Movlog

Kerala

ഒരു ഉളുപ്പും നാണവും ഇല്ലാതെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചു

ഒരു ഉളുപ്പും നാണവും ഇല്ലാതെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചു. സംവിധായകന്റെയും നിർമാതാവിന്റെയും കൂടെ കിടക്കാൻ ഒരു നടിയും വിജയിച്ച ചരിത്രം ഇല്ല എന്ന ഉപദേശവും നൽകി.

പ്രമുഖ സംവിധായകനെതിരെ നടി ദിവ്യ ഉണ്ണി.. കേരളത്തിലേക്ക് രണ്ടുവർഷം മുൻപ് വിമാനം കയറുമ്പോൾ നടി ദിവ്യ ഉണ്ണിയുടെ മനസ്സിൽ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയിൽ തന്നെ കാത്തിരിക്കുന്നത് പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചലച്ചിത്ര സംവിധായകൻ. അദ്ദേഹത്തിൻറെ അടുത്ത ചിത്രത്തിൽ ഒരു റോളിനെക്കുറിച്ച് സംസാരിക്കാനായിരുന്നു അവരവർ കാണാൻ തീരുമാനിച്ചത്. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ പേരെടുത്ത ദിവ്യ ഉണ്ണിയാണ് നടിയെന്ന ആരും തെറ്റിദ്ധരിക്കാൻ പാടില്ല.

രാജേഷ് പിള്ളയുടെ മലയാള ചിത്ര ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന് ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണി ആണിത്. മലയാളിയായ ദിവ്യയുടെ മാതാപിതാക്കൾ അൻപതു വർഷം മുൻപേ മുംബൈയിലേക്ക് കുടിയേറിയവരാണ്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചത്. ഒറ്റയ്ക്ക് ആയതു കൊണ്ട് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു.

എന്നാൽ മനസ്സിൽ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രിയിൽ സംവിധായകർ നടിമാരെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തുന്നതിനെ കുറിച്ചൊക്കെ ഞാൻ കേട്ടിരുന്നു. രാത്രി 9:00 ആണെങ്കിലും ശുപാർശയുടെ ബലത്തിൽ കൂടിക്കാഴ്ച, എന്നതു കൊണ്ട് ഭയം തോന്നിയില്ല.

ഒരു നാണവുമില്ലാതെ തൻറെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ വിളിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എനിക്ക് ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകനെയും നിർമാതാവിനെയും കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.

സംവിധായകന്റെ പേര് പറയാൻ തയ്യാറായില്ല. സിനിമയിൽ റോൾ കിട്ടാതെ പിറ്റേന്ന് മുംബൈയിലേക്ക് വിമാനം കയറുകയും ചെയ്തു. നടൻ മോഹൻലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടൻ എന്നാണ് താരം പറയുന്നത്..

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇടയിൽ ഒരു വട്ടം മാധ്യമ പ്രവർത്തക എന്ന നിലയിൽ മോഹൻലാലിനെ കണ്ടിരുന്നു. നിർമാതാവ് ഹാർവെസ്റ്റ് എതിരെയുള്ള പീഡനാരോപണങ്ങൾക്ക് പിന്നാലെ മീറ്റു ക്യാമ്പിലൂടെ സെലിബ്രേറ്റികൾ ആണ് തങ്ങൾക്കുണ്ടായ പീ ഡാ നു ഭ വങ്ങ ൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അത്തരത്തിൽ തന്നെയായിരുന്നു ദിവ്യയുടെ ആരോപണവും.

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടായെന്ന് തുറന്നു പറഞ്ഞു കൊണ്ടായിരുന്നു നടി പാർവതി തിരുവോത്ത് എത്തിയത്. പാർവതി പറഞ്ഞത് ഹേമ കമ്മീഷൻ കൊടുത്ത പരാതിയിൽ വ്യക്തമായി ഇതിനെപ്പറ്റി എല്ലാം പറഞ്ഞിട്ടുണ്ട് എന്നാണ്. എന്നാൽ എന്തുകൊണ്ടാണ് പരാതി പുറത്ത് വരാത്തത് എന്ന് തനിക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. പലരും വിശദമായി തന്നെയായിരുന്നു ഈ കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നത്. റിമ കല്ലിങ്കൽ അടക്കമുള്ളവരും ഈ ആരോപണത്തെ അനുകൂലിച്ചു കൊണ്ട് എത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top