Movlog

Kerala

എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി – മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി

ഹോളിവുഡും ബോളിവുഡും കടന്നു മലയാള സിനിമയിലും ഏറെ സജീവമായ ഒരു ക്യാമ്പെയ്ൻ ആയിരുന്നു മീ ടൂ. ഒരുപാട് ആളുകൾ ആയിരുന്നു തങ്ങൾക്ക് നേരിട്ട ലൈം ഗിക അ തി ക്ര മ ങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലൈം ഗി ക അ തി ക്ര മ ങ്ങൾ നേരിടാത്ത പുരുഷന്മാരോ സ്ത്രീകളോ ഉണ്ടാവില്ല. എന്നാൽ പലപ്പോഴും അത് തുറന്നു പറയാനോ പ്രതികരിക്കാനോ ആരും തയ്യാറാവില്ല.

അ തി ക്ര മം ചെയ്യുന്ന ആളിനെക്കാൾ ഇരയെ ലക്‌ഷ്യം വെക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ എങ്ങനെ ആളുകൾ പ്രതികരിക്കും. ഇതിന് വിപ്ലവകരമായ ഒരു മാറ്റം കൊണ്ട് വന്ന കാമ്പെയ്ൻ ആയിരുന്നു മീ ടൂ. ഇത്തരം അ തി ക്ര മങ്ങ ളു ടെ ആഘാതത്തിൽ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ട ഒരുപാട് ആളുകൾ ഉണ്ടാവും. പ്രിയപ്പെട്ടവരോട് പോലും ഇത് തുറന്നു പറയാൻ ഭയന്ന് എല്ലാം ഉള്ളിൽ ഒതുക്കി അതിന്റെ വിഷമവും പേറി ജീവിക്കുന്നവർ,

അങ്ങനെ ഉള്ളവർക്ക് ഒരു വേദി നൽകുകയായിരുന്നു മീ ടൂ കാമ്പെയ്ൻ. ജീവിതത്തിൽ എപ്പോഴെങ്കിലും നേരിട്ടുള്ള ആ അതിക്രമങ്ങൾ തുറന്നു പറയാൻ ഉള്ള വേദി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല എന്നും അവരെ പോലെ ലക്ഷക്കണക്കിന് ആളുകൾ ആണ് ചുറ്റിലുമുള്ളതെന്നും അറിയുമ്പോൾ ലഭിക്കുന്ന ധൈര്യം ചെറുതല്ല. ആ ധൈര്യത്തിൽ അവരുടെ ഭയം ഇല്ലാതാവുകയും പ്രതികരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു, ഒരുപാട് സിനിമാതാരങ്ങൾ വരെ അവർക്കുണ്ടായ അനുഭങ്ങൾ മീ ടൂയിലൂടെ പങ്കു വെച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ശക്തമായ ആരോപണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വുമൺ എഗൈൻസ്റ്റ് സെ ക്ഷ്വ ൽ ഹ രാ സ്മെ ന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം പുറത്തു വന്നത്. ഐ സി യു എന്ന സർക്കിൾ വഴിയാണ് ശ്രീകാന്ത് വെട്ടിയാരും യുവതിയുമായുള്ള പരിചയം. നിരന്തരം യുവതിയെ മെസ്സേജ് ചെയ്‌ത്‌ സൗഹൃദം പുതുക്കാൻ ശ്രമിച്ചിരുന്നു ശ്രീകാന്ത്. ഒരിക്കൽ ഉറപ്പിച്ച വിവാഹം മുടങ്ങിയപ്പോൾ മുതൽ യുവതിയോട് പ്രത്യേക താല്പര്യം വെച്ച് പുലർത്തിയിരുന്നു അയാൾ.

സ്നേഹം നടിച്ച് യുവതിയെ കൂടെ കൂടുകയായിരുന്നു. ശ്രീകാന്തിന്റെ ഏറ്റവും വലിയ സുഹൃത്ത് യുവതി ആണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ് വളരെ നല്ല രീതിയിലുള്ള ഒരു സൗഹൃദം ആയി മുന്നോട്ട് പോകുമ്പോഴായിരുന്നു അയാളുടെ പിറന്നാൾ ആഘോഷിക്കുന്നതിനായി യുവതിയെ ക്ഷണിച്ചത്. ഇരുവർക്കും പരിചയമുള്ള രണ്ട് സുഹൃത്തുക്കളും ഉണ്ടാകും എന്ന് പറഞ്ഞു. ജോലി കഴിഞ്ഞ് 7 മണിക്ക് യുവതിയെ വിളിച്ച് ആലുവയിലുള്ളഒരു ഫ്ലാറ്റിൽ എത്താൻ പറയുകയായിരുന്നു.

അയാൾക്കൊപ്പം ടിവി പ്രോഗ്രാമിൽഉള്ള ഒരു കൂട്ടുകാരിയുടെ ഫ്ലാറ്റ് ആണെന്ന് ആയിരുന്നു അറിയിച്ചത്. എന്നാൽ അവിടെ ചെന്നപ്പോൾ ആയിരുന്നു ആരും താമസമില്ലാതെ ഒരു ഫ്ലാറ്റ് ആയിരുന്നു എന്ന യുവതിക്ക് മനസിലായത്. കൂട്ടുകാരിയുടെ ഭർത്താവ് വന്നു താക്കോൽ നൽകി തിരിച്ചു പോയി. 12 മണിക്ക് കേക്ക് മുറിക്കുന്നത് വരെ ശ്രീകാന്തിനെ കാമുകി നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവർ വാങ്ങികൊടുത്ത കേക്ക് മുറിച്ച് വളരെ നല്ല രീതിയിൽ സംസാരിച്ചു കൊണ്ടിരുന്ന ആളുടെ സ്വഭാവം പെട്ടെന്ന് മാറി വന്നു.


യുവതിയെ കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും തുടങ്ങി. ഇതോടെ യുവതി അയാളെ തള്ളി മാറ്റി തനിക്ക് ഇതൊന്നും ഇഷ്ടമല്ല എന്ന് പറഞ്ഞു. അപ്പോൾ യുവതിയുടെ ശരീരത്തിൽ കയറിയിരുന്ന് ബലം പ്രയോഗിക്കാൻ തുടങ്ങി. ഒരുപാട് കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. യുവതിയെ ബലംപ്രയോഗിച്ച് അവരുടെ അനുവാദമില്ലാതെ ബ ലാ ത്സം ഗം ചെയ്തു. ഒരു പരിചയമില്ലാത്ത സ്ഥലത്തുനിന്ന് ഇറങ്ങിയോടാൻ പോലും അവർക്ക് കഴിഞ്ഞില്ല. മാ ന സി ക മാ യി ആകെ തകർന്ന ആ അവസരം അയാൾ ശരിക്കും മുതലാക്കി.

പിന്നീട് യഥാർത്ഥ ജീവിതത്തിലും അഭിനയിക്കുന്ന ഒരു നടനെ ആയിരുന്നു യുവതി കണ്ടത്. ഇത് പുറത്തറിയാതിരിക്കാൻ വിവാഹ വാഗ്ദാനം നൽകിയെങ്കിലും അതിന് യുവതി വഴങ്ങിയില്ല. പിന്നീട് അത് വൈകാരികമായുള്ള ഭീ ഷ ണി ക ൾ ആയി മാറി. എന്റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ തന്നെ അതെല്ലാം തകർക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അങ്ങനെ ചെയ്തോ എന്നും എല്ലാം പുറത്ത് പറഞ്ഞ് തന്റെ സിനിമ സ്വപ്നങ്ങളൊക്കെ തകർത്തോ എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ അന്നത്തെ മാ ന സി കാവ സ്ഥ യിൽ യുവതിക്ക് ഒന്നും പറയാൻ പറ്റിയില്ല.

പിന്നീട് ആണ് ഇതിൽ അവൾ മാത്രമല്ല ഒരുപാട് പെൺകുട്ടികളും ഈ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുണ്ട് എന്ന് യുവതി തിരിച്ചറിയുന്നത്. ഇതോടെ എല്ലാം പുറത്ത് പറയാൻ യുവതി തയ്യാറാവുകയായിരുന്നു. ശ്രീകാന്തിന്റെ ചാറ്റുകളും ഫോട്ടോകളും ഒരുപാട് പെൺകുട്ടികൾ അയച്ചതോടെ ഇനിയും അയാളുടെ ചതിക്കുഴിയിൽ പെൺകുട്ടികൾ വീഴരുത് എന്ന് കരുതിയാണ് യുവതി എല്ലാം തുറന്നു പറയുന്നത്. അഭിമുഖങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പൊ ളി റ്റി ക്ക ൽ കറക്റ്റ്നസിനെ കുറിച്ചെല്ലാം അയാൾ ക്ലാസ്സ് എടുക്കുന്നത് കാണുമ്പോൾ അരോചകം ആണെന്ന് യുവതി കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന് ശേഷം അയാളുമായി യാതൊരു ബന്ധം വേണ്ടെന്നു വച്ച യുവതിയെ വിവാഹ വാഗ്ദാനം ചെയ്‌ത്‌ നിരന്തരം ജോലിസ്ഥലത്തും മറ്റും ആയി വന്നു കാണുന്നത് പതിവായിരുന്നു. പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞു ബ്ലീ ഡി ങ് നി ൽ ക്കാ തെ വരികയും ബ്ലഡ് പ്രഷർ കുറഞ്ഞതോടെ ആശുപത്രിയിൽ കാണിക്കാൻ പോയ യുവതി അവളോട് ഒപ്പം വരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മയ്ക്ക് മാ ന സിക രോഗമാണെന്നും അമ്മയെ ആശുപത്രിയിൽ കാണിക്കാൻ പോണം എന്നായിരുന്നു മറുപടി.

അമ്മയ്ക്കും അയാൾക്കും സഹോദരിക്കും മാ ന സി ക പ്രശ്നങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നും സ്വബോധത്തിൽ അങ്ങനെ ചെയ്യില്ല എന്നും വരുത്തിത്തീർക്കുന്നത് അയാളുടെ ഒരു പതിവായിരുന്നു. ന ഗ്ന നാ യ ഫോ ട്ടോ സ്, വീഡിയോ എന്നിവ അയക്കുന്നതും ഫോൺ സെ ക്‌ സി ന് നിർബന്ധിക്കുന്നതുമെല്ലാം ശ്രീകാന്തിന്റെ പതിവായിരുന്നു. വലിയൊരു ആരാധകലോകം ഉള്ള അയാളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്ന അഹങ്കാരമായിരുന്നു. പുരോഗമനവും പൊളിറ്റിക്കൽ കറക്റ്റ്നസും പറഞ്ഞു തന്റെ കോമഡി മാർക്കറ്റ് ചെയ്യുന്ന അയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണെന്ന് അയാളുടെ ഉള്ളിലെ മൃഗത്തെ അടുത്തറിഞ്ഞ യുവതി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top