മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുറുപ്പ്”. കുപ്രസിദ്ധ പി ടി കി ട്ടാ പ്പു ള്ളി സുകുമാര കുറുപ്പ് ആയി ദുൽഖർ എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്ക് ഉള്ള ചിത്രം കൂടിയാണ്. 35 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പല സൂപ്പർസ്റ്റാർ ചിത്രങ്ങളും ഒടിടി പ്ലാറ്റുഫോമുകൾ സ്വീകരിക്കുമ്പോൾ തിയേറ്ററിൽ പ്രദർശനത്തിന് എത്തുകയാണ് “കുറുപ്പ്”.
മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്. കേരള പോ ലീ സ് ഇന്നും അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാന്റെ “കുറുപ്പ്”. ദുൽഖർ സൽമാന്റെ വെഫാറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രം കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മ രി ച്ചോ എന്നത് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമാണ്. നിരവധി സിനിമകളിൽ സുകുമാര കുറുപ്പിനെ കുറിച്ച് പരാമർശിക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് സുകുമാര കുറുപ്പിനെ കുറിച്ചുള്ള ഒരു മുഴുനീള ചിത്രം ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ അഞ്ചു ഭാഷകളിൽ ആയിട്ടാണ് റിലീസ് ചെയ്യുന്നത്. ഈ മാസം 12 ന് തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നവംബർ പത്തിന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ സഭയിലെ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും.
ഇപ്പോൾ സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ഞെ ട്ടി ക്കു ന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ് സുകുമാരക്കുറുപ്പിന്റെ ബന്ധുക്കൾ. ചെറിയനാട് ഉള്ള സുകുമാരക്കുറുപ്പിന്റെ കുടുംബവീട്ടിൽ ഉത്സവസമയത്ത് മൂന്നുതവണ വന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. മുഖത്ത് പ്ലാസ്റ്റിക് സർജറി നടത്തിയാണ് സുകുമാരക്കുറുപ്പ് വന്നതെന്ന് ബന്ധുക്കൾ പറയുന്നു. സുകുമാരക്കുറുപ്പ് നിർമിച്ച വീടിന്റെ അയൽവാസികൾ സുകുമാരക്കുറുപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധേയമാവുന്നുണ്ട്.
വളരെ നല്ല സ്വഭാവവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു സുകുമാരക്കുറുപ്പ്. ആ കാലത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്നു സുകുമാരക്കുറുപ്പിന്റെത്. അയൽവാസികളുമായി നല്ല സൗഹൃദത്തിൽ ആയിരുന്ന സുകുമാരകുറുപ്പ് ആ പ്രദേശത്തിൽ വന്നതിനുശേഷമാണ് ഒരുപാട് വികസനം ഉണ്ടായതെന്ന് അയൽവാസികൾ പറയുന്നു. അദ്ദേഹം മ രി ച്ചു എന്ന് ആദ്യം കേട്ടപ്പോൾ എല്ലാവരും വിഷമിച്ചു. ഗൾഫിൽ ഇൻഷുറൻസ് ഉണ്ടായിരുന്ന സുകുമാരക്കുറുപ്പ് ആ പണം തട്ടിയെടുക്കാൻ വേണ്ടി നടത്തിയ പദ്ധതിയായിരുന്നു ചാക്കോയുടെ.
ചാക്കോയെ ബലം പ്രയോഗിച്ചു മ ദ്യ പി ച്ച് ബന്ധുവായ ഭാസ്കര പിള്ളയുടെ വീട്ടിലെത്തി ക ത്തി ക്കു ക യാ യി രുന്നു. ക ത്തിച്ചതിനുശേഷം കാറിനകത്ത് ശരീരം ഉപേക്ഷിച്ച് സുകുമാര കുറുപ്പ് അ ന്ത രിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവാണ് ഭാ സ്ക ര പിള്ള. സുകുമാരക്കുറുപ്പിനെ ഇല്ലാതാകാൻ മധുസൂദനൻ പിള്ള ആയിരുന്നെന്നും വ്യാപകമായി ഭാസ്കര പിള്ള പ്രചരിപ്പിച്ചിരുന്നു.
മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ആയിരുന്ന മധുസൂദനപിള്ളയെ ആയിരുന്നു സുകുമാരക്കുറുപ്പിന്റെ വീടുപണി ഏല്പിച്ചിരുന്നത്. കുറുപ്പിന്റെ വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ ആ കാലത്ത് സ്വന്തം പൈസ മുടക്കി ചെന്നൈയിൽ വരെ പോയിട്ടുണ്ട് മധുസൂദന പിള്ള. മധുസൂദന പിള്ളയെ പിടികൂടിയതോടെ ഇത് കേട്ട് മനംനൊന്ത് മധുസൂദനൻ പിള്ളയുടെ അച്ഛൻ ഘാ തം വന്ന് മ രി ക്കു ക യാ യി രു ന്നു.