Movlog

Movie Express

തന്റെ മകളുടെ അച്ഛൻ അപമാനിക്കപ്പെടരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ളയാൾ – മഞ്ജുവിനെ താങ്ങി ഉള്ള കുറിപ്പ് ശ്രദ്ധേയം

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിൽ പോലും എപ്പോഴും ഒരു പുഞ്ചിരിയോട് കൂടി മാത്രം മലയാളികൾ കണ്ടിട്ടുള്ള, മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നായികയായാണ് മഞ്ജു. അതുകൊണ്ടു തന്നെയാണ് മറ്റൊരു നടിക്കും ലഭിക്കാത്തത്ര മികച്ച സ്വീകരണം രണ്ടാം വരവിലും മഞ്ജുവിന് ലഭിച്ചത്. ജനപ്രിയ നടൻ ദിലീപുമായുള്ള പ്രണയ വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം ആയിരുന്നു ഗംഭീര തിരിച്ചുവരവ് നടത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ എന്ന നടിയുടെ വ്യക്തി ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ ഉള്ള ശ്രമങ്ങൾ അവരുടെ ചുറ്റും ശക്തമാകുമ്പോഴും എല്ലാ വിവാദങ്ങളെയും പക്വതയാർന്ന തന്റെ മൗനത്തിലൂടെ മാറ്റിനിർത്തുകയാണ് മഞ്ജു. ദിലീപുമായുള്ള വിവാഹ മോചനത്തെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പലപ്പോഴും പല അഭിമുഖങ്ങളിലും ചോദ്യങ്ങളുയർന്നു എങ്കിലും ഒരിക്കലും ഇതിനെക്കുറിച്ചൊന്നും പരസ്യമായി പ്രതികരിച്ചിരുന്നില്ല മഞ്ജു.

ആ നിശബ്ദതയും ബഹുമാനം അർഹിക്കുന്നു. മഞ്ജു എന്ന വ്യക്തിയോടുള്ള മതിപ്പ് ഓരോ പ്രാവശ്യവും കൂടി വരുന്നതേ ഉള്ളൂ. അടുത്തിടെയായിരുന്നു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി മഞ്ജു വാര്യരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. മഞ്ജുവിനെ ചുറ്റിപ്പറ്റി പല ഇല്ലാ കഥകളും പ്രചരിച്ചതോടെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളൊന്നും മഞ്ജു പുറത്തു പറയാത്തത് കൊണ്ട് അവരുടെ ജീവിതത്തിലെ സംഭവങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾ പ്രചരിപ്പിക്കരുത് എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് മുൻ മാധ്യമ പ്രവർത്തക കൂടിയായ സിൻസി അനിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഭിനയത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും പെർഫെക്റ്റ് ആയ ഒരു പ്രതിഭയാണ് മഞ്ജുവാര്യർ. പ്രണയിച്ചതിന്റെ പേരിൽ താലി ചാർത്തിയ പുരുഷനെ വിശ്വസിച്ച് കലാ ജീവിതം ഉപേക്ഷിച്ച് അവന്റെ ഭാര്യയായി സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ തീരുമാനിച്ച, സ്വന്തം കുടുംബത്തിനു വേണ്ടി കയ്യടികളും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയ സ്ത്രീയാണ് മഞ്ജു വാര്യർ.

മകളെ പൊന്നുപോലെ വളർത്തി വലുതാക്കിയ ഒരു ‘അമ്മ. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും പറഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്ന ഒരു ഭാര്യ. ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു താൻ ഇത്രയും കാലം നേടിയ സമ്പാദ്യം എന്ന് കരുതിയ ജീവിതം കയ്യിൽ നിന്നും ഒഴുകിപ്പോകുന്നത് മരവിപ്പോടെ കണ്ടു നിന്ന് ഒരാൾ. എന്റെ ജീവിതം, എന്റെ ഭർത്താവ്, എന്റെ കുടുംബം, എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ.

എന്നാൽ തനിക്കു നേരെ വച്ചുനീട്ടുന്ന ജീവിതം മറ്റൊരു സ്ത്രീയുടെ ഔദാര്യം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം താലി ഊരി വെച്ച് ആത്മാഭിമാനത്തോടെ തലയുയർത്തി ഇറങ്ങിപ്പോന്ന മഞ്ജു. ജീവനാംശം ഒന്നും തേടാതെ പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നും ഇല്ലായ്മയിലേക്ക് മകളെ കൂടി വലിച്ചിഴയ്ക്കരുത് എന്ന് കരുതിയ ഒരു അമ്മ. ദിലീപുമായുള്ള വിവാഹ മോചനത്തിന് കാരണം ഒരുപാട് ആളുകൾ ചോദിച്ചിട്ടും എല്ലാം മൗനത്തിലൂടെ ആയിരുന്നു മഞ്ജു നേരിട്ടത്.

തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപ്പെടരുത് എന്ന് ആത്മാർത്ഥമായി അവൾ ആഗ്രഹിച്ചു. അഭിമുഖങ്ങളിലും പൊതുവേദികളിലും നിറഞ്ഞു നിന്നപ്പോഴും മുൻ ഭർത്താവിനെ കുറിച്ച് മോശമായി ഒരു വാക്ക് പോലും മഞ്ജുവിന്റെ നാവിൽനിന്നും വീണില്ല. കഴിവിലുള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയ വ്യക്തിയാണ് മഞ്ജു വാര്യർ. സഹപ്രവർത്തകർക്ക് ഉണ്ടായ ആക്രമണത്തിൽ കോടതിമുറിയിൽ കഴിഞ്ഞുപോയ ദാമ്പത്യജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച അഭിഭാഷകർക്ക് മുന്നിൽ സമനില നഷ്ടപ്പെടാതെ മഞ്ജു പിടിച്ചുനിന്നു.

ആരോപണങ്ങൾ ഓരോന്നായി കോടതിമുറിയിൽ മഞ്ജുവിന്റെ നെഞ്ചുംകൂട് തകർത്തപ്പോൾ സഹപ്രവർത്തകർക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞ് അഭിമാനമായി മാറിയ മഞ്ജു. നീണ്ട അഞ്ചു വർഷക്കാലം മകളുടെ സാന്നിധ്യം പോലും നിഷേധിക്കപ്പെട്ട മഞ്ജുവിന് കോടതിയിലെ വിചാരണയുടെ തലേ ദിവസം മാത്രമായിരുന്നു മകളുടെ വിളി വന്നത്. അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി മകൾ വിളിച്ചപ്പോൾ മഞ്ജു ഒന്ന് പതറി.

ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചമായി ഉയർന്നു പറക്കുകയാണ് മഞ്ജു. ഇങ്ങനെ ഉള്ള മഞ്ജുവിനെതിരെ ആണ് മദ്യപാനി എന്നും അവിഹിതബന്ധം ഉള്ളവൾ എന്നും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീഎന്നുമുള്ള ആരോപണങ്ങൾ. നുണ കൊണ്ട് എത്ര വലിയ ചില്ലുകൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും. കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല. മഞ്ജുവാര്യർ ഇനിയും ഉയർന്നു പറക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ആയിരുന്നു സിൻസി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top