പ്രശസ്ത ബോളിവുഡ് താരം വരുൺ ധവാന്റെ ഡ്രൈവർ മനോജ് അന്തരിച്ചു. താരം ഒരു ബ്രാൻഡ് ഷൂട്ടിംഗിനിടയിൽ സെറ്റിലേക്ക് പോകുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. ഉടൻ തന്നെ മനോജിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മനോജ് അന്തരിച്ചത്. ലീലാവതി ആശുപത്രിയിലെ ഡോക്ടർ അജയ് പാണ്ഡെ ആണ് മനോജിന്റെ വിയോഗം സ്ഥിരീകരിച്ചത്.
വരുൺ ധവാനുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു മനോജ്. ഒരു ബ്രാൻഡ് ചിത്രീകരണത്തിനായി മെഹബൂബിലേക്ക് വരുൺ ധവാനിനെ കൊണ്ടു പോകുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് മനോജിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വരുൺ ധവാനും കൂട്ടരും മനോജിനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. പ്രിയപ്പെട്ട ഡ്രൈവറുടെ വിയോഗത്തിൽ ആകെ തകർന്നിരിക്കുകയാണ് താരം.
മനോജിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വരുൺ ധവാനിന്റെ അച്ഛൻ ഡേവിഡ് ധവാൻ പറഞ്ഞു. ഒരു പരസ്യ ചിത്രീകരണത്തിന് ആയി മെഹബൂബ് സ്റ്റുഡിയോയിലേക്ക് വരുണിനെ കൊണ്ടു പോകുന്നതിന് ഇടയിലായിരുന്നു അപ്രതീക്ഷിതമായി ഉപയോഗം. 2018ൽ മടാം ട്യൂസൗഡ്‌സിൽ വരുണിന്റെ വാക്സ് പ്രതിമ പ്രകാശനം ചെയ്യുന്ന സമയത്ത് മനോജ് ഒപ്പം തന്നെ ഉണ്ടായിരുന്നു. തന്റെ ഡ്രൈവിംഗ് ഫോഴ്സ് എന്നാണ് മനോജിനെ വരുൺ ധവാൻ വിശേഷിപ്പിച്ചത്.
വർഷങ്ങളായി വരുണിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മനോജ് തന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു എന്നും തനിക്ക് എല്ലാമെല്ലാമായിരുന്ന എന്നും താരം പങ്കുവെച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ ഉടനീളം മനോജ് ഒപ്പം ഉണ്ടായിരുന്നു എന്നും സിനിമയുടെ തിരക്കഥ ലഭിക്കുമ്പോൾ മനോജിനെ വിളിച്ചു വരുത്തി അഭിപ്രായം ചോദിക്കാറുണ്ടെന്നും മനോജിനെ ചേർത്തുനിർത്തി കൊണ്ട് വരുൺ ധവാൻ പറഞ്ഞു. കഴിഞ്ഞ 26 വർഷങ്ങളായി വരുൺ ധവാനിനു ഒപ്പം മനോജ് ഉണ്ട്. തന്റെ എല്ലാമെല്ലാമായ മനോജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തന്റെ വേദന പങ്കുവെക്കാൻ താരത്തിന് വാക്കുകളില്ല.
നർമ്മബോധമുള്ള രസകരമായ ഒരു വ്യക്തിയായിരുന്നു മനോജ്. തന്റെ ജീവിതത്തിലേക്ക് മനോജ് വന്നതിന് എന്നും കൃതജ്ഞത ഉണ്ടാകുമെന്നും വരുൺ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ മനോജിനൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ട് ആണ് ഹൃദയസ്പർശിയായ കുറിപ്പ് താരം പങ്കുവെച്ചത്. അഭിനയ ജീവിതത്തിൽ പോലും അഭിവാജ്യഘടകം ആയിരുന്നു മനോജ് എന്ന് വരുൺ ധവാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. മനോജിനോട് തിരക്കഥ വായിച്ച് കൊടുത്തിട്ട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട് എന്നും താരം പറഞ്ഞു.