Movlog

Faith

ആണഹന്ത ഉള്ള ഒരുത്തനുമായി ബന്ധത്തിൽ ഏർപ്പെടുന്ന അത്ര വലിയ ദുരന്തം ഒരു പെണ്ണിന്റെ ജീവിതത്തിൽ വേറെ ഇല്ല – വൈറലായി വാക്കുകൾ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ ഉയർന്ന ബലാത്സംഗ ആരോപണം ആണ്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലൂടെയാണ് യുവനടി തനിക്കുണ്ടായ ദുരനുഭവം പങ്കു വെച്ചത്. പൊലീസിൽ പരാതിപ്പെട്ടതിനോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ യുവനടി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ വിജയ് ബാബുവിനെതിരെ തുറന്നടിക്കുകയായിരുന്നു. ഈ കുറുപ്പ് വൈറലായതോടെ തനിക്കെതിരെയുള്ള ലൈംഗിക ആരോപണത്തിനെതിരെ പ്രതികരിച്ചു വിജയ് ബാബു രംഗത്തെത്തുകയായിരുന്നു.

തന്റെ കുടുംബത്തിനെയും പ്രിയപ്പെട്ടവരെയും വേദനയിലാഴ്ത്തി അങ്ങനെ പരാതിക്കാരി മറയിൽ നിൽക്കേണ്ട എന്നു പറഞ്ഞ് ഇരയുടെ പേര് പരസ്യം ആക്കുകയായിരുന്നു വിജയ് ബാബു. ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധവും ശിക്ഷാർഹമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ, അത് നേരിടാം എന്ന് വെല്ലുവിളിച്ചു കൊണ്ടായിരുന്നു വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ശ്രീജ നെയ്യാറ്റിൻകര.

നീതിന്യായ വ്യവസ്ഥയെ പോലും പുല്ലുവില കല്പിച്ചുകൊണ്ട് യുവനാഡിയുടെ പേരു വിളിച്ചു പറയാൻ വിജയ് ബാബുവിന് കിട്ടിയ ധൈര്യത്തിന്റെ പേര് പുരുഷ പ്രിവിലേജ് അഥവാ ആണഹന്ത ആണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആ ആണഹന്തയ്ക്ക് ആണ് സോഷ്യൽ മീഡിയയിൽ ഉള്ളവർ കയ്യടിക്കുന്നത്. ആൺ അഹന്തയ്ക്ക് സമ്പത്തും അധികാരവും സെലിബ്രിറ്റി സ്റ്റാറ്റസും ഉണ്ടെങ്കിൽ ഇരയാക്കപ്പെടുന്ന സ്ത്രീയെ ഒരു വേദിയാക്കി ചിത്രീകരിക്കും എല്ലാവരും എന്ന് ശ്രീജ കുറ്റപ്പെടുത്തുന്നു.

ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടാൻ നിരസിച്ച സ്ത്രീയുടെ വയറ്റിൽ ചവിട്ടുകയും മുഖത്തേക്ക് തുപ്പുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്കു ചുറ്റിലുമുണ്ട്. അവരെ പോലുള്ള വിജയ് ബാബുമാരാണ് അഭിപ്രായം പറഞ്ഞ സ്ത്രീക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുകയും സ്ത്രീ ശരീരത്തെ കേവലം ലൈംഗിക വസ്തുവായി മാത്രം കാണുകയും ചെയ്യുന്നത്. അവസരം വീണു കിട്ടിയാൽ ബലാത്സംഗം ചെയ്യാൻ സാധ്യതയുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ ആണ് ഇവർ.

ഇത്തരക്കാർക്ക് അഭിപ്രായം പറയുകയും ആർജവത്തോടെ സംസാരിക്കുന്ന സ്ത്രീകളെയും സമൂഹത്തിൽ വളരുന്നത് സഹിക്കാനാവില്ല. താൻ ഒരു ആൺ ആണെന്ന അഹന്തയിൽ ജീവിക്കുന്ന പുരുഷന്മാരോട് പ്രേമത്തിലോ രതിയിലോ സൗഹൃദത്തിലോ ഏർപ്പെടാൻ സ്വത്വ ബോധം ഉള്ള സ്ത്രീകൾക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ശ്രീജ നെയ്യാറ്റിൻകര. ആൺ എന്ന ഹുങ്കിൽ ജീവിക്കുന്ന പുരുഷനുമായി സെക്സിലേർപ്പെടുന്നത് പോലെ ഒരു ദുരന്തം ഒരു പെണ്ണിനും ഉണ്ടാവില്ല.

അങ്ങനെയുള്ള പുരുഷന്മാർക്ക് സ്ത്രീകൾ അവർക്ക് ആനന്ദം ലഭിക്കാനുള്ള ശരീരങ്ങൾ മാത്രമാണ്. സിനിമ എന്ന മായിക ലോകത്തിന്റെ ഭാഗമാവാൻ ഒരുപാട് പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും എത്തിയ പുതുമുഖ നടിയോട് സൗഹൃദം സ്ഥാപിക്കുകയും അതിനു ശേഷം അവരോട് മാന്യമായി പെരുമാറി വിശ്വാസം നേടിയെടുത്ത് കാമുകൻ ആവുകയും ലൈംഗികബന്ധം നടത്തുകയും അവരുടെ പ്രതിഷേധങ്ങൾക്ക് വില കൊടുക്കാതെ മദ്യം നൽകി ലൈംഗീക ആസക്തിക്ക് ആ സ്ത്രീ ശരീരത്തെ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു വിജയ് ബാബു.

മടുക്കുന്നത് വരെ ആ ബന്ധം തുടർന്നതിനു ശേഷം വലിച്ചെറിയുന്നു. സ്നേഹവും കരുണയും ഒക്കെ അഭിനയിക്കുന്നു. ഫെമിനിസത്തെ കുറിച്ച് പെണ്ണിന് മുന്നിൽ വാചാലയാകുന്ന നിരവധി മെയിൽ ഷോവനിസ്റ്റുകൾ ഉണ്ട്. പിന്നീട് എപ്പോഴെങ്കിലും അവൾ പീഡനം ഉണ്ടായി എന്ന് പറയുകയാണെങ്കിൽ ഉഭയസമ്മത പ്രകാരം ആയിരുന്നു എല്ലാം ചെയ്തത് എന്നതിന്റെ തെളിവുകളും ഇവർ ശേഖരിച്ചു വയ്ക്കുന്നു. പ്രേമാഭ്യർത്ഥന നടത്തിക്കൊണ്ടും, തൊഴിലുടമയുടെ രക്ഷക വേഷത്തിലും, വാനോളം പുകഴ്ത്തിക്കൊണ്ടും, ഒരുപാട് വിജയ് ബാബുമാർ നമ്മുടെ നാട്ടിലെ ഓരോ പെൺകുട്ടികൾക്ക് ചുറ്റിലുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top