കേരളക്കരയെ ഒന്നടങ്കം നടുക്കിയ സംഭവം ആയിരുന്നു കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഇരയായി ഈ ലോകത്തോട് വിട പറഞ്ഞ യുവതിയുടെ വാർത്ത. മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥനായ കിരൺ കുമാറിനെ കഴിഞ്ഞ വർഷം ആണ് വിസ്മയ വിവാഹം കഴിച്ചത്. ഒരു ഏക്കർ ഇരുപത് സെന്റ് സ്ഥലവും, നൂറു പവനും, പത്തു ലക്ഷത്തിനു താഴെ വില വരുന്ന ഒരു ആഡംബര കാറും നൽകി നടത്തിയ വിവാഹത്തിന് ശേഷം കാർ വേണ്ട പണം മതി എന്ന് പറഞ്ഞു കിരൺ പ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു . സംഭവം നടക്കുന്നതിനു മണിക്കൂറുകൾ മുമ്പ് വരെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് കിരണിന്റെ മാതാപിതാക്കളും സമ്മതിച്ചതാണ്. എന്നാൽ ആ ദിവസം വിസ്മയയെ ഒന്നും ചെയ്തില്ല എന്ന് കിരൺ പൊലീസിന് മൊഴി നൽകി.
വിസ്മയയുടെ വേർപാടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വരികയാണ് യുവതിയുടെ കുടുംബം. മൂന്ന് മാസം മുമ്പ് കിരണുമായുള്ള പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വിസ്മയയെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. നടപടികൾക്ക് പോയെങ്കിലും mvd ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. പിന്നീട് പരീക്ഷ എഴുതാൻ പോയ വിസ്മയയെ കോളേജിൽ നിന്നും കൂട്ടികൊണ്ടു പോവുകയായിരുന്നു കിരൺ. അതിനു ശേഷം സ്വന്തം പിതാവിനെയോ സഹോദരനെയോ വിളിക്കാൻ യുവതിക്ക് അനുവാദം ഇല്ലായിരുന്നു. ഒളിച്ചും ആരും അറിയാതെയും ആയിരുന്നു വിസ്മയ അമ്മയെ പോലും വിളിച്ചിരുന്നത്. അവസാനമായി പരീക്ഷയെഴുതാനുള്ള ഫീസ് ചോദിച്ചായിരുന്നു വിസ്മയ അമ്മയെ വിളിച്ചത്. ഫീസ് ചോദിച്ചാൽ കിരൺ വഴക്കു പറയുമെന്നും തരില്ലെന്നും ആയിരുന്നു വിസ്മയ പറഞ്ഞത്.വിസ്മയയുടേത് ഒരു സ്വയം കീഴടങ്ങൽ ആണെന്ന് കരുതാൻ സാധിക്കില്ല എന്ന് തന്നെയാണ് സഹോദരനും അച്ഛനും തീർത്തും പറയുന്നത്. അമ്മയുടെ വാക്കുകൾ ഇങ്ങനെ – തുടർന്ന് വീഡിയോയിൽ