താരങ്ങളെ ദൈവങ്ങളായി കാണുന്ന നാടാണ് തമിഴ്നാട്. മറ്റെവിടെയും കാണാത്ത വിധത്തിലുള്ള താരാരാധന ആണ് ഇവിടെ നടക്കുന്നത്. താരങ്ങളുടെ പോസ്റ്ററുകളിൽ പാലഭിഷേകം ചെയ്യുന്നതൊക്കെ നമ്മുടെ നാട്ടിലും സാധാരണമാണ്. എന്നാൽ താരങ്ങളുടെ പേരിൽ അമ്പലം പണിയുന്നത് തമിഴ്നാട്ടിൽ മാത്രമേ കാണുകയുള്ളൂ.
ഇളയദളപതി വിജയ്ക്ക് തെന്നിന്ത്യ മുഴുവനും ആരാധകർ ആണ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന്റെ സിനിമകൾ ഇളക്കി മറയ്ക്കാറുണ്ട്. കൃത്യവും ശക്തമായ നിലപാടുകൾ കൈകൊണ്ട് അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കി തന്റെ സിനിമകളിലൂടെ രാഷ്ട്രീയം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് വിജയ്.
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് മാതാപിതാക്കൾക്കെതിരെ വിജയ് കോടതിയിൽ ഹർജി നൽകിയതിനെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. വിജയുടെ അച്ഛൻ ചന്ദ്രശേഖർ പുതിയ പാർട്ടി ആരംഭിക്കാൻ പോകുന്നതാണ് ഹർജി സമർപ്പിക്കാൻ ഉണ്ടായ പ്രധാനകാരണം. തെന്നിന്ത്യയിൽ ഇത്രയേറെ ആരാധക പിന്തുണയുള്ള താരത്തിന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പ്രവേശനം നടത്താൻ തയ്യാറെടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനെ ശക്തമായി താരം എതിർത്തിരുന്നു.
അച്ഛൻ ചന്ദ്രശേഖറും അമ്മയും വിജയിനെ കാണാൻ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മയെ മാത്രം അകത്തേക്ക് കടത്തിവിടാൻ സെക്യൂരിറ്റിയോട് വിജയ് പറഞ്ഞു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അച്ഛനെ കടത്തിവിടാത്തതുകൊണ്ട് അമ്മ ശോഭയും മകനെ കാണാൻ കൂട്ടാക്കാതെ മടങ്ങുകയായിരുന്നു എന്നും വാർത്തകൾ പ്രചരിച്ചു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് വിജയുടെ പിതാവും സംവിധായകനുമായ ചന്ദ്രശേഖർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
മകനും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യം അദ്ദേഹം നിഷേധിക്കുന്നില്ല. പക്ഷേ വിജയ്ക്ക് അമ്മയോട് യാതൊരു പ്രശ്നങ്ങൾ ഇല്ല എന്നും അവർ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട് എന്നും ചന്ദ്രശേഖർ വ്യക്തമാക്കി. വിജയം അമ്മയും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത് എന്ന ചന്ദ്രശേഖർ പങ്കുവെച്ചു.