷപ്പെടുത്തുകയായിരുന്നു. 45 മണിക്കൂറോളമായി ജലപാനം പോലും കഴിക്കാതെ കുടുങ്ങി ഇരുന്ന് ബാബുവിന്റെ കഥ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ചെറാഡ് മലയിലെ പ്രതികൂല കാലാവസ്ഥയും, വിശപ്പിനെയും, ഏകാന്തതയും അതിജീവിച്ച ബാബുവിന്റെ ഇച്ഛശക്തി പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബാബു ല ഹ രിക്കടിമയായി അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കുകയാണ്. ബാബു ക ഞ്ചാ വി ന് അടി മ യാ ണ് എന്നാണ് നാട്ടുകാർ പറയുന്നത്. ക ഞ്ചാ വ് ഉപയോഗിച്ചതിനു ശേഷം ല ഹ രി കഴിച്ച് അക്രമാസക്തനായി ബാബു തെറിവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ല. ഹ രി യി ൽ ബോ ധം ന ഷ്ടപ്പെടുന്ന ബാബുവിനെ നിയന്ത്രിക്കാൻ എത്തുന്ന ചെറുപ്പക്കാരെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. ഞാൻ ആ ത്മ ഹ ത്യ ചെയ്യാൻ പോകുന്നു എന്ന് അലറിക്കൊണ്ട് ബാബു അക്രമാസക്തമാകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ല ഹ രി ക്ക ടി മയാ യ ബാബുവിന്റെ വീഡിയോ പുറത്തു വന്നതോടെ രൂക്ഷമായ വിമർശനമാണ് ബാബുവിനെതിരെ ഉയരുന്നത്. രാജ്യത്തിലെ സകല സേന വിഭാഗങ്ങളെയും രണ്ടു ദിവസത്തേക്ക് മുൾമുനയിൽ നിർത്തി കോടികൾ ചിലവഴിച്ചു മലയിൽ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഇങ്ങനെ ഒരാളെ ആണോ ചോദ്യമാണ് ഉയരുന്നത്.
കോടികൾ ചിലവാക്കി പട്ടാളവും ഹെലികോപ്റ്ററും വരുത്തിച്ച് രക്ഷിച്ചതിന് പിന്നാലെ പ്രവേശന രഹിതമായ മേഖലയിലേക്ക് കടന്നു കയറി എന്ന കുറ്റത്തിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ബാബുവിനോട് ഒപ്പം മാള കയറിയ മറ്റു സുഹൃത്തുക്കൾക്കും എതിരെയും വനം വകുപ്പ്കേസ് രജിസ്റ്റർ ചെയ്തിരുന്നു.