സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ചെറിയ കുട്ടികൾ എന്നോ മുതിർന്ന സ്ത്രീകൾ എന്നോ പ്രായവ്യത്യാസമില്ലാതെ പെൺകുട്ടികളെ വേട്ടയാടുന്ന ചില സാമൂഹ്യ വിരുദ്ധർ നമുക്ക് ചുറ്റും എപ്പോഴും ഉണ്ട്.
അതി ക്രൂ ര മാ യ ബ ലാത്സം ഗ വാർത്തകൾ കേട്ട് വേദനിക്കുക അല്ലാതെ അതിനൊന്നും യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഏതൊരു പെൺകുട്ടിയുടെ ജീവിതത്തിലും പൊതു ഇടങ്ങളിൽ പോകുമ്പോഴുള്ള തുറിച്ചു നോട്ടങ്ങളും, മോശമായ കമന്റുകളും, സ്പർശനങ്ങളും എല്ലാം നേരിട്ടിട്ട് ഉണ്ടാവും.
പല പെൺകുട്ടികളും അതിനോടൊന്നും പ്രതികരിക്കാത്തത് കൊണ്ട് ഇന്നും ഇത്തരം കൃത്യങ്ങൾ നാട്ടിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു. അതു കൊണ്ടൊന്നും അവസാനിക്കുന്നില്ല പെൺകുട്ടികൾക്ക് നേരെയുള്ള അ തി ക്ര മ ങ്ങ ൾ. പെൺകുട്ടികളുടെ കുളിമുറികളിലും മുറിയിലും ഒളിഞ്ഞു നോക്കുന്നതും, കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതും, അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതും തുടങ്ങിയ ലീലാവിലാസങ്ങൾ നടത്തുന്ന ഞ ര മ്പുരോഗികൾ അനവധിയാണ്.
ഇപ്പോൾ ഇതാ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് ശീലമാക്കിയ സ്വന്തം ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുകയാണ് ഭാര്യ. ചെന്നൈയിലെ വാഷർമെൻപേട്ടയിലാണ് സ്വന്തം ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതിപ്പെട്ടത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീ ഡ ന കു റ്റ ങ്ങ ൾ ചുമത്തിയാണ് പോലീസ് ഭർത്താവിനെ അ റ സ്റ്റ് ചെയ്തത്. കുളിമുറി ദൃശ്യങ്ങൾക്കു പുറമേ വഴിയിലൂടെ സ്ത്രീകൾ നടന്നു പോകുന്നതും സ്ത്രീകൾ വസ്ത്രം മാറ്റുന്നതും അങ്ങനെ ഒട്ടനവധി ദൃശ്യങ്ങളായിരുന്നു ഇയാളുടെ ഫോണിൽ നിന്നും ലഭിച്ചത്.
ഭാര്യ ഭർത്താവിന്റെ അടുത്തേക്ക് പോകുമ്പോഴെല്ലാം ഫോൺ ഓഫ് ചെയ്യുന്ന പതിവ് ആയിരുന്നു സംശയത്തിന് ഇടയാക്കിയത്. ഭാര്യ കാണാത്ത എന്തോ ഫോണിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് അതോടെ മനസ്സിലായ ഭാര്യ ഭർത്താവില്ലാത്ത സമയത്ത് ഫോൺ പരിശോധിക്കുകയായിരുന്നു. അപ്പോൾ കണ്ടാലറയ്ക്കുന്ന പല ദൃശ്യങ്ങളും ഭർത്താവിന്റെ ഫോണിൽ നിന്നും ഭാര്യ കണ്ടു. സ്വന്തം സഹോദരിയുടെ വസ്ത്രം മാറുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളായിരുന്നു ഭർത്താവിന്റെ ഫോണിൽ യുവതി കണ്ടത്.
ഇതോടെ ആകെ തകർന്ന പോയ യുവതിയുടെ നിയന്ത്രണം വിട്ടു. ഇതിനെക്കുറിച്ച് ഭർത്താവിനോടു ചോദിച്ചെങ്കിലും പ്രതി ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. എന്നാൽ ഫോണിലെ തെളിവുകൾ കാണിച്ചു കൊടുത്തപ്പോൾ മറുത്തൊന്നും പറയാതെ എല്ലാ കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. സ്ത്രീകൾ അറിയാതെയാണ് ദൃശ്യങ്ങളെല്ലാം പകർത്തിയതെന്ന് ഒടുവിൽ ഭാര്യയോട് കുറ്റം സമ്മതിച്ചു. എന്നാൽ ഭർത്താവിന്റെ കുറ്റസമ്മതം കേട്ട് മൗനം പാലിക്കുവാൻ ഭാര്യ തയ്യാറായിരുന്നില്ല.
അവർ പോലീസിനെ സമീപിച്ചു. സമീപവാസികൾ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകർത്തിയിട്ടുള്ളത് ഫോണിൽ നിന്നും പോലീസ് കണ്ടെത്തി.
ഈ ഭാര്യയുടെ പ്രവൃത്തി ഒരുപാട് ആളുകൾക്ക് പ്രചോദനം ആവുകയാണ്. പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർ എന്ത് കുറ്റം ചെയ്താലും അത് എത്ര പണം കൊടുത്തിട്ടായാലും മൂടിവയ്ക്കാനും, ചെയ്ത കുറ്റം മറച്ചു വെക്കാനും മറ്റുള്ളവരിൽ പഴി ചാരാനുമാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്.
എന്നാൽ അങ്ങനെ ചെയ്യാൻ യുവതി ഒരുക്കമായിരുന്നില്ല. തന്റെ ഭർത്താവ് ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ഭർത്താവിന് ശിക്ഷ ലഭിക്കണമെന്ന് മനസിലാക്കി കൊണ്ടായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത്. പലപ്പോഴും ചെയ്ത തെറ്റുകൾക്ക് ശിക്ഷ ലഭിക്കാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്.
അഭിനന്ദനാർഹമായ ഒരു പ്രവർത്തി തന്നെയാണ് യുവതി ചെയ്തിരിക്കുന്നത്. മകനായാലും അച്ഛൻ ആയാലും ഭർത്താവായാലും തെറ്റ് ചെയ്യുകയാണെങ്കിൽ അതൊരിക്കലും പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. യഥാർത്ഥ സ്നേഹം ഉള്ളവരാണെങ്കിൽ അവരെ നേർവഴിക്ക് കൊണ്ടുവരുവാൻ ആണ് ശ്രമിക്കേണ്ടത്. അല്ലാതെ ചെയ്ത കുറ്റം മറച്ചുവെക്കുന്നത് അല്ല യഥാർത്ഥ സ്നേഹം.