ഇത്രയും സ്ത്രീധനം കിട്ടിയിട്ടും അവിടെ പ്രശ്നം ഒരു കാർ ആയിരുന്നു, അങ്ങനെ ഒരു കാറിനുള്ളിൽ ഇരുന്നു അവസാനമായി ഷൂട്ട് ചെയ്ത ഒരു വീഡിയോ അതും സ്വന്തം ഭർത്താവിനെ ടാഗ് ചെയ്തു പോസ്റ്റ് ചെയ്ത വിസമയ ഇന്ന് നമ്മോടൊപ്പം ഇല്ല. ആ കണ്ണീർ ഇനി എത്ര തുടച്ചാലും മായുകയുമില്ല. സ്ത്രീധനം തന്നെയാണ് ഈ പ്രശനങ്ങൾക്ക് ഒക്കെ വഴിവെച്ചിരിക്കുന്നത്. മനുഷ്യന്റെ കണ്ണ് എന്ത് കണ്ടാലും മഞ്ഞളിക്കുകയും, എത്ര കിട്ടിയാലും മതിവരാതെ ഇരിക്കുകയും ചെയ്യുമ്പോൾ വലിയൊരു ചോദ്യചിഹ്നമാണ് മക്കളെ കെട്ടിച്ചയക്കുന്ന അച്ഛൻ ‘അമ്മമാർക്ക് മുൻപിൽ.
തന്നോട് ഉള്ള പെരുമാറ്റം എത്ര മോശമായാലും ആ കെട്ടിയ താലിയുടെ വില അറിയുന്ന ഒരാൾ ആയിരുന്നു വിസ്മയ എന്ന് വേണം കരുതാൻ. അല്ലെങ്കിൽ ആ കുട്ടിക്ക് ഇതെല്ലം സഹിച്ചു ജീവിക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്ന് തീർച്ച. അവസാനമായി വിസമയ പബ്ലിഷ് ചെയ്തിരിക്കുന്നത് പോസ്റ്റിൽ തന്റെ സങ്കടം മൊത്തം ആ കുട്ടി ഒളിപ്പിച്ചു വെച്ചിരുന്നു എന്ന് മനസിലാകും. അത്രയേറെ മനസ്സിൽ സംഘർഷം നിറഞ്ഞുകാണും എന്നുതന്നെ കരുതണം. കാരണം ഈ മോശം ഭർത്താവിനെ ആ പോസ്റ്റിൽ ടാഗ് ചെയ്യാൻ കാണിച്ച മനസ്സും എത്ര വലുതാണ്. തന്റെ മനസ്സും ഇഷ്ടങ്ങളും അല്ല അയാൾക്ക് ആ സ്വത്ത് കുറഞ്ഞതിൽ ഉള്ള ആകുലതയും അതിൽ നിന്നുണ്ടായ പരമ്പരകളും പിന്തുണയ്ക്കാൻ ആരും ഇല്ലാതെ ഒറ്റപെട്ടു പോയെന്ന തോന്നലും ഒക്കെ ആ ഒരു പോസ്റ്റിൽ കാണാൻ സാധിക്കുന്നുണ്ട്.
ഇനി എങ്കിലും മക്കളെ കെട്ടിച്ചു വിടുന്നവർ അവരുടെ ഇഷ്ട്ടങ്ങൾക്ക് പണച്ചാക്കിനും ഭാരങ്ങൾക്കും അടിമകൾ ആക്കാതെ മനസ്സ് ഇഷ്ട്ടപെട്ടു ഒരു ജീവിതം നല്ല രീതിയിൽ നടത്താൻ സാധിക്കുന്ന കരങ്ങളിൽ എത്തിക്കാൻ ശ്രമിക്കട്ടെ. നിയമം ശക്തിയോടെ അതിന്റെ സംരക്ഷിക്കട്ടെ. ഇനി ഒരു വിസ്മയ കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ. കണ്ണീരാണ് ഇവിടെ മിച്ചം വന്നത്- കൂടെ ഒരുപിടി സ്വപ്നങ്ങളും. ആ കുട്ടിയെ കെട്ടിച്ചു വിടാതെ കൊടുത്ത 100 പവന്റെ പകുതി ഉണ്ടായിരുന്നേൽ നല്ലൊരു ഡോക്ടർ ആയി ഇന്ന് വിസ്മയ നമ്മോടൊപ്പം ഉണ്ടായേനെ