സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു കിച്ചാമണി എം ബി എ എന്ന ചിത്രം. ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഇതുവരെ കണ്ടിട്ടുള്ള സുരേഷ് ഗോപിയുടെ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് അത് എന്ന് പറയണം. സുരേഷ് ഗോപിയുടെ അടുത്ത് കഥ പറയാൻ പോയ സംഭവം വിവരിക്കുകയാണ് സംവിധായകൻ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഈ ചിത്രം അദ്ദേഹം ചെയ്യുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല ഹനീഫയും താനും ഒക്കെ ചേർന്നാണ് സുരേഷ് ഏട്ടനെ കാണാൻ പോയത്. ഹനീഫയാണ് തനിക്ക് സുരേഷ് ഗോപിയെ പരിചയപ്പെടുത്തി തന്നത്.
അതിനു മുൻപ് താൻ ആനച്ചന്തം മധുചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. ഒരു ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. കയ്യിൽ ഒരു കഥയുമുണ്ട്. ഇത് ഹനീഫക്ക പറഞ്ഞിരുന്നു. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി തന്നോട് ചോദിച്ചു. റംസാൻ നോമ്പ് സമയമായിരുന്നു അത്.
ഉണ്ട് എന്ന് താൻ മറുപടി പറഞ്ഞു. ഇതിനിടയിൽ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റു പോയി. ആരെയോ ഫോൺ ചെയ്യാൻ ആയിരുന്നു പോയത്. കഥ പറഞ്ഞു തീരാറായപ്പോൾ വാങ്ക് വിളിക്കുന്ന സമയവുമായി. അപ്പോഴേക്കും നോമ്പ് തുറക്കൽ പലഹാരങ്ങൾ എത്തിയിരുന്നു. അത് അറേഞ്ച് ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം പോയത്. ഇഷ്ടപ്പെട്ടപ്പോൾ പിന്നീട് മറ്റ് താരങ്ങൾ ആരൊക്കെയാണ് എന്നുള്ള ചർച്ചയിൽ എത്തി. തുടക്കക്കാരൻ എന്ന നിലയിൽ വലിയ പ്രചോദനവും പിന്തുണയും ആയിരുന്നു അദ്ദേഹം തനിക്കു നൽകിയത് എന്നും സംവിധായകൻ പറയുന്നുണ്ട്.
സുരേഷ് ഗോപി എന്ന നടനേക്കാൾ സുരേഷ് ഗോപി എന്ന വ്യക്തിയാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്. കാരണം അദ്ദേഹത്തിന്റെ മനസ്സിനെ ഇഷ്ടപ്പെടാത്തവർ ആരുമില്ല എന്നതാണ് സത്യം. മികച്ചൊരു നടനും രാഷ്ട്രീയ പ്രവർത്തകനും ഒക്കെയാണ് അദ്ദേഹം. അവരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തങ്ങൾ കൊണ്ട് ജീവിതം തിരികെ നേടിയവർ നിരവധിയാണ്. സിനിമയ്ക്കുള്ളിൽ തന്നെ അദ്ദേഹത്തിന് ആരാധകരേറെയാണ്. അദ്ദേഹം ചെയ്തിരിക്കുന്ന പ്രവർത്തികളിൽ പലതും പുറത്തു വന്നിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയും സുരേഷ് ഗോപി തന്നെയാണ്. അടുത്ത കാലത്തായിരുന്നു അച്ഛനെതിരെ വന്ന വിമർശനത്തിന് പ്രതികരണവുമായി മകൻ ഗോകുൽ സുരേഷ് എത്തിയത്. പിന്നീട് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ തനിക്ക് അത്രമേൽ വിഷമമുണ്ടാക്കിയതുകൊണ്ടാണ് താൻ അത്തരത്തിലൊരു പ്രതികരണം നടത്തിയത് എന്ന് ഗോകുൽ പറഞ്ഞിരുന്നു.