പല തരത്തിലുള്ള കുറ്റാന്വേഷണ കഥകൾ ആസ്വദിക്കുന്നവരാണ് മലയാളികൾ. അതു കൊണ്ടാണ് കുറ്റാന്വേഷണ കഥകളുടെ പുസ്തകങ്ങളും സിനിമകളും എല്ലാം വലിയ വിജയമായി തീരുന്നത്. ഇത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബംഗളൂരുവിൽ ജീവിക്കുന്ന പെൺകുട്ടിക്ക് വിവാഹം ആലോചിച്ചത് ആണ് നാട് കണ്ട ഏറ്റവും ക്രൂ ര മായ കൊ ല പാ തത്തിന്റെ കാരണത്തിന് തുടക്കം. വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി അച്ഛനോട് പറഞ്ഞു. കോളേജിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയത്തെ കുറിച്ച് അച്ഛനോട് പറഞ്ഞിട്ടുള്ളതും ആണ്. എന്നാൽ ആ പ്രണയം നടക്കില്ല എന്ന് അച്ഛൻ പെൺകുട്ടിയോട് തീർത്തും പറയുകയായിരുന്നു. ഇതിനു മറുപടി ആയി വിവാഹം കഴിക്കുന്ന ആളിനെ കൊ ല പ്പെ ടു ത്തു മെ ന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ അത് അപ്പോഴുള്ള ദേഷ്യം കൊണ്ട് പറഞ്ഞത് ആണെന്ന് കരുതി അത് നിസ്സാരവൽക്കരിക്കുകയായിരുന്നു അച്ഛൻ. മകളുടെ വെറും വാശിയായി മാത്രമായിരുന്നു അച്ഛൻ അത് കണക്കാക്കിയത്. അങ്ങനെയൊന്നും ഒരിക്കലും മകൾക്ക് ചെയ്യാനാവില്ലെന്ന് ഈ അച്ഛൻ വിശ്വസിച്ചു. എന്നാൽ പിന്നീട് നടന്നതെല്ലാം ഒരു സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു. വീട്ടുകാർ വിവാഹം നിശ്ചയിച്ച പയ്യനുമായി യാതൊരു കുഴപ്പവുമില്ലെന്ന് പിന്നീട് ആ പെൺകുട്ടി വീട്ടുകാരെ ബോധ്യപ്പെടുത്തി. വിവാഹ നിശ്ചയത്തിനു ശേഷം അവനോടൊപ്പം ഒരു ലോങ്ങ് ഡ്രൈവ് പോകുവാൻ പെൺകുട്ടി നിശ്ചയിക്കുകയായിരുന്നു.
എന്നാൽ ആ യാത്രയിൽ പയ്യൻ മ രി ച്ചു പോയിരുന്നു. വലിയൊരു പ്രഹരമേറ്റ് ആയിരുന്നു മ രിച്ചത്. അവരുടെ കാറിന് പിന്നാലെ വന്ന രണ്ട് യുവാക്കൾ ഉപദ്രവിക്കുകയും ഇരുമ്പുദണ്ഡ് കൊണ്ട് പയ്യനെ അടിച്ചു കൊ ല. പ്പെ ടു ത്തു കയും ആയിരുന്നു. ഗു രു ത രമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിഞ്ഞ ആ പയ്യൻ രണ്ടു ദിവസത്തിനു ശേഷം ഈ ലോകത്തോട് വിട പറഞ്ഞു. എന്നാൽ ഈ പെൺകുട്ടിയാണ് ഇതിനെല്ലാം പിന്നിൽ എന്ന് പുറം ലോകം അറിഞ്ഞില്ല. പയ്യന്റെ അച്ഛന് ഉണ്ടായ ചെറിയ ഒരു സംശയമാണ് കേ സിന്റെ ഗതി തന്നെ മാറ്റിയത്.
യുവാവിന്റെ മരണത്തിന് പിന്നിൽ ആ പെൺകുട്ടി ആണെന്ന് പോലീസ് മനസ്സിലാക്കുകയായിരുന്നു. യാതൊന്നും സംഭവിക്കാത്തതു പോലെ ആയിരുന്നു പെൺകുട്ടി മുന്നോട്ടു പോയത്. പയ്യൻ മരിച്ചതിൽ ഒരുപാട് വിഷമവും പെൺകുട്ടി പ്രകടിപ്പിച്ചു. എന്നാൽ ഇതെല്ലാം വെറും അഭിനയം മാത്രം ആയിരുന്നു. 2000ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സാങ്കേതികവിദ്യകൾ ഇന്നത്തെ പോലെ അത്രയേറെ പ്രചാരമേറാത്ത ഒരു കാലമായിരുന്നു അത്.
അതു കൊണ്ടു തന്നെ അതിന്റെതായ പല ബുദ്ധിമുട്ടുകളും കേസിന്റെ അന്വേഷണ സമയത്ത് ഉണ്ടായിരുന്നു. എന്നാലും ആ പെൺകുട്ടിയുടെ കാമുകൻ എന്ന് അവകാശപ്പെടുന്ന ആളുടെ ഫോണും പെൺകുട്ടിയുടെ ഫോണും ഒരു ടവർ ലൊക്കേഷനിൽ കണ്ടെത്തുകയായിരുന്നു പോലീസ്. ഇതോടെ പെൺകുട്ടി പറഞ്ഞതെല്ലാം കളവാണെന്ന് പോലീസ് മനസിലാക്കി. വിശദമായ പോലീസിന്റെ ചോദ്യം ചെയ്യലിൽ നടന്ന കാര്യങ്ങൾ എല്ലാം പെൺകുട്ടിക്ക് തുറന്നു പറയേണ്ടി വന്നു.