Movlog

Faith

ഓൺലൈൻ വഴി പെൺകുട്ടിയെ വശീകരിച്ചു ഉടുതുണി പോലും ഇല്ലാത്ത ഫോട്ടോസ് കൈക്കലാക്കി – ഇത് വെച്ച് നിരന്തരം ലോഡ്ജിൽ കൊണ്ടുപോയി ചെയ്തു

ഇന്ന് ഭൂരിഭാഗം ആളുകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സോഷ്യൽ മീഡിയയ്ക്ക് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

ലോകത്തിനെ മുഴുവൻ ഒരു വിരൽ തുമ്പിലേക്ക് എത്തിക്കാൻ മാത്രം പ്രാപ്തിയുള്ള സോഷ്യം മീഡിയ വഴി ബിസിനസ് നടത്തുകയും വരുമാനം കണ്ടെത്തുകയും ചെയ്യുന്നവരുണ്ട്. വാർത്തകളും വിശേഷങ്ങളും പങ്കു വെക്കാനും വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആളുകളിലേക്ക് എത്തിക്കാനും ഏറെ ഗുണകരം ആണ് സോഷ്യൽ മീഡിയ.

ഒരു നാണയത്തിന്റെ ഇരുവശങ്ങളും ഉള്ളത് പോലെ തന്നെ, സോഷ്യൽ മീഡിയയ്ക്ക് അതിന്റെ മോശം വശങ്ങളുമുണ്ട്. ഒരുപാട് കുടുംബ ബന്ധങ്ങളെ തകർത്തിട്ടുണ്ട് സോഷ്യൽ മീഡിയ. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദത്തിലാവുന്നവരുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹ ജീവിതം തകർത്ത് അവർക്കൊപ്പം പോകുന്ന ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അങ്ങനെ ഇറങ്ങിത്തിരിച്ചു പോകുന്ന സ്ത്രീകൾ പല ചതിക്കുഴികളും അകപ്പെട്ട വാർത്തകളും നമുക്ക് അറിയാം.

അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ന ഗ്ന ദൃ ശ്യ ങ്ങൾ കൈവശപ്പെടുത്തി യുവതിയെ പീ ഡി പ്പി ച്ച കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തലച്ചിറ പുല്ലാഞ്ഞി വിളയിൽ സജീറിനെയാണ് എറണാകുളത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പതു മാസങ്ങൾക്കു മുമ്പ് വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ കോട്ടയത്തെ കോളേജ് വിദ്യാർത്ഥിയുമായി പരിചയപ്പെട്ട പ്രതി സജീർ എന്ന 33കാരനെയാണ് പാലാ എസ് എച്ച് ഓ കെ പി തോംസൺ അ റസ്റ്റ് ചെയ്തത്. പ്രതി സൗദിയിൽ എയർപോർട്ട് ജീവനക്കാരൻ ആണെന്ന് പെൺകുട്ടിയെ ധരിപ്പിച്ചിരുന്നു. ഭാര്യയും നാലു വയസ്സുള്ള കുട്ടിയും ഉള്ള പ്രതി താൻ അവിവാഹിതനാണെന്നും പെൺകുട്ടിയെ ധരിപ്പിച്ചിരുന്നു.

പെൺകുട്ടിയുമായി സൗഹൃദത്തിലായ സജീർ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി വീഡിയോ കോളിലൂടെയും മറ്റും സെ ക്സ് ചാറ്റിന് പ്രലോഭിപ്പിച്ചു. പെൺകുട്ടി അറിയാതെ അതിന്റെ സ്ക്രീൻഷോട്ടുകൾ സൂക്ഷിച്ചിരുന്നു. പിന്നീട് പല സ്ഥലങ്ങളിൽ വച്ച് ഇവർ കണ്ടുമുട്ടി. പെൺകുട്ടിയുടെ കേടായ ഫോൺ റിപ്പയർ ചെയ്യുന്നതിനായി സജീർ വാങ്ങി.

പെൺകുട്ടിയുടെ ഫോണിൽ ഉള്ള മുഴുവൻ ഫോൺ നമ്പറുകളും ഇതിലൂടെ കരസ്ഥമാക്കി. സ്ക്രീൻഷോട്ട് പെൺകുട്ടിയുടെ കൂട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ എത്തിച്ച പ്രതി ബ ലാ ത്സം ഗം ചെയ്യുകയായിരുന്നു. പ്രതി വിവാഹിതനാണെന്ന് അറിഞ്ഞ പെൺകുട്ടി അകലാൻ ശ്രമിച്ചെങ്കിലും പ്രതി തന്നെ വിവാഹം കഴിക്കണം എന്ന് പെൺകുട്ടിയെ നിർബന്ധിച്ചു.

അതിനു വിസമ്മതിച്ച പെൺകുട്ടിയുടെ കൂട്ടുകാർക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പെൺകുട്ടിയുടെ ന ഗ്ന ദൃ ശ്യ ങ്ങ ളുടെ സ്ക്രീൻഷോട്ടുകൾ അയച്ചുകൊടുത്തതോടെയാണ് പെൺകുട്ടിയുടെ മൊഴി പ്രകാരം കോട്ടയം ഗാന്ധിനഗർ പോ ലീ സ് കേ സ് ര ജി സ്റ്റർ ചെയ്‌തത്‌. പാലായിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ലോഡ്ജിലേക്ക് ആയിരുന്നു പെൺകുട്ടിയെ പ്രതി വിളിച്ചു വരുത്തിയത്. സംഭവ സ്ഥലം പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേ സ് പാലായിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

തുടർന്ന് അന്വേഷണം ഏറ്റെടുത്ത എസ് എച് ഓ കെപി തോംസൺ പ്രദീപ് കോട്ടയം സൈബർസെല്ലിന് സഹായത്തോടെ എറണാകുളം കടവന്ത്രയിലെ നിന്നും പ്രതിയെ പിടികൂടി. എസ് ഐ അഭിലാഷ് , എ എസ്ഐമാരായ ബിജു കെ തോമസ്, ശ്രീലത സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇത്തരം തട്ടിപ്പുവീരന്മാരെ കുറിച്ചുള്ള വാർത്തകൾ സ്ഥിരം കേട്ടിട്ട് പോലും പെൺകുട്ടികൾ വീണ്ടും ഇവരുടെ ചതിക്കുഴികളിൽ അകപ്പെടുന്നു. സ്വന്തം സുരക്ഷിതത്വം ഓരോ പെൺകുട്ടികളും ഉറപ്പു വരുത്തുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top