സമാധാന അന്തരീക്ഷത്തിൽ പോകുന്ന ഒരു സംസ്ഥാനമായിട്ടാണ് കേരളം പൊതുവെ അറിയപ്പെടുന്നത്. ജാതിയും മതവും ഒന്നും മനുഷ്യർ അത്ര കാര്യമായി നോക്കാറില്ല എങ്കിലും പേരിനു ഒന്നോ രണ്ടോ എന്ന പോലെ പ്രശ്നങ്ങൾ എന്നും ഉണ്ടാകാറുണ്ട്. ഈ അടുത്ത് അങ്ങനെ നടന്ന ഒരു സംഭവമാണ് പി സി യുടെ വിദ്വേഷ പ്രസംഗം.
ഒരു മൈക്ക് കിട്ടിയാൽ നാല് ആള് അത് കേൾക്കാൻ കൂടി ഉണ്ടെങ്കിൽ എന്തും, എന്ത് തരത്തിലും വിളിച്ചു പറയാം എന്ന തരത്തിൽ ആണ് ആ പ്രസംഗം എന്ന് സാധാരണക്കാരന് കേട്ടാൽ മനസ്സിലാകുന്നതേ ഉള്ളു. അനാവശ്യമായ ഒരു പ്രശ്നവും നില നിൽക്കാത്ത സാഹചര്യത്തിൽ ഇതുപോലെ വിദ്വേഷം സമൂഹത്തിലേക്ക് കുത്തി വെയ്ക്കുന്നത് എന്തിനാണ് എന്നതാണ് ചർച്ച ചെയ്യണ്ടത്.
ഇതുപോലെ ഒരു പ്രസംഗത്തിൽ നിന്നും അദ്ദേഹത്തിനു എന്താണ് ലഭിക്കുന്നത് ? പോലീസ് ഇക്കാര്യത്തിൽ കുറച്ചു വൈകി ആണെങ്കിലും ഇടപെടുകയായിരുന്നു. മുകളിൽ നിന്നും ഉള്ള ഓർഡർ പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗത്തിനു പി സി ജോർജിന് എതിരെ കേസ് ചാർജ് ചെയ്തത്. കൂടാതെ ഇന്നലെ രാത്രിയോടെ പുറപ്പെട്ട സംഘം ഇന്ന് പുലർച്ചെ തന്നെ സ്വവസതിയിൽ നിന്നും അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്.
നിലവിൽ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. മനപ്പൂർവ്വം ഒരുപറ്റം ആളുകളിലേക്ക് ചില കാര്യങ്ങൾ ഓതി പഠിപ്പിക്കുന്ന രീതിയിൽ ആയിരുന്നു പ്രസംഗം എന്നത് കൊണ്ട് തന്നെ വകുപ്പുകൾ കുറച്ചു സ്ട്രോങ്ങ് ആയിട്ടാണ് ഉള്ളത്. എന്നാൽ പുലർച്ചെ ഉള്ള അറസ്റ്റ് വേണ്ടായിരുന്നു എന്നാണ് മകൻ പറഞ്ഞത്. എപ്പോൾ വിളിച്ചാലും ഹാജരാകാൻ തയ്യാറായ ഒരാളെ ഇങ്ങനെ വെളുപ്പിന് വന്നു അറസ്റ്റ് ചെയ്യണ്ട സാഹചര്യം ആണ് മകൻ ഷോൺ ചോദ്യം ചെയ്തത്. അച്ഛനോടൊപ്പം തിരുവനന്തപുരത്തേക്കു നടപടികൾ സ്വീകരിക്കാൻ മകൻ യാത്ര ചെയ്യുന്നുണ്ട് എന്നാണ് വിവരം .