Movlog

Faith

കൂടപിറന്ന സഹോദരി ഇങ്ങനൊരു കാര്യം ചെയ്യുമെന്ന് ആരും കരുതിയില്ല ! ഞെട്ടലോടെ നാട്ടുകാരും വീട്ടുകാരും

പറവൂർ പെരുവാരം പതിനൊന്നാം വാർഡ് പനോരമ നഗറിൽ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീടിനുള്ളിൽ കഴിഞ്ഞ ദിവസം ആണ് മകളെ വെന്തു മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകീട്ട് മൂന്ന് മണിയോടെ ഇവരുടെ പെൺമക്കളിൽ ഒരാൾ വെന്തു മരിക്കുകയായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിലിൽ വീണ പാടുകൾ ഉണ്ടായിരുന്നു. അതി രൂക്ഷമായ മണ്ണെണ്ണ ഗന്ധവുമുണ്ടായിരുന്നു. മൃ തദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കണ്ടെത്തിയത്.

മൃതദേഹത്തിലെ മാലയിലെ ലോക്കറ്റ് കണ്ടു മൂത്ത മകൾ വിസ്മയ ആണെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. എങ്കിലും ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ ഉറപ്പിക്കാൻ ആവുകയുള്ളൂ എന്ന് പറവൂർ സിഐ പറഞ്ഞു. ശിവാനന്ദനും ഭാര്യ ജിജിക്കും രണ്ടു പെൺമക്കളാണ് ഉള്ളത്. വിസ്മയയും ജിത്തുവും. സംഭവം നടക്കുമ്പോൾ ശിവാനന്ദനും ഭാര്യയും ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു.

രണ്ടാമത്തെ മകൾ ജിത്തു ഏതാനും നാളുകളായി മാ ന സി ക അസ്വാസ്ഥ്യങ്ങൾ തുടർന്ന് ചികിത്സയിലായിരുന്നു. അച്ഛനുമമ്മയും ഡോക്ടറെ കാണുവാനായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.

വൈകിട്ട് മൂന്നു മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടു പരിസരവാസികൾ ആണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു.

രണ്ടു മുറികൾ അപ്പോഴേക്കും കത്തിനശിച്ചിരുന്നു. മുറികളിൽ ഒന്നിൽ ആയിരുന്നു യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കാണാതായ മകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഒരുപാട് നാളായി മാ ന സി കാ സ്വാ സ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിത്തു പ്രണയം എതിർത്തതിന്റെ പേരിലാണ് വിസ്മയയെ കത്തിച്ചു കൊ ല പ്പെ ടു ത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജിത്തുവിന്റെ പ്രണയത്തെ ചേച്ചി വിസ്മയ എതിർത്തിരുന്നു. ഇതേച്ചൊല്ലി പലതവണ വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാതാപിതാക്കളെയും ചേച്ചി വിസ്മയെയും വീട്ടിൽ പൂട്ടിയിട്ട സംഭവം വരെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്താണ് ജിത്തു, ചേച്ചി വിസ്മയയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ജിത്തു ഓടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

തല മറച്ചാണ് യുവതി വീട്ടിൽ നിന്നും ഓടി പോയത്. കൊ ല പാ ത കത്തി ന് പുറത്തു നിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 22കാരിയായ ജിത്തുവിന്റെ പ്രണയം എതിർത്തതാണ് കാരണമായത്. വിസ്മയയുടെ മൊബൈൽ ഫോണും വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇരുചക്രവാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കൾ ആയ വിസ്മയ ബിബിഎയും, ജിത്തു ബിഎസ്സിയും പൂർത്തിയാക്കിയവരാണ്. പ്രണയം നഷ്ടം ആയാൽ ആ ക്ര മ ണ ങ്ങ ളും കു ത്തി കൊ ല പ്പെ ടു ത്തു ന്നതും ഉള്ള നമ്മുടെ നാട്ടിൽ പ്രണയത്തിന്റെ പേരിൽ സ്വന്തം കൂടപ്പിറപ്പിനെ തന്നെ ഇല്ലാതാക്കിയ വാർത്ത കേട്ട നടുക്കത്തിൽ ആണ് മലയാളികൾ. വിവേകത്തോടെ ചിന്തിക്കാതെ വികാരത്തിൽ അടിമപ്പെട്ട് ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും ആണ് ഇന്ന് പല യുവാക്കളും ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top