അടുത്തിടെ ഏറെ പ്രചാരം നേടിയ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഓണ ക്ലബ് ഹൗസ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിൽ നിന്നും വ്യത്യസ്തമായ ഓഡിയോ ചാറ്റിങ് പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. പ്രൊഫഷണൽ കാര്യങ്ങൾക്കും ബിസിനസുകളും മാത്രമല്ല സൗഹൃദങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്താൻ പറ്റിയ ഒരു പ്ലാറ്റ്ഫോം ആണ് ഇത്.
ഇതിനോടകം പത്തുലക്ഷത്തിലേറെ പേർ ഉപയോഗിക്കുന്ന ആപ്പ് ഈ മഹാമാരിയുടെ കാലത്ത് ഒരുപാട് ആളുകൾക്ക് താങ്ങായി മാറിയിരുന്നു. പോൾ ഡേവിസൺ, രോഹൻ സേത്ത് എന്നിവർ ചേർന്ന് രൂപം നൽകിയ ക്ലബ് ഹൗസ് 2020 മാർച്ചിൽ ഐഒഎസ് പ്ലാറ്റ്ഫോമിലൂടെ ആരംഭിക്കുകയായിരുന്നു.
അതിവേഗം തരംഗമായതിനെത്തുടർന്ന് 2021 മെയ് മാസത്തിൽ ആൻഡ്രോയ്ഡ് ആപ്പിലും തുടങ്ങി. ഇതോടെയാണ് ഇത് കേരളത്തിലും തരംഗമായത്. രാഷ്ട്രീയവും മതവും സൗഹൃദവും കോർപ്പറേറ്റ് ലോകവും മുതൽ സൊറ പറച്ചിൽ വരെ ക്ലബ് ഹൗസിലെ ചാറ്റ് മുറികൾക്ക് വേദിയായി.
പൊതുവായ വിഷയങ്ങളെക്കുറിച്ചും പലപ്പോഴും മനസ്സിൽ ഉണ്ടായിരുന്ന ചില സംശയങ്ങളെ കുറിച്ചും വരെ ചർച്ചകൾ സംഘടിപ്പിക്കാൻ ആകുന്ന ഒരു പ്ലാറ്റ്ഫോം. ലോകത്തെവിടെയുമുള്ള ആളുകൾക്കും ഈ ചർച്ചയിൽ പങ്കെടുക്കാം എന്നതും ശ്രദ്ധേയമാണ്. പരമാവധി 5000 അംഗങ്ങളെ ഉൾപ്പെടുത്താവുന്ന ചാറ്റ് റൂമുകളാണ് ഇതിലൂടെ സൃഷ്ടിക്കാൻ കഴിയുന്നത്.
രണ്ടു പ്രൊഫൈലുകൾ തമ്മിൽ വീഡിയോ ഇമേജ്, ടെക്സ്റ്റ് ഇതൊന്നും കൈമാറാൻ സാധിക്കാതെ ശബ്ദം മാത്രമായിരിക്കും ഉപയോഗിക്കാൻ സാധിക്കുക.അതുകൊണ്ടു തന്നെ പലപ്പോഴും ആളുകൾ നമ്മളെ വിലയിരുത്തും എന്ന് ഭയന്ന് പറയാൻ മടിക്കുന്ന പല കാര്യങ്ങളും സംശയങ്ങളും എല്ലാം ഇതിലൂടെ നമുക്ക് പങ്കുവെക്കാൻ സാധിക്കുന്നു.
ഇപ്പോഴിതാ ക്ലബ് ഹൗസിൽ അ വി ഹി ത ത്തെക്കുറിച്ചുള്ള ചില ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അ വിഹിത ബന്ധങ്ങളെ നമ്മുടെ സംസ്കാരത്തോട് ചേർത്തുവെച്ച് വളരെ മോശം ആയിട്ടുള്ള ഒരു കാര്യമായിട്ടും മഹാപാപം ആയിട്ടാണ് പലരും ചിത്രീകരിക്കുന്നത് എങ്കിലും അവിഹിതബന്ധങ്ങളെ സ്വാഗതം ചെയ്യുന്ന ചർച്ചകളായിരുന്നു ക്ലബ് ഹൗസിൽ നടന്നത്.
പലരും പലർക്കും ഉണ്ടായ അനുഭവങ്ങളും ഇതിലൂടെ പങ്കുവെച്ചു. ഒരിക്കൽ സിവിൽ സർവീസിന് പഠിക്കുന്ന വിവാഹിതയായ ഒരു സ്ത്രീയെ പണം നൽകി ഒരു രാത്രി കൂടെ കിടക്കുവാൻ കൊണ്ടുവന്ന അനുഭവും ഒരു യുവാവ് പങ്കുവെച്ചു. എന്ത് എന്തുകൊണ്ടാവും സിവിൽസർവീസിന് പഠിക്കുന്ന ഒരു യുവതി ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയുവാനുള്ള കൗതുകം കൊണ്ട് ആയിരുന്നു യുവാവ് പണം നൽകിയത്.
യുവാവിന്റെ സഹോദരൻ സിവിൽ സർവീസിന് പഠിക്കുന്നതിനാലും അതിനുള്ള പുസ്തകങ്ങൾ വാങ്ങിച്ചു കൊടുത്തതിനാലും അതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആ സ്ത്രീയോട് അയാൾ ചോദിച്ചു.അതിനു കൃത്യമായ ഉത്തരങ്ങൾ സ്ത്രീ നൽകിയതോടെ പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
അവർ വസ്ത്രം ഊരാൻ തുടങ്ങിയപ്പോൾ വേണ്ട എന്നും ശാരീരിക ബന്ധത്തിലേർപ്പെടാൻ അല്ല താൻ വന്നതെന്നും യുവാവ് പറഞ്ഞു. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തയ്യാറായത് എന്ന് ചോദിച്ചപ്പോൾ പണം ഉണ്ടാക്കുവാൻ എന്നായിരുന്നു മറുപടി. വിവാഹിതയായ ആ സ്ത്രീയുടെ ഭർത്താവ് മുഴു കുടിയൻ ആയിരുന്നു.
വീട്ടിൽ സുഖമില്ലാത്ത അമ്മയും ഉണ്ട്. അത് കൊണ്ട് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം ആണ് ഇത് തിരഞ്ഞെടുത്തത് എന്ന് ആ സ്ത്രീ തുറന്നു പറഞ്ഞു.അങ്ങനെ ആണെങ്കിൽ ഇവർക്ക് മര്യാദയ്ക്ക് ഉള്ള ഒരു ജോലി ചെയ്തൂടെ എന്ന് സമൂഹം ചോദിക്കുമായിരിക്കും. അതിനുള്ള ഉത്തരവും ഇവിടെ തന്നെ ഉണ്ടായിരുന്നു.
മകളുടെ ഓപ്പറേഷന് വേണ്ടി നാലര ലക്ഷം രൂപ ഉണ്ടാക്കുവാൻ ആയി ഈ മാർഗം തിരഞ്ഞെടുത്ത ഒരു അമ്മയുടെ ജീവിതം തന്നെ അതിനുദാഹരണം. സാധാരണ ഒരു ജോലിക്ക് പോകുവാണെങ്കിൽ ഒരു മാസം ശരാശരി 12000 രൂപയാണ് ശമ്പളം ലഭിക്കുക. എന്നാൽ ആ ‘അമ്മ രണ്ടു മാസം തന്റെ ശരീരം വിറ്റു മക്കൾക്കുള്ള ഓപ്പറേഷൻ തുക നേടിയെടുത്തു.
പലപ്പോഴും ക ഴ പ്പ് തീർക്കാൻ വേണ്ടി മാത്രം അല്ല, ഗതികേട് കൊണ്ടും ഉപജീവന മാർഗം ആയും അവിഹിതബന്ധങ്ങളിൽ ഏർപ്പെടേണ്ടി വരുന്നവരുണ്ട്. പങ്കാളിയെ വിശ്വസിച്ചു കൊണ്ട് ഒരു ജീവിതം തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നവർ അവിഹിത ബന്ധത്തിലേർപ്പെടുന്നത് വിശ്വാസവഞ്ചന ആണ്. എന്നാൽ പരസ്പര സമ്മതത്തോടെയുള്ള അവിഹിതങ്ങൾ ഒരു തെറ്റല്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.