പ്രണയം നടിച്ചു വിവാഹ വാഗ്ദാനങ്ങൾ നൽകി ചതിക്കുഴിയിൽ അകപ്പെടുന്ന ഒരുപാട് സ്ത്രീകളുണ്ട്. പക്വതയില്ലാത്ത, പ്രായത്തിൽ കൗമാരത്തിന്റെ ചോ ര ത്തിളപ്പിൽ ചെയ്യുന്ന ഒരു തെറ്റ് ജീവിതകാലം മുഴുവനും പശ്ചാത്തപിക്കാൻ ഉള്ള ദുരന്തമായി മാറുന്നു. ലൈം ഗിക വിദ്യാഭ്യാസത്തിന്റെ കുറവ് തന്നെയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.
ഇന്ന് ചെറിയ കുട്ടികൾക്ക് പോലും ഇന്റർനെറ്റും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യാൻ അറിയാം. പലപ്പോഴും സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ ആണ് കുട്ടികളിലേക്ക് എത്തുന്നത്. ശരിയേത് തെറ്റേത് എന്ന് അറിയാത്ത പ്രായത്തിൽ ലഭിക്കുന്ന ഇത്തരം അറിവുകൾ കുട്ടികളുടെ ഭാവി തന്നെ നശിപ്പിക്കാം. യൂട്യൂബിൽ നോക്കി വീടിനുള്ളിൽ തന്നെ പ്രസവം നടത്തിയ പെൺകുട്ടികളുടെ വാർത്തകൾ അമ്പരപ്പോടെയാണ് നമ്മൾ കേൾക്കുന്നത്.
പ്രണയം ഇന്ന് ലൈം ഗി ക ബന്ധ ത്തി ലേ ർപ്പെടാനുള്ള ഒരു ലൈസൻസായി മാറുമ്പോൾ ഗ ർ ഭ നിരോ. ധനത്തിനെ കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിച്ചേ മതിയാവൂ. ലൈം ഗി ക വിദ്യാഭ്യാസം എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്നതിന് പകരം ഇന്നത്തെ സമൂഹത്തിൽ അതിന്റെ അനിവാര്യത മനസിലാക്കി കുട്ടികളിലേക്ക് ശരിയായ വിദ്യാഭ്യാസം എത്തിക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പലപ്പോഴും അറിവില്ലായ്മ കാരണം വലിയ അപകടങ്ങൾ തന്നെ സംഭവിച്ചേക്കാം.
ഇപ്പോഴിതാ 16 കാരിയായ പെൺകുട്ടി ഗർഭിണി ആയ സംഭവത്തിൽ 14 വയസ്സുകാരനെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സതേടിയപ്പോഴാണ് ഗ ർ ഭി ണി യാ ണെന്ന വിവരം പുറം ലോകമറിയുന്നത്. കണ്ണൂർ, എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ ബന്ധു കൂടിയായ പതിനാലുകാരൻ ആണ് കഴിഞ്ഞ ജനുവരിയിൽ പീ ഡി പ്പി. ച്ച തെന്ന് പെൺകുട്ടി മൊഴി നൽകി.
16 വയസ്സുകാരി ഗ ർ ഭി ണി. യാ യ വിവരം ഡോക്ടർമാർ ആയിരുന്നു പൊലീസിനെ അറിയിച്ചത്. തുടർന്ന് വനിതാ പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ പുറത്തു വന്നത്. വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു പെൺകുട്ടിയുടെ ബന്ധുകൂടിയായ പതിനാലുകാരൻ. പതിനാലുകാരൻ തന്നെ പീ ഡി പ്പി ച്ചി രു ന്ന വിവരം ഭയം കാരണം പെൺകുട്ടി പുറത്തു പറഞ്ഞില്ല. മജിസ്ട്രേറ്റിനു മുമ്പാകെ കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തതിനാൽ പതിനാലുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഭയം കാരണം ആയിരുന്നു പതിനാറുകാരി തനിക്ക് ഉണ്ടായ ദുരനുഭവം പുറത്തു പറയാതിരുന്നത്. മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് നൽകേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമ ആണ്. സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത ഈ കാലത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ ലൈം ഗി ക വിദ്യാഭ്യാസത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കേണ്ടതുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കേണ്ടത് എങ്ങനെ ആണെന്നും, ഭയം കൂടാതെ മാതാപിതാക്കളോട് തുറന്നു പറയണം എന്നും മക്കളെ പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കളും, സമൂഹവും തന്നെ കുറ്റപ്പെടുത്തുമെന്നും ഒറ്റപ്പെടുത്തും എന്ന ഭയം ആണ് പലപ്പോഴും കുട്ടികളെ ഇക്കാര്യങ്ങൾ തുറന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ആരെന്ത് പറഞ്ഞാലും മാതാപിതാക്കൾ പൂർണ പിന്തുണയേകി ഒപ്പം ഉണ്ടാവും എന്ന ധൈര്യം മക്കൾക്ക് പകർന്നു കൊടുക്കേണ്ട ഉത്തരവാദിത്വം ഓരോ മാതാപിതാക്കൾക്കും ഉണ്ട്.