Movlog

Faith

കതിർമണ്ഡപത്തിൽ മാല ഇടാൻ നിൽക്കവേ വിവാഹം മുടങ്ങിയ സംഭവം – ഇതായിരുന്നു കാരണം -ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അടുത്തിടെയായിരുന്നു വിവാഹ മണ്ഡപത്തിൽ നിന്നും വരനെ വേണ്ട എന്നും വിവാഹം കഴിക്കാൻ ഇഷ്ടമല്ല എന്നും പറഞ്ഞ് മാല അവരുടെ കയ്യിൽ കൊടുത്ത് ഇറങ്ങിപ്പോയ വധുവിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരുപാട് ചർച്ചകൾക്ക് ആയിരുന്നു ഇത് വഴിവെച്ചത്. നല്ല ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടി എന്തിനു വേണ്ടി വിവാഹ ദിവസം കതിർ മണ്ഡപത്തിൽ നിന്നും വരനെ ഉപേക്ഷിച്ചുപോയി എന്ന അന്വേഷണത്തിൽ ആയിരുന്നു പല യാഥാർത്ഥ്യങ്ങളും അറിഞ്ഞത്.

കൊല്ലം ജില്ലയിലെ പാൽക്കുളങ്ങരയിലെ യുവതിയുടെ അച്ഛനും അമ്മയും കശുവണ്ടി തൊഴിലാളികളാണ്. രണ്ടു പെൺകുട്ടികളിൽ ഇളയ പെൺകുട്ടി ആണ് യുവതി. ബിരുദാനന്തര ബിരുദം ഉള്ള മകളെ വിവാഹം കഴിപ്പിച്ച് അയക്കാൻ സ്വന്തം കിടപ്പാടം പോലും വിറ്റായിരുന്നു മാതാപിതാക്കൾ കല്യാണത്തിന് ഒരുങ്ങിയത്. 5 സെന്റ് ഭൂമിയും ഒരു വീടും വിറ്റഴിച്ചുകൊണ്ട് മകളുടെ വിവാഹം സ്വപ്നം കാണുകയും ആ വിവാഹം യാഥാർത്ഥ്യമാകാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയുമായിരുന്നു ആ മാതാപിതാക്കൾ.

സൗദിയിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനുമായിട്ട് ആയിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു വീട്ടുകാരെല്ലാവരും ഉറപ്പിച്ച വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ നാലു വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് കോവിഡ് പ്രതിസന്ധികളെ തുടർന്ന് വീട്ടിലേക്ക് വരാനാകാതെ കുടുങ്ങി കിടക്കുകയായിരുന്നു. മൂന്നു മാസത്തെ അവധിയെടുത്ത് എത്തിയ യുവാവ് ഇതിനിടയിൽ വിവാഹം കഴിക്കാൻ തയ്യാർ ആവുകയായിരുന്നു.

സന്തോഷകരമായ കുടുംബജീവിതം പ്രതീക്ഷിച്ചുകൊണ്ട് ആയിരുന്നു യുവാവ് വിദേശത്തുനിന്നു വന്നത്. മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി ആ വധു തകർത്തത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളാണ്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനുമായി പെൺകുട്ടി പ്രണയത്തിലാണ്. അതായത് സഹോദരൻ തന്നെയാണ് കാമുകൻ. സഹോദരൻ തന്നെയായിരുന്നു വരനെ സ്വീകരിച്ച് ആനയിച്ചു കതിർമണ്ഡപത്തിലേക്ക് കൊണ്ടു വന്നത്. കതിർമണ്ഡപത്തിൽ നിന്ന് വധുവിനോട് മാല ഇടാൻ പാടില്ല എന്ന് ആംഗ്യം കാണിച്ചത് ഇയാൾ തന്നെ ആയിരുന്നു.

വിവാഹം എന്നു പറയുന്നത് ഓരോ മനുഷ്യരുടെയും സ്വപ്നങ്ങളാണ്. നല്ലൊരു കുടുംബത്തിൽ പിറന്ന സംസ്കാര സമ്പന്നനായ ഒരു യുവാവിന്റെ സ്വപ്നങ്ങളാണ് ആ മണ്ഡപത്തിൽ തച്ചുടഞ്ഞത്. 900 പേർക്കുള്ള ഭക്ഷണം ഒരുക്കിയ വിവാഹം ആയിരുന്നു യുവതി ഇല്ലാതാക്കിയത്. വിവാഹ വസ്ത്രങ്ങൾ വാങ്ങിക്കുവാൻ ആയി പുളിമൂട്ടിൽ ടെക്സ്റ്റയിൽസിലുംജയലക്ഷ്മി ടെക്സ്റ്റൈൽസിലും വസ്ത്രം എടുക്കാൻ ഉൾപ്പെടെ പ്രവാസി പോയിരുന്നു. ഈ മാസംആദ്യമായിരുന്നു യുവാവ് നാട്ടിലെത്തിയത്. എന്നാൽ അപ്പോഴൊന്നും മറ്റൊരാളുമായി പ്രണയത്തിൽ ആണെന്ന് യുവതി പറഞ്ഞില്ല.

മനസ്സിൽ മറ്റൊരാൾ ആയിരുന്നെങ്കിൽ ആ പാവം ചെറുപ്പക്കാരനെയും അയാളുടെ കുടുംബത്തെയും അവൾ ചതിക്കാൻ പാടില്ലായിരുന്നു. വീട്ടുകാർ നൽകുന്ന ഇരുപത് പവൻ സ്വർണവുമായി മുങ്ങാൻ ആയിരുന്നു പെൺകുട്ടികളുടെ ഉദ്ദേശം. എന്നാൽ പെൺകുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് തലേന്ന് കൊടുക്കുമ്പോൾ പോലും സ്വർണം കൊടുക്കാതെ വിവാഹത്തിനു വസ്ത്രം മാറ്റിയപ്പോഴായിരുന്നു സ്വർണം നൽകിയത്. പെൺകുട്ടിയുടെ ഇടവും വലവും കാവലായി അമ്മയും ബന്ധുക്കളും ഉണ്ടായിരുന്നു.

സിനിമയിൽ പോലും വെല്ലുന്ന നാടകീയമായ മുഹൂർത്തങ്ങൾ ആയിരുന്നു അവിടെ നടന്നത്. മണ്ഡപത്തിൽ വച്ച് മുതിർന്നവരുടെ ആശീർവാദം വാങ്ങിക്കുകയും വിവാഹ ചടങ്ങിലെ സകല ഒരുക്കങ്ങളും നടക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മാലയിടാൻ സമ്മതിക്കാതെ വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. വരനെയും വിവാഹത്തിനെത്തിയ സകല ആളുകളെയും ഞെട്ടിച്ചു കൊണ്ടായിരുന്നു വധു ഇറങ്ങി പോയത്. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top