വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിലെ നിശ പാർട്ടിയിൽ പങ്കെടുത്തവരിൽ പിടിയിലായവരുടെ കയ്യിൽ നിന്ന് ലഭിച്ചത് ഏഴ് തരത്തിലുള്ള വസ്തുക്കൾ. തൊടുപുഴ സ്വദേശിയായ ഒന്നാംപ്രതി അജ്മൽ സക്കീർ ആണ് ഇവയെല്ലാം പാർട്ടിക്ക് എത്തിച്ചു നൽകിയത്. അന്തർസംസ്ഥാന മാഫിയയുമായി അജ്മലും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിനു മുമ്പും പലയിടങ്ങളിൽ നടത്തിയ പാർട്ടികളിൽ ഇവർ ഉപയോഗം നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് സംഘവുമായി മുൻപുതന്നെ ബന്ധമുണ്ടെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.