മലയാളക്കരയെ ആകെ വിഷമിപ്പിച്ച നെയ്യാറ്റിൻകര വിഷയത്തിൽ ഇന്ന് പുറത്ത് വന്നത് നിർണ്ണയ വിവരങ്ങളാണ്. ഭൂമിക്ക് മേൽ തർക്കം നടന്നിരുന്നുവെങ്കിലും ഇങ്ങനെ ഒരു ആപത്ത് വന്നു പെടും എന്ന് ആരും വിചാരിച്ചു കാണില്ല. അതുകൊണ്ടു തന്നെ ആ മക്കളെ മാറോട് ചേർത്ത് പിടിക്കാൻ ഹൃദയമുള്ള മലയാളികൾ ഒന്ന് ചേർന്ന് ഒരുപാട് സഹായ വാഗ്ദാനങ്ങൾ ആണ് ചെയ്തിരിക്കുന്നത്. കൂടാതെ കേരളം സർക്കാരിന്റെ സംരക്ഷണവും ലഭിക്കുന്നത് വഴി മക്കളുടെ ഭാവി സുരക്ഷിതമാണ് എന്ന് പറയാം.
റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ ഇന്ന് കണ്ടെത്തി ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് മേല്പറഞ്ഞ ഭൂമി രാജൻ കയ്യടക്കി വെച്ചിരുന്നതാണെന്നും അതൊരു തർക്ക ഭൂമി ആയിരുന്നില്ലെന്നും ആണ്. കൂടാതെ വസന്ത എന്ന സ്ത്രീ പണം കൊടുത്ത് വാങ്ങിയ സ്ഥലമാണ് അതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ ഭൂമി വസന്തയ്ക്ക് നിയമ പ്രകാരം ഇഷ്ടമുള്ളവർക്ക് നൽകാനും, വിൽക്കാനും സാധിക്കും. അങ്ങനെ ഇരിക്കെ 4 ദിവസങ്ങൾക്ക് മുൻപ് തന്നെ ബോബി ചെമ്മണ്ണൂർ ഈ പ്രശനമുള്ള സ്ഥലം പണം കൊടുത്തു വാങ്ങിയിരുന്നു. അത് എങ്കിലും നമ്മൾ രാജന്റെ മക്കള്ക്ക് കൊടുക്കേണ്ടേ എന്ന ബോധ്യമാണ് അദ്ദേഹത്തിന്റെ ആ നല്ലമനസിനു കാരണം.
എന്നാൽ രാജന്റെ മക്കൾ അത് സ്വീകരിക്കാൻ തയാറായിരുന്നില്ല. സര്ക്കാരിൽ നിന്ന് മാത്രമേ ഭൂമി സ്വീകരിക്കു, ഇത് അനധികൃത പട്ടയമാണ് എന്നാണ് കുട്ടികൾ പറഞ്ഞിരുന്നത്. രാജന്റെ മൂത്ത മകൻ രാഹുലിന് സി പി ഐ എം സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ആ കുട്ടികളുടെ ഭാവിക്ക് ഗുണം ചെയ്യും എന്നത് ഏതൊരാൾക്കും അറിയുന്ന കാര്യമാണ്. യൂത്ത് കോൺഗ്രസ് മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ കൊടുത്തിരുന്നു. നിരവധി സഹായ വാഗ്ദാനങ്ങൾ എത്തുന്നത് അവരുടെ ഭാവിക്ക് ഗുണം ചെയ്യും.