സിനിമകളിലും സീരിയലുകളിലും എല്ലാം സ്ഥിരം കാണുന്ന ഒരു വിഷയമാണ് അമ്മായി അമ്മയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളും പോരും. അടിമകളെ പോലെ മരുമക്കളെ കൊണ്ട് വീട്ടുജോലികൾ എല്ലാം ചെയ്യിപ്പിക്കുകയും ചെറിയ കാര്യങ്ങൾക്ക് പോലും മർ ദ്ദിക്കുകയും ചെയ്യുന്നത് സിനിമയിൽ മാത്രമല്ല യഥാർത്ഥജീവിതത്തിലും ഉണ്ട്. ഏറ്റവുമൊടുവിൽ ഭർതൃ മാതാവിന്റെ പീ ഡ ന ങ്ങ ൾ കാരണം ജീവനൊടുക്കിയ സുവ്യയുടെ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കൊല്ലം കിഴക്കേകല്ലടയിൽ സുവ്യ എന്ന 34കാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭർത്താവിന്റെ അമ്മയിൽ നിന്നും ഉണ്ടായ മാ ന സി ക പീ ഡനം കാരണമാണ് സുവ്യ ജീവനൊടുക്കിയത് എന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്തു സംഭവിച്ചാലും അതിനുത്തരവാദി ഭർത്താവിന്റെ അമ്മയാണെന്ന് അച്ഛന്റെ സഹോദരിക്ക് അയച്ച സന്ദേശത്തിൽ സുവ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മാതാവും സുവ്യയും തമ്മിൽ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് മുറിയിൽ കയറി യുവതി വാതിൽ അടുക്കുകയായിരുന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നപ്പോഴാണ് യുവതി ജീവനൊടുക്കിയത് കണ്ടത്. എഴുകോൺ കടയ്ക്കാട് സുവ്യ ഭവനത്തിൽ കെ സുഗതന്റെയും അമ്പിളിയുടെയും മകളാണ് സുവ്യ.
ഭർത്താവ് അജയകുമാറിന്റെ അമ്മ വിജയമ്മ ക്രൂരമായി പീ ഡി പ്പിക്കുന്നു എന്ന് സുവ്യ അയച്ച ശബ്ദരേഖയിൽ വ്യക്തമായിട്ടുണ്ട്. ജീവിതം മടുത്തു എന്നും ജീവിക്കാൻ വയ്യ എന്നും യുവതി ശബ്ദരേഖയിൽ പറയുന്നുണ്ട്. വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ അമ്മായിഅമ്മ നിരന്തരം പറഞ്ഞിരുന്നു. ഭർത്താവ് ഒരക്ഷരവും മിണ്ടുകയില്ല. സുവ്യ ചോദിക്കുമ്പോഴും ഭർത്താവ് ഒന്നും പ്രതികരിക്കില്ല. അമ്മായിഅമ്മ ഇറങ്ങിപ്പോകാൻ പറയുമ്പോൾ ചിരിച്ചുകൊണ്ടിരിക്കും എന്നല്ലാതെ ഒന്നും പ്രതികരിക്കാറില്ല.
സുവ്യയ്ക്ക് ആ വീട്ടിൽ യാതൊരു വിലയും അവർ കല്പിച്ചിരുന്നില്ല. രാവിലെ തൊട്ട് ചീത്തവിളി തുടങ്ങും. എന്നോട് ക്ഷമിക്കണം, അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം, പറ്റാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു അവിവേകം ചെയ്യുന്നതെന്നും സുവ്യ പറയുന്നു. ആ വീട്ടിൽ നിൽക്കാൻ ഇനി വയ്യ. മകനെ സുവ്യയുടെ വീട്ടിൽ ആക്കണം എന്നും എന്തു സംഭവിച്ചാലും ഈ വീട്ടിൽ നിർത്തരുത് എന്നും യുവതി കൂട്ടിച്ചേർത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ആണിത് ഇനി വയ്യ മടുത്തു എന്നായിരുന്നു പിതാവിന്റെ സഹോദരിയായ സുജാതയ്ക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത ശബ്ദ സന്ദേശം.
സുബി മരിച്ചതിനു ശേഷം ആയിരുന്നു ബന്ധുക്കൾ ഈ സന്ദേശം കേട്ടത്. അപ്പോഴേക്കും അവരുടെ പ്രിയപ്പെട്ട മകൾ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. സുവ്യയുടെ വിയോഗത്തിൽ സഹോദരൻ പറഞ്ഞ കാര്യങ്ങളാണ് നൊമ്പരമാവുന്നത്. ഇതിന് മുമ്പും ഭർതൃവീട്ടിലെ മ ർ ദ്ദനങ്ങൾ കാരണം സുവ്യ കരഞ്ഞ് കൊണ്ട് സ്വന്തം വീട്ടിൽ വന്നു നിന്നിട്ടുണ്ട്. ആ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ സുവ്യയെ വീട്ടിലേക്ക് കൊണ്ട് വന്നെങ്കിൽ, ഭർത്താവ് വന്നു വിളിച്ചപ്പോൾ സുവ്യ കൂടെ പോകുകയായിരുന്നു.
പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന യുവതി പല റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. 2014 ജൂലൈ 7 നായിരുന്നു സുവ്യയും അജയകുമാറും തമ്മിലുള്ള വിവാഹം. ജോലിയില്ലാത്തതിന്റെ പേരിൽ നിരന്തരം സുവ്യയുമായി വഴക്കിടും ആയിരുന്നു അജയകുമാറിന്റെ അമ്മ എന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതി ജീവനൊടുക്കിയ സംഭവത്തിൽ കിഴക്കേകല്ലട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.