സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധേയമായിരിക്കുന്ന ഒരു പേരാണ് ക്ലബ് ഹൗസ്. നിരവധി സിനിമാതാരങ്ങളാണ് ക്ലബ് ഹൗസിൽ തങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടെന്ന് സ്ക്രീൻഷോട്ട് സഹിതം ചൂണ്ടി കാണിച്ച് കുറിപ്പുകൾ പങ്കുവയ്ക്കുന്നത്. ദുൽക്കർ സൽമാൻ, നിവിൻ പോളി, പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവർ ഇത്തരം വ്യാജ പ്രൊഫൈലുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതോടെയാണ് ക്ലബ് ഹൗസ് ചർച്ചാവിഷയമായി തുടങ്ങിയത്.
ക്ലബ്ബ് സിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ കുറിപ്പുകളിലൂടെയും ഫെമിനിസ്റ്റ് ചിന്താഗതികളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ കുറിപ്പുകൾ പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേർ മുന്നോട്ട് വരാറുണ്ട്. ക്ലബ് ഹൗസ് ചർച്ചയ്ക്കായി തന്നെ വിളിക്കുന്നവർക്ക് മറുപടി നൽകുകയാണ് ശ്രീലക്ഷ്മി അറക്കൽ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ.
സാധാരണ ഇത്തരം ചർച്ചകൾ രാത്രി ഏഴുമണി മുതലാണ് ഉണ്ടാകാറുള്ളത്. ശ്രീലക്ഷ്മിക്ക് രാവിലെ മുഴുവനും ഓൺലൈൻ ക്ലാസ്സ് ഉള്ളതുകൊണ്ട് വൈകുന്നേരം 5 മണിക്ക് ശേഷമാണ് ഓൺലൈൻ ട്യൂഷൻ എടുക്കുന്നത്. ഓൺലൈൻ ട്യൂഷൻ വഴി ദിവസം 500 രൂപയെങ്കിലും വരുമാനം കണ്ടെത്തുന്നുണ്ട്. പ്ലസ് വൺ കുട്ടികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചതിനാൽ ഒരുപാട് പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാനുണ്ട്. അവർക്ക് ട്യൂഷൻ എടുക്കേണ്ട സമയത്ത് ക്ലബ് ഹൗസ് ചർച്ചകൾക്ക് വിളിച്ചാൽ തന്റെ വരുമാനവും ജീവിതവും വഴിമുട്ടും എന്ന് ശ്രീലക്ഷ്മി പറയുന്നു.
വീട്ടിലെ പണി, പാചകം, വീട് വൃത്തിയാക്കുന്നത്, പഠനം, പഠിപ്പിക്കുക എന്നിങ്ങനെ ഒരുപാട് പണിയുള്ള ഒട്ടും സമയമില്ലാത്ത ഒരാളാണ് എന്നും ശ്രീലക്ഷ്മിക്കും പരീക്ഷ ഉള്ളതിനാൽ ഒട്ടും സമയമില്ല എന്നും വ്യക്തമാക്കി. അതിനാൽ ക്ലബ് ഹൗസിൽ ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്നവർ പണം നൽകുക അല്ലെങ്കിൽ വിളിക്കാതിരിക്കുക എന്ന് ശ്രീലക്ഷ്മി പറയുന്നു. ഗൂഗിൾ മീറ്റിൽ ആണെങ്കിൽ ഒരു മണിക്കൂർ വരെയാണ് പോകാറുള്ളത്. എന്നാൽ ക്ലബ് ഹൗസിൽ നാലും അഞ്ചും മണിക്കൂർ ആണ് പോകുന്നത് എന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. ശ്രീലക്ഷ്മിയുടെ കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.