സോഷ്യൽ മീഡിയയിൽ നിരവധി സൈ ബ ർ ആ ക്ര മ ണങ്ങ ൾക്ക് വിധേയമാകുന്ന വ്യക്തിയാണ് അമൃത സുരേഷ്. അമൃതയുടെ വിശേഷങ്ങൾ പലപ്പോഴും അമൃത സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. അടുത്ത സമയത്താണ് സോഷ്യൽ മീഡിയയുടെ വിമർശന ശരങ്ങൾ അമൃതയ്ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇപ്പോൾ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹണിമൂൺ ആഘോഷിക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് വിമർശനാത്മകമായ കമന്റുകൾ വന്നിരിക്കുന്നത്.
നയൻതാര ആകാൻ നോക്കിയതാണോ എന്നാണ് ചിലർ ചോദിക്കുന്നത്. അതുപോലെ തന്നെ അമൃതയുടെ വസ്ത്രധാരണത്തിലും ചിലർ വിമർശിക്കുന്നുണ്ട്. ഒരു ഷോർട്ട്സും ബനിയനും അണിഞ്ഞാണ് വീഡിയോയിൽ അമൃതയെ കാണുന്നത്. ഷോർട്സ് അണിഞ്ഞു അമൃത ഓടി പോകുന്ന കാഴ്ചയാണ് കാണുന്നത്.അമൃത സുരേഷ് എന്ന ഗായികയുടെ സ്വരം ഇഷ്ടമാണ്. അവരുടെ പാട്ടുകൾ ഇഷ്ടമാണ്. അതുകൊണ്ട് മാത്രമാണ് നിങ്ങളെ ഫോളോ ചെയ്തത്. അല്ലാതെ നിങ്ങൾ നിക്കറിട്ട നടക്കുന്ന നിങ്ങളുടെ ഹണിമൂൺ ചിത്രങ്ങൾ കാണുവാൻ വേണ്ടി അല്ല എന്നായിരുന്നു, മറ്റൊരാൾ കമന്റ് ചെയ്തത്.
ഈ കമന്റ് മാത്രമല്ല അധികം കമന്റും അമൃതയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ ആണ് കാണാൻ സാധിച്ചിരിക്കുന്നത്.ഒരു കമന്റിന് പോലും മറുപടിയും നൽകിയിട്ടില്ല അമൃത. അടുത്ത സമയത്തായിരുന്നു ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ഇത്തരം കമന്റുകൾ ഒന്നും തന്നെ ഗൗനിക്കുന്നില്ല എന്നും ജീവിതത്തിൽ തന്റെ സന്തോഷങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത് എന്നും അമൃതയും ഗോപീ സുന്ദറും പറഞ്ഞിരുന്നത്. മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ജീവിക്കുക എന്ന് പറയുന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല.
അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളിലേക്ക് ചിന്ത കൊടുക്കുന്നില്ല. എന്നാൽ അമൃത വളരെ പെട്ടെന്ന് ഡൗൺ ആയി പോകുന്ന വ്യക്തിയാണെന്നും നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ അമൃത സങ്കടപ്പെടാറുണ്ടെന്നും അമൃതയും ഗോപി സുന്ദറും തുറന്നു പറഞ്ഞിരുന്നു. എന്നാൽ മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കാൻ തന്നെ കിട്ടില്ലെന്നും മരിക്കുമ്പോൾ നമ്മളെ ഒറ്റയ്ക്ക് അല്ലേ പോകുന്നത് എന്നുമായിരുന്നു ഗോപി സുന്ദർ പറഞ്ഞിരുന്നത്. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ഞാൻ ഒരിക്കലും ജീവിക്കാറില്ല. ചുറ്റുമുള്ളവരൊക്കെ അങ്ങനെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും ഗോപി സുന്ദർ പറഞ്ഞു. അതേ സമയം അമൃത പങ്കുവെച്ച് വീഡിയോയിൽ ഗോപി സുന്ദറിനെ കാണിച്ചിട്ടില്ല. അമൃത ഒറ്റയ്ക്കുള്ള ഒരു വീഡിയോ ആയിരുന്നു പങ്കുവെച്ചത്. പുറകെ വീഡിയോ എടുത്തു കൊണ്ട് ഒരാൾ ഉണ്ട് എന്നത് ഉറപ്പാണ്.